റഷ്യന്‍ പ്രസിഡൻറ് വ്ലാദിമിർ പുടിൻ സൗദി സന്ദർശിക്കും
text_fieldsജിദ്ദ: റഷ്യന്‍ പ്രസിഡൻറ് വ്ലാദിമിര്‍ പുടിന് ഒക്ടോബറില്‍ സൗദി സന്ദര്‍ശിക്കും. വാണി ജ്യ, സാമ്പത്തിക, നിക്ഷേപ സഹകരണം ശക്തമാക്കുന്നതിെൻറ ഭാഗമായാണ് സന്ദര്‍ശനം. സന്ദര് ശനത്തില് വിവിധ കരാറുകളിൽ ഒപ്പുവെക്കും. സൗദി ഉൗർജമന്ത്രി ഖാലിദ് അൽ ഫാലിഹിെൻറ റഷ്യൻ സന്ദർശനത്തെ തുടർന്നാണ് തീരുമാനം. എണ്ണ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഖാലിദ് അൽ ഫാലിഹ് റഷ്യ സന്ദർശിച്ചത്.
2017 ഒക്ടോബറിൽ സൗദി ഭരണാധികാരി സല്മാന് രാജാവ് റഷ്യ സന്ദര്‍ശിച്ചതോടെ ഇരുരാഷ്ട്രങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമായിട്ടുണ്ട്. ഊർജ, നിക്ഷേപ, പെട്രോകെമിക്കൽ വ്യവസായ മേഖലകളിൽ സൗദി-റഷ്യ സഹകരണം ശക്തമാണ്. സാംസ്കാരിക, വിദ്യാഭ്യാസ, തൊഴിൽ പരിശീലന, ടൂറിസം മേഖലകളിലും സഹകരണം ശക്തമാവാൻ സൽമാൻ രാജാവിെൻറ റഷ്യൻ സന്ദർശനം വഴിയൊരുക്കിയിരുന്നു.
പുടിെൻറ സൗദി സന്ദർശനം ഗതാഗത, സൈനിക, ടെലികോം, ഐ.ടി മേഖലകളില്‍ സഹകരണം ശക്തമാക്കും. ഇതിന് മുന്നോടിയായി സൗദി-റഷ്യ ജോയൻറ് കൗൺസിലിെൻറ ആറാമത് യോഗം മോസ്കോയിൽ ചേർന്നു. എൻജിനീയർ ഖാലിദ് അൽഫാലിഹിെൻറയും റഷ്യൻ ഊർജ മന്ത്രി അലക്സാണ്ടർ നോവാകിെൻറയും അധ്യക്ഷതയിലാണ് യോഗം ചേർന്നത്. അരാംകോ, ആണവ മേഖലകളില്‍ പരസ്പരം വിശാലമായ കരാര്‍ കൂടിക്കാഴ്ചയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.