സ്നേഹമാണ് ഏറ്റവും വലിയ മാജിക് ^പ്രഫ. ഗോപിനാഥ് മുതുകാട്
text_fieldsറിയാദ്: സ്നേഹമാണ് ഏറ്റവും വലിയ മാജിക്കെന്നും അതാണ് മാനവ സമൂഹങ്ങളെ പരസ്പരം ഇണക്കി നിലനിർത്തുന്നതെന്നും പ്രശസ്ത മജീഷ്യനും പ്രചോദന പ്രഭാഷകനുമായ പ്രഫ. ഗോപിനാഥ് മുതുകാട്. തറവാട് കുടുംബകൂട്ടായ്മയുടെ 13ാം വാർഷിക ാഘോഷം ‘സർഗനിശ 2019’ൽ പെങ്കടുക്കാൻ റിയാദിലെത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. സ്നേഹമ െന്ന വലിയ മാന്ത്രികത, അത് നമ്മളിൽ നിന്ന് തന്നെയുണ്ടാവേണ്ടതാണ്. മറ്റാർക്കും അതുണ്ടാക്കി തരാനാവില്ല. ഒാരോര ുത്തരും അവനവനിലെ ആ മാജിക് ടൂളിനെ കണ്ടെത്തണം. എന്നിട്ട് അത് മറ്റുള്ളവരിൽ പ്രയോഗിക്കണം. സ്നേഹം കൊടുത്താല െ തിരിച്ചുകിട്ടൂ. ഞാനെന്ത് മാജിക് കാണിച്ചാലും അച്ഛൻ പറയാറുണ്ടായിരുന്നു. ഇതൊന്നുമല്ല മാജിക്. ഏറ്റവും വലിയ മാജിക് സ്നേഹമാണ്. എന്നിട്ട് അച്ഛൻ പറഞ്ഞുതരും, രാമായണത്തിൽ ലക്ഷ്മണൻ സീതയോട് പറയുന്ന വാക്കുകൾ.
ഒരു ചരൽക്കല്ലിന് ഒരു തടാകത്തെ ചലിപ്പിക്കാൻ കഴിയുമെങ്കിൽ സ്നേഹമെന്ന പ്രതിഭാസത്തിന് ഇൗ പ്രപഞ്ചത്തെ മുഴുവൻ ഇളക്കി മറിക്കാൻ കഴിയും. അതുപറഞ്ഞുതന്നിട്ട് അച്ഛൻ എന്നെ പിടിച്ചുകൊണ്ടുപോയി കുളത്തിന് അടുത്ത് നിറുത്തിയിട്ട് ഒരു കല്ലെടുത്ത് കുളത്തിെൻറ നടുവിലേക്ക് എറിഞ്ഞു. എന്നിട്ട് അത് നോക്കാൻ പറഞ്ഞു. അപ്പോൾ കാണുന്നത് കല്ലുവീണിടത്തിളകിയ ഒാളങ്ങൾ അലകളായി കരയിൽ പോയി തട്ടിയിട്ട് തിരിച്ച് അതേസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. സ്നേഹമിങ്ങനെയാണ്. സ്നേഹമെറിഞ്ഞുകൊടുത്താൽ ഒാളങ്ങളായി അത് തിരികെ നമ്മളിലേക്കെത്തും. അത് എല്ലായിടത്തും വേണം. കുടുംബത്തിനുള്ളിൽ വേണം, സമൂഹത്തിൽ വേണം. കുടുംബകത്തിൽ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന അവസ്ഥയുണ്ടാകണം. അച്ഛനും അമ്മയും മക്കളും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന പഴയ രീതിയെ തിരിച്ചുപിടിക്കണം. അപ്പോൾ നമ്മളിലെ സ്നേഹമെന്ന മാന്ത്രികത പ്രവർത്തിച്ചുതുടങ്ങും. അത് എല്ലാവരേയും കൂട്ടിയിണക്കും. യാന്ത്രികതയുടെ ഇൗ ലോകത്ത് സ്നേഹരാഹിത്യം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളില്ലാതാകും. എന്നാൽ എല്ലാവരും പലവിധ ജീവിത തിരക്കുകളിലാണ്.
