Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യയോട്...

സൗദി അറേബ്യയോട് ഇന്ത്യക്കാർക്ക് കടപ്പാട് –ഹൈദരലി ശിഹാബ് തങ്ങൾ

text_fields
bookmark_border
സൗദി അറേബ്യയോട് ഇന്ത്യക്കാർക്ക്  കടപ്പാട് –ഹൈദരലി ശിഹാബ് തങ്ങൾ
cancel
camera_alt?????? ??????????????? ??.???.???.??? ???????????????? ????????????? ????????? ???????? ??????? ????????????? ????????????

ജിദ്ദ: മലപ്പുറത്ത് മാത്രമല്ല, കേരളമൊന്നടങ്കം ഐക്യമുന്നണിക്ക് ചരിത്ര വിജയമുണ്ടാ ക്കിയതിനുപിന്നിൽ പണിയെടുത്തത് ലീഗാണെന്ന് എല്ലാവരും സമ്മതിക്കേണ്ടി വന്നുവെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ. കേരളത്തിന് പുറത്ത് തമിഴ് നാട്ടിൽ പോലും കോണി ചിഹ്നത്തിൽ മത്സരിച്ച് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിന് പാർട്ടി സ്ഥാനാർഥി പാർലമെൻറിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ശറഫിയ്യയിൽ കെ.എം.സി.സി മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഹൈദരലി തങ്ങൾ. ഇന്ത്യൻ മതേതരത്വത്തിെൻറ പടത്തലവനായ രാഹുൽ ഗാന്ധിക്ക് ലക്ഷങ്ങളുടെ ഭൂരിപക്ഷം നൽകാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ട്. കുറ്റിപ്പുറം പാലത്തിനപ്പുറത്തേക്ക് പോവാൻ ലീഗിന് കഴിയില്ലെന്ന് പ്രവചനം നടത്തിയവരുമൊക്കെ ഉണ്ടായിരുന്നു. എന്നാലിന്ന് വിദ്യാസമ്പന്നരായ പുതിയ തലമുറ ലീഗിലേക്ക് ഒഴുകുകയാണ് -അദ്ദേഹം പറഞ്ഞു.

ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരത്തിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മഹാസമ്മേളനം സംഘടിപ്പിച്ചത്. അഡ്വ. ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയെ അധികാരമുപയോഗിച്ചു സ്വാധീനിക്കാൻ ശ്രമിച്ചിട്ടും കഠ്വ കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ തലത്തിൽ നടത്തിയ തുടർപ്രവർത്തനങ്ങളുടെയും കെ.എം.സി.സി പ്രവർത്തകരുടെ സഹായവുമാണെന്ന് ഫൈസൽ ബാബു പറഞ്ഞു. ആർ.എസ്.എസ് ഭരണസ്വാധീനം ഉപയോഗിച്ച് ഇല്ലാതാക്കാൻ ശ്രമിച്ച കഠ്വ കേസുമായി മുന്നോട്ടുപോകാൻ മുസ്ലിം യൂത്ത് ലീഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കോടതിയിലെ അഭിഭാഷക സംഘടനപോലും കേസിനെതിരെ പ്രവർത്തിച്ചു. ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമങ്ങളുണ്ടായി.

കഠ്വ സംഭവത്തെ വികാരപരമായി കൈകാര്യം ചെയ്യാനല്ല യൂത്ത് ലീഗ് ശ്രമിച്ചത്. കോഴിക്കോട് നഗരത്തിൽ രാജ്യത്തിെൻറ ദേശീയപതാക ഉയർത്തിപ്പിടിച്ചായിരുന്നു മനുഷ്യത്വത്തിനെതിരിൽ നടന്ന കിരാത സംഭവത്തിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം രേഖപ്പെടുത്തിയത്. അഹ്മദ് പാളയാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് പാലക്കാട് ജില്ല പ്രസിഡൻറ് കളത്തിൽ അബ്ദുല്ല, കെ.എം.സി.സി സൗദി ദേശീയ പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടി, ഖാദർ ചെങ്കള, എ.പി. ഇബ്രാഹീം മുഹമ്മദ്, അശ്റഫ് തങ്ങൾ ചെട്ടിപ്പടി, കുഞ്ഞിമോൻ കാക്കിയ, വി.പി. മുഹമ്മദലി എന്നിവർ സംസാരിച്ചു. ഹാഫിസ് ഇസ്മായിൽ മുഹമ്മദ് ഖിറാഅത്ത് നടത്തി. അബൂബക്കർ അരിമ്പ്ര സ്വാഗതവും സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷൗക്കത്ത് ഞാറക്കോടൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story