റിയാദിെൻറ മുഖഛായ മാറ്റാൻ മെട്രോ ബസുകളും
text_fieldsറിയാദ്: രാജ്യതലസ്ഥാനമായ റിയാദ് നഗരത്തിെൻറ മുഖഛായ മാറ്റുന്ന പുതിയ പൊതുഗതാഗത പദ്ധതി വൈകാതെ യാഥാർഥ്യമാക ും. മെട്രൊ ട്രെയിൻ സർവീസിെൻറ ഭാഗമായി പ്രഖ്യാപിച്ച ബസ് സർവീസിെൻറ നിർമാണപ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തില ാണ്. ബസ് സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയാകുന്നു. 319 ബസുകൾ വിദേശത്ത് നിന്ന് എത്തിക്കഴിഞ്ഞു. സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബസുകളുടെ പരീക്ഷണ ഒാട്ടവും തുടങ്ങി. സൗദിയിലെ ഏറ്റവും തിരക്ക് പിടിച്ച നഗരമെന്ന നിലയിൽ റിയാദ ് നേരിടുന്ന ഗതാഗത തിരക്കൊഴിവാക്കുക എന്ന ലക്ഷ്യത്തോടെ 2014ലാണ് റിയാദ് ഡവലപ്മെൻറ് അതോറിറ്റി കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതി ആവിഷ്കരിച്ചത്.
മൂന്ന് വർഷം മുമ്പ് ആരംഭിച്ച മെട്രോ റെയിൽ സ്ഥാപിക്കൽ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു. സ്റ്റേഷനുകളുടെയെല്ലാം നിർമാണവും അന്തിമഘട്ടത്തിലാണ്. ആറ് ലൈനുകളുള്ള മെട്രൊ റെയിലിലെ മുഴുവൻ സ്റ്റേഷനുകളെയും നഗരത്തിെൻറ മുക്കുമൂലകളെയും രാജ്യത്തെ പ്രധാന പട്ടണങ്ങളെയും ബന്ധിപ്പിക്കാനാണ് റാപ്പിഡ് ബസ് സർവീസും കൂടെ പ്രഖ്യാപിച്ചത്. അതിനുവേണ്ടി പ്രത്യേകം പാതയൊരുക്കലും ബസ് സ്റ്റേഷനുകൾ നിർമിക്കലും വിദേശത്ത് നിന്ന് ഉന്നത നിലവാരമുള്ള ബസുകളെത്തിക്കലുമായി പ്രവർത്തനം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നഗരത്തിനുള്ളിൽ ആയിരമടക്കം മുവായിരം ബസുകളാണ് പദ്ധതിയിലുള്ളത്.
ആദ്യ ഘട്ടമായാണ് 319 ബസുകൾ എത്തിയത്. ട്രെയിൻ സർവീസിന് മുമ്പ് തന്നെ ബസ് സർവീസ് ആരംഭിക്കും. ഈ വര്‍ഷം തന്നെയുണ്ടാകും. നിലവിലെ റോഡുകള്‍ക്ക് നടുവിലൂടെ പ്രത്യേക ട്രാക്ക് നിര്‍മിച്ചാണ് ബസ് ഗതാഗതത്തിന് സൗകര്യമൊരുക്കുന്നത്. പ്രത്യേക ട്രാക്ക് നിര്‍മിക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകില്ല. ബസുകളുടെ പരീക്ഷണയോട്ടം ഇപ്പോൾ നടക്കുന്നു. മെഴ്സിഡസ്, മാന്‍ കമ്പനികള്‍ നിര്‍മിച്ച അത്യാധുനിക ബസുകള്‍ നഗര ഗതാഗതത്തിെൻറ ചിത്രം തന്നെ മാറ്റും. പച്ചയുടെ ഹൃദ്യമായ വർണമണിഞ്ഞ ബസുകൾ നഗരകാഴ്ചകളുടെ ഭംഗിയേറ്റും. നിശ്ചിത ട്രാക്കുകളിലൂടെ ബസ് സർവീസ് ആരംഭിക്കുന്നതോടെ ഘട്ടം ഘട്ടമായി നിരത്തുകളിലെ തിരക്ക് കുറയ്ക്കും. സ്വകാര്യ വാഹനങ്ങളെ നിയന്ത്രിക്കാൻ 2021 ഓടെ റോഡ് ടോള്‍ ഏർപ്പെടുത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങൾ നിയന്ത്രിക്കപ്പെടുന്നതോടെ പൊതുജനങ്ങള്‍ ബസ് സർവീസുകളെ ആശ്രയിക്കും.
മൂന്ന് ഘട്ടമായാണ് ബസ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ മെട്രോ സ്റ്റേഷനുകളേയും റിയാദ് നഗരത്തിെൻറ വിവിധ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന സർവീസുകളോടൊപ്പം രാജ്യത്തെ മറ്റ് പ്രധാന പട്ടണങ്ങളിലേക്കും സര്‍വീസ് ആരംഭിക്കും. രണ്ടാം ഘട്ടത്തില്‍ പ്രധാന പട്ടണങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കും. മൂന്നാം ഘട്ടത്തില്‍ ഗ്രാമങ്ങൾക്കുള്ളിലും സര്‍വീസ് ഏർപ്പെടുത്തും. നഗരത്തിനുള്ളിൽ ടിക്കറ്റ് നിരക്ക് തുഛമായിരിക്കും. മൂന്ന് മുതല്‍ അഞ്ച് റിയാല്‍ വരെ മാത്രം. പൂര്‍ണമായും ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രങ്ങള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.