Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനജ്റാനിലേക്ക്...

നജ്റാനിലേക്ക് സ്ഫോടകവസ്തു നിറച്ച ഹൂതി ഡ്രോൺ; സൗദി തകർത്തു

text_fields
bookmark_border
നജ്റാനിലേക്ക് സ്ഫോടകവസ്തു നിറച്ച ഹൂതി ഡ്രോൺ; സൗദി തകർത്തു
cancel

ജിദ്ദ: നജ്റാനിലെ ജനവാസകേന്ദ്രം ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണശ്രമം സൗദി തകർത്തു. സ്ഫോടക വസ്ത ുക്കൾ നിറച്ച ഡ്രോൺ ജനങ്ങൾ തിങ്ങിത്താമസിക്കുന്ന കേന്ദ്രത്തിലേക്കാണ് യമൻ അതിർത്തിയിൽ നിന്ന് വന്നതെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. ചൊവ്വാഴ്ചയാണ് സംഭവം. ഇറാൻ പിന്തുണയുള്ള ഹൂതി ഭീകരവാദികൾ മേഖലയിൽ തുടർച്ചയായി അസമാധാനം സൃഷ്ടിക്കുകയാണെന്ന് തുർക്കി അൽ മാലികി പറഞ്ഞു.

ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും സഖ്യസേന അറിയിച്ചു.അതേ സമയം നജ്റാനിലെ വിമാനത്താവളമാണ് ഹൂതികൾ ലക്ഷ്യമാക്കിയതെന്ന് അവരെ അനുകൂലിക്കുന്ന ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച മക്ക ലക്ഷ്യമാക്കി മിസൈലാക്രമണം നടത്തിയെന്ന വാർത്തകൾ ഹൂതികൾ നിഷേധിച്ചു. രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് മക്കയും ജിദ്ദയും ലക്ഷ്യമാക്കി വന്നതെന്ന് സഖ്യസേന വക്താവ് തുർക്കി അൽ മാലിക്കി പറഞ്ഞു. ഇവ രണ്ടും സൗദിയുടെ പ്രതിരോധ സംവിധാനം ത്വാഇഫിൽ ആകാശത്തുവെച്ച് തകർത്തു.

കഴിഞ്ഞ ആഴ്ചയാണ് ഹൂതികൾ അരാംകോയുടെ എണ്ണക്കുഴലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയത്. ദുബൈ തീരത്ത് കപ്പലുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ രണ്ട് സൗദി എണ്ണ ടാങ്കറുകൾക്ക് കേട്പാടുകൾ സംഭവിച്ചിരുന്നു. സൗദി അരാംകോ എണ്ണക്കുഴലിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെ യമന്‍ തലസ്ഥാനത്തെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയിരുന്നു. ഹൂതികളുടെ ആയുധപ്പുരകളും കേന്ദ്രങ്ങളും തകര്‍ത്തതായി സഖ്യസേന അവകാശപ്പെട്ടിരുന്നു. യമൻ അതിർത്തിയിൽ നിന്ന് സൗദിക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം രൂക്ഷമായിരിക്കയാണ്. നജ്റാനിൽ ആക്രമണ ഭീഷണിയെ തുടർന്ന് അടച്ചിട്ട വിമാനത്താവളം കുറച്ചു ദിവസം മുമ്പാണ് തുറന്നത്്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story