ശ്രീലങ്കൻ കുടുംബത്തിന് സൗദിയിൽ നിന്ന് 1.8 ലക്ഷം റിയാൽ
text_fieldsറിയാദ്: സൗദിയിൽ അഞ്ചുവർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ച ശ്രീലങ്കൻ സ്വദേശിയുടെ കുടുംബത്തിന് വൻതുകയുടെ നഷ് ടപരിഹാരം. റിയാദിൽ നിന്ന് 200 കിലോമീറ്ററകലെ ഹുത്ത സുദൈറിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കൊളംബോ പൊട്ടുവിലിൽ റോഡ് സ്വദേശി ഇബ്രാ ലെബ്ബ ഫസീലാണ് (23) മരിച്ചത്. ഇയാളുടെ അനന്തരാവകാശികൾക്ക് 1.8 ലക്ഷം റിയാലാണ് നഷ്ടപരിഹാരമായി സൗദി ശരീഅഃ കോടതി മുഖേനെ ലഭിച്ചത്. 2014ൽ ഏപ്രിൽ രണ്ടിന് നേപ്പാളുകാരനായ ഡ്രൈവറോടൊപ്പം സഞ്ചരിക്കുമ്പോർ വാഹനം മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ മരണപ്പെടുകയായിരുന്നു.
മലയാളി സാമൂഹിക പ്രവർത്തകെൻറ ഇടപെടലാണ് കേസ് നടപടികൾ വേഗത്തിലാക്കാനും നഷ്ടപരിഹാരം ലഭ്യമാക്കാനും സഹായിച്ചത്. ഫസീലിെൻറ വിയോഗത്താൽ കഷ്ടത അനുഭവിക്കുന്ന പിതാവും മാതാവും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന നിർധന കുടുംബത്തിന് 80 ലക്ഷത്തിലേറെ ശ്രീലങ്കൻ രൂപ ലഭ്യമായത് ഏറെ ആശ്വാസകരമായി. ഫസീലിെൻറ ഖത്തറിലുളള ബന്ധു ആറ് മാസം മുമ്പാണ് റിയാദിലെ ന്യൂ ഏജ് ഇന്ത്യാ സംസ്കാരിക വേദിയുടെ ജീവകാരുണ്യ പ്രവർത്തകൻ എം. സാലി പൊറായിയുടെ സഹായം തേടിയത്.
മലയാളിയായ തെൻറ സുഹൃത്ത് പറിഞ്ഞത് അനുസരിച്ച് ഫേസ്ബുക്കിലൂടെയാണ് ആ ബന്ധു സാലിയെ ബന്ധപ്പെട്ടത്. നാലര വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം കിട്ടാതായതിനെ തുടർന്നാണ് അവർ സാലിയുടെ സഹായം തേടിയത്. തുടർന്ന് ആറുമാസത്തിെൻറ ശ്രമഫലമായാണ് കോടതി വിധിച്ച തുക കുടുംബത്തിന് കിട്ടാൻ ഇടയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.