Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജെ ആൻഡ് പി ക്യാമ്പിലെ...

ജെ ആൻഡ് പി ക്യാമ്പിലെ 496 ഇന്ത്യക്കാർക്ക് എക്സിറ്റ് ലഭിച്ചു; പെരുന്നാളിന് മുമ്പ് നാട്ടിലെത്തും

text_fields
bookmark_border
ജെ ആൻഡ് പി ക്യാമ്പിലെ 496 ഇന്ത്യക്കാർക്ക്  എക്സിറ്റ് ലഭിച്ചു; പെരുന്നാളിന് മുമ്പ് നാട്ടിലെത്തും
cancel

റിയാദ്: ശമ്പളം മുടങ്ങിയ ജെ ആൻഡ് പി കമ്പനിയുടെ റിയാദിലെ ക്യാമ്പുകളിലുള്ള ഇന്ത്യൻ തൊഴിലാളികളിൽ 496 പേർക്ക് എ ക്സിറ്റ് വിസ ലഭിച്ചു. ചെറിയ പെരുന്നാളിന് മുമ്പ് എല്ലാവർക്കും സ്വദേശങ്ങളിലെത്താനാവും. സൗദി തൊഴിൽ മന്ത്ര ാലയം മുഴുവനാളുകൾക്കും വിമാന ടിക്കറ്റ് സൗജന്യമായി നൽകും. റിയാദ് എക്സിറ്റ് 16ലും 18ലും അൽഖർജിലുമുള്ള മൂന്ന് ക്യാമ്പുകളിൽ നിന്നായി കഴിഞ്ഞ നാലുമാസത്തിനിടെ 500ഒാളം തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. അവർക്കെല്ലാം ഇന്ത്യൻ എംബസിയായിരുന്നു വിമാന ടിക്കറ്റ് നൽകിയത്. തൊഴിൽ മന്ത്രാലയവും ഇന്ത്യൻ എംബസിയും ഇന്ത്യൻ വളണ്ടിയർമാരും കൈകോർത്ത് നടത്തിയ പ്രയത്നത്തിെൻറ ഫലമായിരുന്നു അത്. അതേ പ്രയത്നത്തിെൻറ തുടർച്ചയായാണ് ഇത്തവണ 496 പേർക്ക് കൂടി എക്സിറ്റ് വിസ ലഭിച്ചത്.

അവശേഷിക്കുന്നവരുടെ കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും. പലവിധ സാേങ്കതിക പ്രശ്നങ്ങളുള്ളവരാണ് ശേഷിക്കുന്നത്. ഇതിനിടയിൽ എക്സിറ്റിൽ പോകാൻ തയാറാവാതെ സൗദിയിൽ തന്നെ മറ്റ് കമ്പനികളിലേക്ക് സ്പോൺസർഷിപ്പ് മാറി തൊഴിലെടുക്കാൻ താൽപര്യമുള്ള തൊഴിലാളികൾക്ക് അതിന് അനുവാദം നൽകിയിരുന്നു. സ്പോൺസർഷിപ്പ് മാറ്റത്തിന് ഇൗ മാസം 15 വരെ സമയം നൽകിയിരുന്നു. എന്നാൽ നടപടികൾ ഇനിയും പൂർത്തിയാക്കാൻ കഴിയാത്തവർ ആ ശ്രമം ഉപേക്ഷിച്ച് എക്സിറ്റിന് അപേക്ഷിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇനി സാവകാശം നൽകില്ല. തയാറാവാത്തവരെ നിയമവിരുദ്ധരായി കണക്കാക്കും. നാട്ടിലേക്ക് മടങ്ങുന്നവരുടെ ശമ്പള കുടിശികയും സേവനാനന്തര ആനുകൂല്യവും ഇപ്പോൾ ലഭിക്കില്ല. അത് കോടതി വഴി ലഭ്യമാക്കാനുള്ള നീക്കമാണ് തൊഴിൽ മന്ത്രാലയം നടത്തുന്നത്. തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങും മുമ്പ് കോടതി നടപടികൾ കൈകാര്യം ചെയ്യാൻ മന്താലയം ചുമതലപ്പെടുത്തിയ അഭിഭാഷകർക്ക് പവർ ഒാഫ് അറ്റോർണി ഒപ്പിട്ടു നൽകണം.

