വേപ്പ് മരച്ചോട്ടിലെ പ്രവാസി രാഷ്ട്രീയം
text_fieldsയാമ്പു: പ്രവാസികളുടെ കക്ഷിരാഷ്ട്രീയ ചർച്ചകളുടെ ചൂടും ചൂരുമേറ്റ് ഒരു വേപ്പ് മരം. യാമ്പു പട്ടണത്തിൽ ജാലിയാ ത്ത് ഓഡിറ്റോറിയത്തിെൻറ ഓരം ചേർന്ന് നിൽക്കുന്ന ആര്യവേപ്പ് മരച്ചോട്ടിലെ സായന്തനങ്ങളാണ് മലയാളി രാഷ്്ട്രീയ ചർച്ചകളാൽ മുഖരിതമാകുന്നത്. നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ചൂട് കൂടുന്നതിനനുസരിച്ച് സൗഹൃദമെങ് കിലും ചൂടേറിയ വാക്കുപോരിേൻറയും നിഷ്പക്ഷ വിലയിരുത്തലിെൻറയും കാറ്റ് ഇവിടെ ചുഴ്ന്നുനിൽക്കുന്നു.
കേ രളത്തിലെ വിവിധ മണ്ഡലക്കാരായ പ്രവാസികൾ ജോലി കഴിഞ്ഞ് രാത്രി വൈകിയും ഇവിടെ ഒത്തുകൂടുകയാണ്. മലയാളികളുടെ വിശിഷ്ട കോർണറായ ലക്കി ഹോട്ടലിന് ഓരം ചേർന്നുള്ള ഈ മരച്ചോട്ടിനരികിലാണ് രാഷ്ട്രീയ സ്ഥിതിഗതികൾ പങ്കുവെക്കപ്പെടുന്നത്. വറുത്ത കടലയും ചായയും പലഹാരങ്ങളുമൊക്കെയായി കൊണ്ടും കൊടുത്തും ബാച്ചിലേഴ്സുകളുടെ രാഷ്ട്രീയ ചർച്ചകൾ ഇവിടെ ദൈനം ദിനം മുറുകുകയാണ്.
നാട്ടിൽ മതേതര ജനാധിപത്യ ഇന്ത്യ വീണ്ടെടുക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന കാര്യത്തിൽ വിഭിന്ന കക്ഷിരാഷ്ട്രീയക്കാരായിട്ടും ഒരേ അഭിപ്രായമാണ്. പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള അവസരം സാധ്യമാക്കാത്തതിൽ പലർക്കും അമർഷമുണ്ട്. മലപ്പുറം ചാപ്പനങ്ങാടി സ്വദേശി ശറഫുല്ല ശുഹൈബിന് നാട്ടിലെ ഇടതുപക്ഷ സ്ഥാനാർഥി നിർണയത്തിലെ അപാകതയാണ് വലിയ വീഴ്ചയായി തോന്നുന്നത്. സാമ്പത്തിക മികവുള്ളവരെ രാഷ്ട്രീയ പാരമ്പര്യം നോക്കാതെ സ്ഥാനാർഥിയാക്കിയത് ഇടതുപക്ഷത്തിന് ഭാവിയിൽ കനത്ത തിരിച്ചടിക്ക് ഇടയാക്കുമെന്ന് ശുഹൈബ് പറയുന്നു. രാഷ്ട്രീയത്തിൽ കഴിവല്ല പണസ്വാധീനമാണ് സ്ഥാനാർഥികളെ നിശ്‌ചയിക്കുന്നതിനുള്ള മാനദണ്ഡമെന്ന് വരുന്നത് ശരിയല്ലെന്ന അഭിപ്രായം ശുഹൈബിന് മാത്രമല്ല കണ്ണൂരിൽ നിന്നുള്ള റഷീദിനും പറയാനുള്ളത് അതാണ്.
ഇത്തരം ആളുകൾ ജയിച്ചുവന്നാൽ രാജ്യപുരോഗതിക്കോ നന്മക്കോ കാര്യമായ സംഭാവനകൾ ചെയ്യാൻ കഴിയില്ലെന്നും റഷീദ് ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർഥി നിർണയത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും മികച്ച സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന അഭിപ്രായമാണ് യുവ പ്രവാസികളിൽ മിക്കവർക്കുമുള്ളത്. കോട്ടക്കൽ സ്വദേശി ശ്രീനി സർക്കാർ പ്രവാസികൾക്കായി ഒന്നും ചെയ്യുന്നില്ല എന്ന പരിഭവമാണ് മനസിൽ കൊണ്ടുനടക്കുന്നത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടികളിലൊന്നിലും താൽപര്യവുമില്ലാത്ത അവസ്ഥയായി. പൊന്നാനി മണ്ഡലത്തിൽ നിന്നുള്ള മുഹമ്മദ് റാഷിദ് വെപ്പ് മരത്തോട് ചേർന്നുള്ള ഹോട്ടൽ ജീവനക്കാരൻ എന്ന നിലയിൽ മലയാളികളുടെ ഇൗ രാഷ്ട്രീയ ചർച്ചകളുടെ നിത്യസാക്ഷഇയാണ്. ഇ.ടി മുഹമ്മദ് ബഷീർ വൻഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് മുഹമ്മദ് റാഷിദ് പറയുന്നു.
കടലുണ്ടി സ്വദേശി ശംസുദ്ദീന് ഇടതുപക്ഷം കേരളത്തിന് ആവശ്യമാണെന്ന് വിശ്വസിക്കുേമ്പാഴും കേന്ദ്രത്തിൽ യു.പി.എ ഗവൺമെൻറ് അധികാരത്തിലേറാനാണ് എല്ലാവരും ചേർന്ന് വഴിയൊരുക്കേണ്ടത് എന്ന ശക്തമായ അഭിപ്രായമാണുള്ളത്. കാസർ കോടിലെ അൻസാർ കാകാട്ടുവളപ്പ്, ആലപ്പുഴ മണ്ഡലത്തിലെ അബ്ദുന്നാസർ, പത്തനംത്തിട്ടയിലെ മുഹമ്മദ്, കണ്ണൂരിലെ അബ്ദു റഷീദ് എന്നിവരും സായന്തന ചർച്ചകളിലെ നിത്യ പങ്കാളികളാണ്. ഇടതുപക്ഷ അനുഭാവിയായ തൃശൂരിലെ മുരളീധരൻ കേന്ദ്രത്തിൽ യു.പി.എ ഗവൺമെൻറ് വരണമെന്ന് ആഗ്രഹക്കുന്നുണ്ടെങ്കിലും അതിന് വലിയ പ്രതീക്ഷയില്ലെന്ന നിരാശയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.