ഹീന രാഷ്ട്രീയത്തിനെതിരായ ജനവിധിക്കാണ് മെയ് 23 സാക്ഷ്യം വഹിക്കുക -ഇ.ടി മുഹമ്മദ് ബഷീർ
text_fieldsജിദ്ദ: പണത്തിെൻറയും വ്യക്തിഹത്യയുടേയും അക്രമത്തിെൻറയും മതാന്ധതയുടെയും ഹീനമായ രാഷ്ട്രീയത്തിനെതിര െയുള്ള ജനവിധിയായിരിക്കും കേരളത്തിലും ഇന്ത്യയിലും മെയ് 23ന് സാക്ഷ്യം വഹിക്കുകയെന്ന് ഇ.ടി മുഹമ്മദ് ബഷീർ ശുഭാപ ്തി പ്രകടിപ്പിച്ചു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മറ്റി ഒരുക്കിയ ഇഫ്‌താർ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ മുസ്ലിം ലീഗിന് എന്നും കരുത്ത് പകരുന്നതും ആവേശോജ്വലവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാത്രമല്ല, കേരളത്തിെൻറ രാഷ്ട്രീയ പോരാട്ടങ്ങളിലും കെ. എം. സി. സി സജീവമായി ഇടപെടുന്നുണ്ട്. രാഷ്ട്രീയ പ്രവർത്തനമെന്നത് തെരഞ്ഞെടുപ്പിലെ ജയ-പരാജയങ്ങളല്ല, ജനസേവനമാണ്. കെ.എം.സി.സി യും മുസ്ലീം ലീഗും ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്. അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. എസ്.ടി.യു നേതാവ് അഹമ്മദ് കുട്ടി ഉണ്ണികുളം ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ദേശീയ ഉപാധ്യക്ഷൻ പി.വി അഹമ്മദ് ഷാജു സംസാരിച്ചു.
ജിദ്ദ കെ.എം.സി.സി റിലീഫ് സെൽ കൺവീനർ ബഷീർ ചേലക്കരയിൽ ഏറ്റുവാങ്ങി സി.എച്ച് സെൻറർ ഫണ്ട് സമാഹരണം ചടങ്ങിൽ ഇ.ടി ഉദ്ഘാടനം ചെയ്തു. അബൂബക്കർ അരിമ്പ്ര സ്വാഗതവും ഇസ്ഹാഖ് പൂേണ്ടാളി നന്ദിയും പറഞ്ഞു. ജിദ്ദ കെ.എം സി.സിയുടെ പുതിയ ആസ്ഥാന മന്ദിരത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഭാരവാഹികൾ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.