ചൂട്: ജൂണ്‍ 15 മുതല്‍ പുറംജോലി നിയന്ത്രണം
text_fieldsജിദ്ദ: രാജ്യത്തെ കാലാവസ്ഥ കടുത്ത ചൂടിലേക്ക് മാറുന്ന അവസ്ഥയിൽ ജൂൺ 15 മുതൽ സെപ്തംബർ 15 വരെ പുറം ജോലിക്ക് നിയ ന്ത്രണം. ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ ഈ കാലയളവിൽ സൂര്യന് താഴെ ജോലിയെടുപ്പിക്കുന്നത് നിയമ ലംഘനമാണ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച മുതൽ കനത്ത ചൂടിലേക്ക് പ്രവേശിച്ചു.
ഇത്തവണ പരമാവധി ചൂട് 49 ഡിഗ്രി വരെയെത്തും എന്നാണ് റിപ്പോർട്ട്. ഈ മാസം പതിനഞ്ച് മുതല്‍ വെയില്‍ നേരിട്ട് കൊള്ളുന്ന ജോലികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വരണ്ട കാലാവസ്ഥ ശക്തമാവുകയാണ് സൗദിയുടെ പ്രധാന ഭാഗങ്ങളില്‍. തിങ്കളാഴ്ച മുതൽ താപനില 45 ഡിഗ്രി പിന്നിടും. ഏറ്റവും കുറഞ്ഞ താപനില 30 ഡിഗ്രി സെല്‍ഷ്യസാകും.
49 ഡിഗ്രി വരെയെത്തും ഇത്തവണ താപനില എന്നാണ് പ്രവചനം. ഇതിനാല്‍ ഈ മാസം 15 മുതല്‍ സെപ്തംബര്‍ 15 വരെ ജോലികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വരുന്ന 20 ദിവസങ്ങളില്‍ കനത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
