‘വാറ്റ്’ പുനഃപരിശോധിക്കണമെന്ന് ശൂറാ കൗൺസിൽ
text_fieldsറിയാദ്: സൗദി അറേബ്യയിൽ 2018 തുടക്കം മുതൽ നടപ്പാക്കിയ മൂല്യ വർധിത നികുതി (വാറ്റ്) പുനഃപരിശോധിക്കണമെന്ന് ശൂറാ കൗ ൺസിൽ. വിൽപനചരക്കുകൾ, റിയൽ എസ്‌റ്റേറ്റ്, കരാറുകൾ, ഇറക്കുമതി എന്നിവക്ക് വാറ്റ് ചുമത്തിയ രീതി പുനഃപരിശോധിക്കണമെന ്നാണ് സകാത് ആൻഡ് ഇൻകം ടാക്‌സ് അതോറിറ്റിയോട് ശുറാ ആവശ്യപ്പെട്ടത്.
വാറ്റ് നടപ്പായ 2018 ജനുവരിക്ക് മുമ്പ് ഒപ്പുവെച്ച കരാറുകൾ പ്രകാരമുള്ള പണമിടപാടിന് വാറ്റ് ഈടാക്കുന്നതും പുനഃപരിശോധിക്കണമെന്ന് ശുറക്ക് അഭിപ്രായമുണ്ട്. നികുതി നടപ്പായ ശേഷം നിലവിൽ വന്ന കരാറുകൾക്കും പണമിടപാടിനും മാത്രമേ വാറ്റ് ബാധകമാക്കാവൂ എന്നാണ് നിലപാട്. ശുറാ കൗൺസിലിൽ അംഗങ്ങളായ മുഫ്‌രിഹ് അൽസഹ്‌റാനി, നാസിർ അൽബുഖമി എന്നിവരാണ് നികുതി പുനഃപരിശോധിക്കണമെന്ന വിഷയം അവതരിപ്പിച്ചത്.
തുടർന്നാണ് ശൂറാ ഇത് വിശദമായ ചർച്ചക്കെടുത്തത്. സകാത് കണക്കാക്കുമ്പോൾ മൂലധനത്തിന് സകാത് ഏർപ്പെടുത്തരുതെന്നും സാമ്പത്തിക വിനിമയത്തിനും വരുമാനത്തിനും മാത്രമാണ് സകാത് ബാധകമാകുന്നതെന്നും ശുറാ അംഗങ്ങൾ അഭിപ്രായപ്പെട്ടു. സകാത് ഇൻകം ടാക്‌സ് അതോറിറ്റിയുടെ വാടക കെട്ടിടങ്ങളിലുള്ള ഓഫീസുകൾ സർക്കാർ കെട്ടിടത്തിലേക്ക് മാറ്റണമെന്നും ശുറാ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.