നേരത്തെ പോയവരും ഇങ്ങനെ ചെയ്തിരുന്നു. ഇപ്പോൾ മടങ്ങുന്നവർക്ക് താൽക്കാലികാശ്വാസമായി കമ്പനിയധികൃതർ 1,000 റിയാൽ വീതം നൽകും. തൊഴിൽ കോടതിയിൽ കേസ് തീർപ്പായാൽ ശമ്പളവും ആനുകൂല്യവും സ്വന്തം നാടുകളിലേക്ക് അയച്ചുകിട്ടും. രണ്ടര മാസമായി ഇൗ ക്യാമ്പുകളിൽ ഭക്ഷണം നൽകുന്നത് തൊഴിൽ മന്ത്രാലയമാണ്. കാലാവധി കഴിഞ്ഞ ഇഖാമകൾ പുതുക്കുന്നതടക്കം നിയമാനുസൃതം ഫൈനൽ എക്സിറ്റ് വിസ നേടി സ്വന്തം രാജ്യങ്ങളിേലക്ക് മടങ്ങാനുള്ള എല്ലാ പ്രവർത്തനങ്ങളും ഏെറ്റടുത്ത് നടത്തുന്നതും മന്ത്രാലയമാണ്. അസുഖമുള്ളവർക്ക് ചികിത്സ ലഭ്യമാക്കുന്നുണ്ട്. ഇതിനെല്ലാം വേണ്ടി മന്ത്രാലയം സ്വന്തം ഉദ്യോഗസ്ഥരുടെ ഒരു ക്രൈസിസ് മാനേജ്മെൻറ് ടീമിനെ ക്യാമ്പിൽ നിയോഗിച്ചിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം ഇന്ത്യയുടെ പുതിയ അംബാസഡർ ഡോ. ഒൗസാഫ് സഇൗദ് ക്യാമ്പ് സന്ദർശിച്ചിരുന്നു.

വേൾഡ് മലയാളി കൗൺസിലും മിറാത്ത് അൽറിയാദും ചേർന്ന് തൊഴിലാളികൾക്ക് വേണ്ടി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ മുഖ്യാതിഥിയായെത്തിയ അദ്ദേഹം മുഴുവൻ ഇന്ത്യാക്കാരെയും വൈകാതെ നാട്ടിലെത്തിക്കുമെന്ന് പറഞ്ഞിരുന്നു. വിവിധ രാജ്യക്കാരായ 1200ഒാളം തൊഴിലാളികൾക്ക് വേണ്ടി നടത്തിയ സമൂഹ നോമ്പുതുറയ്ക്ക് റാഫി കൊയിലാണ്ടി, ശിഹാബ് കൊട്ടുകാട്, നൗഷാദ് ആലുവ, സ്റ്റാൻലി ജോസ്, മുഹമ്മദലി മരോട്ടിക്കൽ, സാബു ഫിലിപ്പ്, ജലീൽ പള്ളം തുരുത്തി, അഹമ്മദ് കബീർ, അബ്ദുൽ അസീസ്, ഇഖ്ബാൽ കോഴിക്കോട്, സലാം പെരുമ്പാവൂർ, നാസർ ലൈസ്, ഹബീബ് റഹ്‌മാൻ, മുഹമ്മദ് കായംകുളം, നസീർ ഹനീഫ, രാജൻ കാരിച്ചാൽ, ഡൊമനിക് സാവിയോ, ഷംനാദ് കരുനാഗപ്പള്ളി, ഇബ്രാഹിം സുബ്ഹാൻ, നവീൻ, അമീൻ അക്ബർ, നിഹ്മത്തുല്ല, ഹാരിസ് ചോല, മീന ട്രേഡിങ്ങ് ജീവനക്കാർ, മിറാത് അൽറിയാദ് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. റിയാദിലെ വിവിധ ഹോട്ടലുകളാണ് വിപുലമായ ഇഫ്താർ വിരുന്നിന് ഭക്ഷ്യവസ്തുക്കൾ സൗജന്യമായി എത്തിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story