അമേരിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാമത്
text_fieldsറിയാദ്: സൗദി അറേബ്യയിൽ മുതൽമുടക്കുന്ന വിദേശ കമ്പനികളുടെ എണ്ണത്തിൽ വൻ കുതിപ്പ്. ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്. ഉയർന്ന തോതിൽ നിക്ഷേപമെത്തിച്ച എട്ട് രാജ്യങ്ങളുടെ ടോപ്പ് ലിസ്റ്റിൽ അമേരിക്കയാണ് ഇന്ത്യയുടെ തൊട്ടുപിറകിൽ. സൗദി ജനറൽ ഇൻവെസ്റ്റുമെൻറ് അതോറിറ്റി (സാഗിയ) പ്രസിദ്ധീകരിച്ച ഇൗ വർഷത്തെ ആദ്യപാദത്തിലെ റിപ്പോർട്ടിലാണ് ഇൗ വിവരങ്ങളുള്ളത്. ആദ്യ മൂന്നുമാസത്തിനിടെ 30 ഇന്ത്യൻ കമ്പനികൾ സൗദിയിൽ നിക്ഷേപക ലൈസൻസ് നേടി. അമേരിക്കൻ കമ്പനികൾ 24 മാത്രമാണ്. ബ്രിട്ടൻ (24), ഇൗജിപ്ത് (22), ജോർദാൻ (14), ചൈന (13), ലബനോൺ (13), ഫ്രാൻസ് (12) എന്നീ രാജ്യങ്ങളാണ് പിന്നാലെയുള്ളത്. വിദേശനിക്ഷേപത്തിെൻറ കാര്യത്തിൽ സൗദി അറേബ്യ വൻ കുതിപ്പാണ് നടത്തിയതെന്ന് റിപ്പോർട്ടിലെ ആമുഖ സന്ദേശത്തിൽ സാഗിയ ഗവർണർ ഇബ്രാഹിം അൽഉമർ പറയുന്നു.
നേരിട്ടുള്ള വിദേശനിക്ഷേപത്തിന് (എഫ്.ഡി.െഎ) അനുമതി നൽകിയ ശേഷമുള്ള റെക്കോർഡ് വളർച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും ഗവർണർ കൂട്ടിച്ചേർക്കുന്നു. ദേശീയ സാമൂഹിക സാംസ്കാരിക സാമ്പത്തിക പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’െൻറ ഭാഗമായി വിദേശനിക്ഷേപത്തിന് നൽകിയ പ്രോത്സാഹനം ത്വരിതവേഗത്തിൽ അതിെൻറ ലക്ഷ്യം കാണുന്നതിെൻറ സൂചനയാണ് ഇൗ കുതിപ്പിൽ പ്രതിഫലിക്കുന്നതെന്നും ഗവർണർ കൂട്ടിേചർക്കുന്നു. ആഗോള നിക്ഷേപക സമൂഹത്തിന് പുതിയ സാധ്യതകളുടെ നല്ല സന്ദേശമാണ് വിഷൻ 2030 നൽകിയതെന്നും ഭാവി വളരെ ശോഭനമാണെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. ‘ഇൻവെസ്റ്റ് സൗദി’യെ സംബന്ധിച്ച് ഇൗ വർഷം തുടക്കം തന്നെ വൻ നേട്ടങ്ങുടേതാണ്.
ആദ്യ മൂന്നുമാസത്തെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. 267 വിദേശ സംരംഭകരാണ് പുതുതായി നിക്ഷേപക ലൈസൻസ് നേടി സൗദി വാണിജ്യ മേഖലയിലേക്ക് പ്രവേശിച്ചത്. കഴിഞ്ഞവർഷത്തെ ഇതേ കാലയളവുമായി തട്ടിക്കുേമ്പാൾ 70 ശതമാനം കൂടുതലാണ് ഇത്. പ്രതിദിനം നാല് ലൈസൻസ് വീതം കൊടുക്കുന്നു. പ്രധാനമായും ഉദ്പാദനം, വിവരസാേങ്കതികം, നിർമാണം, ശാസ്ത്ര സാേ-ങ്കതികം, മൊത്ത - ചില്ലറ വ്യാപാരം, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് സപ്പോർട്ട് സർവീസ്, അക്കോമൊഡേഷൻ ആൻഡ് ഫുഡ് സർവീസ്, ട്രാൻസ്പോർേട്ടഷൻ ആൻഡ് സ്റ്റോറേജ്, മൈനിങ് ആൻഡ് ക്വാറിയിങ്, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സംരംഭങ്ങൾ തുടങ്ങാനാണ് വിദേശികൾക്ക് അനുമതി. ഇൗ മേഖലകളിലേക്കെല്ലാം കഴിഞ്ഞവർഷത്തേതിനെക്കാൾ കൂടുതൽ വിദേശകമ്പനികൾ ഇത്തവണ കടന്നുവന്നു. വിദേശ മൂലധനം കഴിഞ്ഞവർഷത്തെക്കാൾ 127 ശതമാനം കൂടുതൽ ഇൗ വർഷെമത്തി. കഴിഞ്ഞവർഷം ഇതേകാലയളവിൽ ആകെ വന്നത് 67 കമ്പനികളായിരുന്നു.
അതേസ്ഥാനത്ത് ഇപ്പോൾ പുതിയ കമ്പനികൾ 267 ആയി. 2017മായി തട്ടിക്കുേമ്പാൾ ഇൗ രംഗത്ത് 96 ശതമാനം വളർച്ചയാണുണ്ടായത്. പുതുതായി ലൈസൻസ് അനുവദിച്ച കമ്പനികളിൽ 70 ശതമാനവും പൂർണമായും വിദേശ മൂലധന ഉടമസ്ഥതയിലുള്ളതാണ്. 30 ശതമാനം മാത്രം സ്വദേശി സംരംഭകരുമായുള്ള വിദേശനിക്ഷേപകരുടെ കൂട്ട് വ്യാപാരമാണ്. സാഗിയയുമായി വലിയ ഉടമ്പടിയുണ്ടാക്കിയ പ്രധാനപ്പെട്ട മൂന്ന് കമ്പനികളിലൊന്ന് ഇന്ത്യാക്കാരനായ ബി.ആർ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള യു.എ.എ ആസ്ഥാനമായ എൻ.എം.സിയാണ്. അടുത്ത അഞ്ചുവർഷത്തേക്ക് സൗദിയിൽ 1.6 ശതകോടി ഡോളറിെൻറ മുതൽമുടക്കിനാണ് എൻ.എം.സി ധാരണയായിട്ടുള്ളത്.
ഇതാണ് ഇൗ വർഷം ആദ്യപാദത്തിൽ നടന്ന ഏറ്റവും വലിയ ഇടപാടും. ചൈനയിലെ പാൻ ഏഷ്യ കമ്പനി 1.06 ശതകോടി ഡോളറിെൻറയും അമേരിക്കൻ കമ്പനി മക്ഡെർമട്ട് ഇൻറർനാഷനൽ 500 ദശലക്ഷം ഡോളറിെൻറയും മുതൽമുടക്കിന് തയാറായി തൊട്ടുപിന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.