തീപ്പൊള്ളലേറ്റ് മരിച്ച വനിതയുടെ ബന്ധുക്കളെ കണ്ടെത്താനായില്ല
text_fieldsദമ്മാം: തീപ്പൊള്ളലേറ്റ് ദഹ്റാൻ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിച്ച സ്ത്രീയുടെ ബന്ധുക്കളെ ക ണ്ടെത്താൻ കഴിഞ്ഞില്ല. ഫെബ്രുവരി ഒമ്പതിനാണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ ചെൈന്ന ലക്ഷ്മ ി അമ്മൻ കോവിൽ തിരുമയം ലത ശേഖർ (48) മരിച്ചത്. മരിക്കുന്നതിന് ഒരു മാസം മുമ്പ് സൗദി പൗരനാണ് 80 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഇയാൾ തിരിഞ്ഞുനോക്കിയില്ല. എംബസി പ്രതിനിധികൾ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പാസ്പോർട്ട് രേഖ പ്രകാരം നാലുവർഷം മുമ്പ് സൗദിയിൽ വീട്ടുവേലക്ക് എത്തിയതാണ് ലത ശേഖർ. എന്നാൽ രണ്ടര വർഷം മുമ്പ് ആദ്യ സ്പോൺസർ ഇവരെ ഒളിച്ചോടിപ്പോയി എന്ന് കാണിച്ച് ഹുറൂബാക്കിയതായും കാണുന്നു. പിന്നീട് ഇവർ എവിടെയാണ് ജോലി ചെയ്തതെന്നോ, എങ്ങനെയാണ് പൊള്ളലേറ്റതെന്നോ വിവരമില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണ് മരണകാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്്. നാലു വർഷം മുമ്പ് ഇവർ പാസ്പോർെട്ടടുക്കുേമ്പാൾ നൽകിയ ഫോൺ നമ്പറുകൾ കണ്ടെത്തി എംബസി അധികൃതർ ബന്ധപ്പെട്ടുവെങ്കിലും ആ നമ്പറിലുള്ളവർക്ക് ഇങ്ങനെ ഒരാളെ കുറിച്ച് വിവരമില്ല. കേവലം രണ്ട് വർഷം മുമ്പ് മാത്രമാണ് തങ്ങൾക്ക് ഫോൺ നമ്പർ ലഭിച്ചതെന്നാണ് അവർ നൽകുന്ന വിവരം.
ഇതോടെ മൃതദേഹം നാട്ടിെലത്തിക്കാൻ വഴി കാണാതെ കുഴങ്ങുകയാണ് എംബസിയും സാമൂഹിക പ്രവർത്തകരും. ഡോക്ടർ വിവരം നൽകിയതനുസരിച്ച് സാമൂഹിക പ്രവർത്തകനായ നാസ് വക്കം ആശുപത്രിയിൽ ഇവരെ സന്ദർശിച്ചിരുന്നുവെങ്കിലും െഎ.സി.യുവിൽ ഗുരുതരാവസ്ഥയിൽ ആയിരുന്നതിനാൽ വിവരങ്ങളൊന്നും ശേഖരിക്കാൻ കഴിഞ്ഞില്ല. മരിക്കുന്നതിന് മുമ്പ് ‘വീട്ടിൽ ആകെ പ്രശ്നങ്ങളാണ്’ എന്ന് മാത്രം ഇവർ പറഞ്ഞതായി പരിചരിച്ച നഴ്സുമാർ വിവരം നൽകിയിട്ടുണ്ട്. ദമ്മാമിലെ തമിഴ് സംഘടനകൾ വഴി ഇവരെ കണ്ടെത്താനുള്ള ശ്രമവും വിജയിച്ചില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 00501442710 എന്ന വാട്സാപ് നമ്പറിൽ അറിയിക്കണമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.