സ്വന്തം മക്കളെ പോലും ശ്രദ്ധിക്കാൻ കഴിയുന്നില്ല.- ആധുനിക സാേങ്കതിക വിദ്യകളുടെ ലോകത്ത് പിറന്നുവീഴുന്ന കുഞ്ഞിനോട് മദ്യം, മയക്കുമരുന്നുകളുടെ ലോകത്തേക്ക് പോകരുതെന്ന് രക്ഷിതാക്കൾക്ക് വിലക്കാൻ കഴിഞ്ഞേക്കും. എന്നാൽ ഡിജിറ്റൽ ലോകത്തേക്ക് അടുക്കരുതെന്ന് പറയാനാവില്ല. അങ്ങനെ വളർന്നുവരുന്ന ഒരു പുതുതലമുറയുടെ കാര്യത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ഗെയിമുകൾ ആധിപത്യം നേടുന്നു. അപ്പോൾ സയൻസ് വളർന്നുവലുതാവുന്ന സമയത്തുണ്ടാകുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. വീട്ടിൽ ഒറ്റക്കായിപ്പോകുന്ന കുട്ടികൾ. ആ ഏകാന്തതയിൽ നിന്ന് രക്ഷപ്പെടാൻ ഡിജിറ്റൽ ലോകത്ത് അഭയം പ്രാപിക്കുന്നു. അതിൽ അവർക്കുണ്ടാകുന്ന പ്രശ്നങ്ങൾ. നമ്മൾ ഒന്ന് ശ്രദ്ധവെച്ചാൽ, സ്നേഹമെന്ന മാജിക് ടൂൾ ഉപയോഗിച്ചാൽ ഇതെല്ലാം പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാദൃശ്ചികമായാണ് മോട്ടിവേഷൻ പ്രഭാഷണങ്ങളിലേക്ക് തിരിഞ്ഞതെന്ന് മുതുകാട് പറഞ്ഞു. ഇപ്പോഴും മജീഷ്യനാണ്.
ഷോകൾ നടത്തുന്നുണ്ട്. പക്ഷേ അതിൽ നിന്ന് കിട്ടുന്നതിനെക്കാൾ സംതൃപ്തി പ്രചോദന പ്രഭാഷണത്തിലൂടെ കിട്ടുന്നു. ആളുകളിൽ അതുണ്ടാക്കുന്ന നല്ല പ്രതികരണങ്ങൾ. ജീവിതങ്ങളിൽ അതുണ്ടാക്കുന്ന നല്ല മാറ്റങ്ങൾ. അതിനെ കുറിച്ചറിയുേമ്പാൾ മാജിക് ഷോകളെക്കാൾ സംതൃപ്തി അനുഭവിക്കുന്നുണ്ട്. ഒരു ചാനലിലെ മ്യൂസിക് റിയാലിറ്റി ഷോയിൽ പോയതാണ് ഇൗ വഴിയിേലക്ക് തിരിയാൻ കാരണം. പാടാനറിയാത്ത എെന്ന അതിൽ ജഡ്ജിയാക്കി കൊണ്ടിരുത്തി. അവിടെ എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നപ്പോൾ ഞാൻ കുട്ടികളോട് ചെറിയ കഥകൾ പറഞ്ഞുതുടങ്ങി.
ചിലകാര്യങ്ങൾ അത് പറയേണ്ട രീതിയിൽ പറഞ്ഞാൽ അതു ആളുകളുടെ മനസുകളിലേക്ക് എത്തുമെന്നും അതവരെ സ്വാധീനിക്കുമെന്നും മനസിലായി. അങ്ങനെ ഞാനൊരു പറച്ചിലുകാരനായി മാറി. അപ്പോൾ തോന്നി ഇക്കാര്യങ്ങളിൽ മാജിക് കൂടി ചേർത്താൽ കൂടുതൽ ഫലപ്രദമാവും എന്ന്. മാജിക് നല്ലൊരു ടൂളാണ്. മാജികിെൻറ ഒരു സൗന്ദര്യം എന്താന്നുവെച്ചാൽ അതിന് ഭാഷയില്ല. പ്രായവ്യത്യാസമില്ല. ഏതുപ്രായത്തിലുള്ളയാൾക്കും മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ തറവാട് ഭാരവാഹികളായ ശശീന്ദ്രൻ, ത്യാഗരാജൻ, സോണി േ-ജാസഫ്, സോമശേഖർ, ഗോപകുമാർ എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
