പ്രവചനം നടത്തിയും വാതുവെച്ചും പ്രവാസികളും
text_fieldsദമ്മാം: തെരഞ്ഞെടുപ്പ് ദിനത്തിന് ഒരു നാൾമാത്രം ശേഷിക്കുേമ്പാഴും പ്രചരണത്തിെൻറ അവസാനദിനം കൊട്ടിക്കലാശ ത്തിെൻറ ആരവങ്ങൾ ഉയരുേമ്പാഴും ഒരുപാടകലെയിരുന്ന് മലയാളി പ്രവാസി സമൂഹവും മനസുകൊണ്ട് അതിൽ പങ്കാളികളാവുകയ ാണ്. രാജ്യം നേരിടുന്ന അതിപ്രധാന തെരഞ്ഞെടുപ്പാണിതെന്ന പ്രചാരണം പ്രവാസലോകത്തും ശക്തമാണ്. മുെമ്പങ്ങുമില ്ലാത്തവിധം ആവേശത്തോടെയും അതീവ ജാഗ്രതയോടുമുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് ഏതാനും ആഴ്ചകളായി ഇവിടെ നടന്നുകൊണ്ടിരുന്നത്.
നാട്ടിലെ ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പ്രവാസ ഘടകങ്ങളുള്ള സൗദിയിൽ േനരിട്ട് െതരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഗൗരവത്തോടെയാണ് എല്ലാവരും തെരഞ്ഞെടുപ്പ് പരിപാടികൾ സംഘടിപ്പിച്ചത്. മണ്ഡലം കൺവൻഷനുകളും പഞ്ചായത്ത് തിരിച്ചുള്ള യോഗങ്ങളും ജില്ലയിലെ പ്രവർത്തകരുടെ ഒത്തുകൂടലുകളും സാമൂഹിക മാധ്യമ പ്രചാരണങ്ങളും നടന്നുകൊണ്ടിരിക്കുന്നു.
ബാച്ചിലർ മുറികളിലും കുടുംബങ്ങൾ ഒത്തുകൂടുന്ന പാർക്കുകളിലും കോർണീഷുകളിലും കമ്പനികളിൽ ജോലിചെയ്യുന്നവരുടെ ഇടവേളകളിലുമെല്ലാം ചർച്ചാ വിഷയം തെരഞ്ഞെടുപ്പ് തന്നെയാണ്. മറ്റ് സംസ്ഥാനങ്ങളെക്കാൾ മലയാളികൾക്കിടയിലാണ് തെരഞ്ഞെടുപ്പ് ജ്വരം കൂടുതൽ. തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രവചിച്ചും വാതുവെച്ചും പരസ്പരം തർക്കിച്ചും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മനസുകൊണ്ടെങ്കിലും ഞങ്ങളുമുണ്ടെന് സമാധാനിക്കുയാണിവർ. ആര് അധികാരത്തിൽ വന്നാലും പ്രവാസികൾക്കെന്ത് പ്രയോജനം എന്ന നിസംഗ ചോദ്യമുയർത്തിയിരുന്നവർ പോലും രാജ്യം ഒരു വലിയ അപകടത്തിെൻറ മുന്നിൽ നിൽക്കുന്നു എന്ന തരത്തിലാണ് പ്രചാരണങ്ങളിൽ പങ്കാളികളാകുന്നത്.
കേരളത്തിലെ 20 സീറ്റുകളിലെ വിജയപരാജയങ്ങളെ കുറിച്ചുള്ള പ്രവചനങ്ങളാണ് ഏറെയും. വെൽഫയർ പാർട്ടി യു.ഡി എഫിന് നൽകിയ പിന്തുണയും എസ്.ഡി പി.െഎ യുടെ മത്സരവുമൊക്കെ ഇവിടങ്ങളിലെ ചർച്ചകൾക്ക് ചൂടുപകരുന്നുണ്ട്. ഒരു പാർട്ടിയുടെ നിലനിൽപിന് വേണ്ടിയുള്ള പോരാട്ടമാണ് ഇടതുപക്ഷം കേരളത്തിൽ നടത്തുന്നതെന്നും അതിനപ്പുറം പ്രസക്തി അവർക്ക് തെരഞ്ഞെടുപ്പിൽ ഇല്ലെന്നും വലതുപക്ഷ അനുഭാവികൾ ആരോപിക്കുേമ്പാൾ കോൺഗ്രസിനെ നേർവഴിക്ക് നടത്താൻ തങ്ങളും ഒപ്പം വേണമെന്ന വാദത്തിലുടെയാണ് ഇടതുപക്ഷക്കാർ ഇതിനെ പ്രതിരോധിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രവചനങ്ങളും രസകരമായ വാതുവെപ്പുകളും തകൃതിയായി നടക്കുന്നുണ്ട്. മുസ്ലിം ലീഗ്, സി.പി.എം, കോൺഗ്രസ്, സി.പി.െഎ തുടങ്ങിയവയുടെ പ്രവാസി പോഷക സംഘടനകളുടെ നേതാക്കളിൽ അധികവും പ്രചാരണത്തിൽ പങ്കാളികളാവാനും വോട്ടുചെയ്യാനുമായി നാട്ടിലേക്ക് തിരിച്ചുകഴിഞ്ഞു. ഇത്തവണ ബി.ജെ.പിയുടെ പ്രവാസി ഘടകങ്ങളും പ്രചാരണങ്ങളിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.