ശിലാലിഖിതം കേടുവരുത്തിയ ആളെ തെരയുന്നു
text_fieldsറിയാദ്: ഖസീം പ്രവിശ്യയിലെ പൗരാണിക ശിലാലിഖിതം കേടുവരുത്തിയ ആക്രമിയെ തെരയുന്നു. അൽനബാനിയ ഗവർണറേറ്റിലെ പുരാതന ഗുഹയിലുള്ള ശൈഖ് ഖിർനാസിെൻറ ശിലാലിഖിതം കോറിവരച്ച് കേടാക്കിയ ആളാരാണെന്ന് കണ്ടെത്താനാണ് സൗദി സുരക്ഷാവ ിഭാഗം അന്വേഷണം ആരംഭിച്ചത്. ഇൗ സംഭവത്തിലെ ഉത്തരവാദിയെ കണ്ടെത്താൻ പൗരന്മാരുടെയും രാജ്യത്ത് താമസിക്കുന്ന വ ിദേശികളുടെയും സഹായവും അധികൃതർ തേടിയിട്ടുണ്ട്. ഖിർനാസ് ഗുഹയിലെ സുപ്രധാന ചരിത്രരേഖ തകർത്ത കുറ്റവാളിയെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ഉടൻ കൈമാറണമെന്നാണ് അറിയിപ്പ്. ശിലാശാസനം കേടുവരുത്തിയത് സംബന്ധിച്ച് മുഴുവൻ തെളിവുകളും ശേഖരിച്ചുവരികയാണെന്ന് സൗദി കമീഷൻ ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജ് ഡെപ്യൂട്ടി (എസ്.സി.ടി.എച്ച്) ചെയർമാൻ റുസ്തം അൽഖുബൈസി പറഞ്ഞു.
ഉത്തരവാദിയെ കണ്ടെത്താൻ വിദഗ്ധരുടെ പ്രത്യേക സംഘത്തെ കമീഷൻ നിയോഗിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കമീഷെൻറയും ഗവർണറേറ്റിെൻറയും സംയുക്ത മേൽനോട്ടത്തിൽ ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിച്ചുവരുന്നു. നബാനിയ ഗവർണറേറ്റിലെ അബാൻ അൽഅസ്മർ പർവതത്തിലാണ് ഖിർനാസ് ഗുഹ സ്ഥിതി ചെയ്യുന്നതെന്ന് കമീഷൻ പുരാവസ്തു, മ്യൂസിയം രജിസ്ട്രേഷൻ വിഭാഗം ഡയറക്ടർ ഡോ. നായിഫ് ബിൻ അലി അൽഖനൗർ വ്യക്തമാക്കി. ഖസീം പ്രവിശ്യയിലെ മുത്ല അണക്കെട്ടിൽ നിന്ന് നാല് കിലോമീറ്ററകലെയാണ് ഇൗ സ്ഥലം. ഇമാം തുർക്കി ബിൻ അബ്ദുല്ലയുടെ കാലത്ത് അൽറാസിലെ ജഡ്ജായിരുന്ന ശൈഖ് ഖിർനാസിേൻറതാണ് ശിലാലിഖിതം. പുരാതന റിയാദായ നജ്ദിൽ ഹിജ്റ 1232ൽ ഇബ്രാഹിം പാഷയുടെ നേതൃത്വത്തിൽ ഒേട്ടാമൻ തുർക്കികളുടെ ആക്രമണമുണ്ടായപ്പോൾ ശൈഖ് ഖിർനാസ് ഒളിവിൽ പാർക്കാൻ ഉപയോഗിച്ച ഗുഹയാണിത്.
അദ്ദേഹം പകൽ ഇൗ ഗുഹയിൽ കഴിയുകയും രാത്രിയിൽ നബാനിയ പ്രദേശത്ത് ഇബ്രാഹിം പാഷക്കെതിരെ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. അന്ന് അദ്ദേഹം ഗുഹയിൽ ശിലാപാളികളിൽ കൊത്തിയതാണ് പുരാവസ്തുവായി ഇപ്പോഴും ശേഷിക്കുന്നത്. വളരെ പ്രാധാന്യത്തോടെ ഇൗ പുരാവസ്തു കേന്ദ്രം കമീഷൻ സൂക്ഷിച്ചുവരികയായിരുന്നു. അതിനിടയിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. എത്രയും പെെട്ടന്ന് സംഭവത്തിലെ ഉത്തരവാദികളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ എല്ലാ വിഭാഗങ്ങളുമായി ചേർന്ന് അടിയന്തര ഇടപെടലാണ് നടത്തുന്നതെന്നും ഖസീം ഗവർണറുടെ മേൽനോട്ടത്തിലാണിതെന്നും എസ്.സി.ടി.എച്ച് ഖസീം ബ്രാഞ്ച് ഡയറക്ടർ ജനറൽ ഇബ്രാഹിം അൽമുശൈഖ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.