ദമ്മാം ഇന്ത്യൻ സ്കൂളിൽ എ.സി പ്രവർത്തിക്കുന്നില്ല; കൊടും ചൂടിൽ കുഞ്ഞുങ്ങൾ വാടിത്തളരുന്നു
text_fieldsദമ്മാം: ദമ്മാം ഇന്ത്യൻ സ്കൂളിലെ മിക്ക ക്ലാസുകളിലേയും എയർ കണ്ടീഷനറുകൾ കൃത്യമായി പ്രവർത്തിക്കാത്തിനാൽ കൊട ും ചൂടിൽ കുഞ്ഞുങ്ങളും അധ്യാപകരും വാടിത്തളരുന്നു. ചൂട് സഹിക്കാനാവാതെ ക്ലാസ് മുറികളിൽ നിന്ന് വരാന്തകളിലേക ്ക് മാറ്റിയാണ് മിക്ക ക്ലാസുകളും ഞായറാഴ്ച പ്രവർത്തിച്ചത്. കുഞ്ഞുങ്ങളെ സ്കൂളിൽ വിടാനെത്തിയ രക്ഷിതാക്കള ിൽ ചിലർ അവസ്ഥകണ്ട് ബഹളം കൂട്ടിയെങ്കിലും അധ്യാപകർ നിസ്സഹായരായി ൈകമലർത്തി.
അടുത്ത ദിവസം കൂടുതൽ രക്ഷിതാക്ക ൾ സംഘടിച്ച് സ്കൂളിൽ എത്തണമെന്നും സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിനും ഇന്ത്യൻ അംബാസഡർക്കും പരാതി നൽകണമെന്നും കാണിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചാരണം നടക്കുകയാണ്.
എ.സി അറ്റകുറ്റപ്പണികൾക്കായി നൽകിയ കരാറിന് ഹയർ ബോർഡ് അംഗീകാരമില്ലെന്ന് കാണിച്ച് ജുൺ 18 നാണ് നിലവിലെ ഭരണ സമിതി ചെയർമാനെ പുറത്താക്കിയത്. എന്നാൽ ഇത്രയും ദിവസത്തിനകം യാതൊരു ബദൽ സംവിധാനങ്ങളും ഏർപെടുത്താനും ഹയർബോർഡ് ശ്രമിച്ചില്ലെന്ന് പരാതിയുണ്ട്. ഗൗരവമായ കാരണം കൂടാതെ ചെയർമാനെ പുറത്താക്കിയതോടെ ഏതെ-ങ്കിലും തരത്തിലുള്ള ശ്രമം നടത്താൻ മറ്റംഗങ്ങളും ഭയക്കുകയാണ്. ഞായറാഴ്ച രാവിലെ മുതൽ നിരവധി രക്ഷിതാക്കളാണ് സ്കൂളിെൻറ നിലവിലെ അവസ്ഥയിൽ പരാതിയുമായി മാധ്യമ ഇടപെടൽ തേടി ബന്ധപ്പെട്ടത്്. കെ.ജി, യു.പി ബി.എസ് തുടങ്ങി കുഞ്ഞുങ്ങൾ പഠിക്കുന്ന ക്ലാസുകളിലാണ് എ.സി തീരെ പ്രവർത്തിക്കാതെ കഠിന ചൂട് അനുഭവപ്പെട്ടത്.
വാടിത്തളർന്നിരിക്കുന്ന കുഞ്ഞുങ്ങളെ കണ്ട് ഗത്യന്തരമില്ലാതെ എ. സി പ്രവർത്തിക്കുന്ന ചില ക്ലാസ് മുറികളുെട വരാന്തകളിൽ കുട്ടികളെ എത്തിച്ച് പഠിപ്പിക്കുകയായിരുന്നു എന്ന് കെ.ജി വിഭാഗത്തിലെ ഒരു അധ്യാപിക പറഞ്ഞു. നിരവധി ക്ലാസുകളിൽ നിന്ന് രാവിലെ മുതൽ പരാതി പ്രവാഹമായിരുന്നുവെന്നും പരാതി പറയാൻ പോലും ആളില്ലാെെ ൈകമലർത്തുക മാത്രമേ നിർവാഹമുണ്ടായിരുന്നുള്ളൂ എന്നും കെ.ജി വിഭാഗം െഹഡ്മിസ്ട്രസ് പറഞ്ഞു. നിലവിൽ പ്രവർത്തിക്കാത്ത എ.സികൾ പ്രവർത്തന സജ്ജമാക്കിയാൽ മാത്രമേ അടുത്ത ഒരുവർഷത്തേക്ക് അറ്റകുറ്റപണിക്കുള്ള കരാർ ഏറ്റെടുക്കാൻ കഴിയൂ എന്നായിരുന്നു എഗ്രിെമൻറ്. ഭരണസമതി ഇത് അംഗീകരിക്കുകയും 37000 റിയാലിെൻറ അറ്റകുറ്റപ്പണികൾക്ക് അംഗീകാരം നൽകുകയും ചെയ്തിരുന്നു.
ഇൗ പണം നൽകാനാവില്ല എന്ന നിലപാടിലായിരുന്നു ഹയർബോർഡ്. നിലവിൽ നൽകിയ കരാറിൽ പോരായ്മകൾ ഉണ്ടെങ്കിൽ പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ നടത്താൻ തയാറാണന്ന് ചെയർമാൻ വിശദീകരണം നൽകിയെങ്കിലും ഏക പക്ഷീയമായി പുറത്താക്കുകയായിരുന്നു എന്നാണ് ആക്ഷേപം. നിലവിൽ കരാർ നിർദേശങ്ങൾ പാലിക്കാത്തതിനാൽ കരാറുകാരൻ അറ്റകുറ്റപ്പണികൾ നിർത്തി വെച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് വിവരം തേടി പ്രിൻസിപ്പലിനെ പല തവണ ബന്ധപ്പെെട്ടങ്കിലും ഫോൺ എടുക്കാൻ തയാറായില്ല. പ്രശ്നത്തിന് സത്വര പരിഹാരമാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്കും അംബാസഡർക്കും നിവേദനം സമർപ്പിക്കുമെന്ന് ഒ.െഎ.സി.സി പ്രസിഡൻറ് ബിജു കല്ലുമല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
