Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right22 കൊല്ലങ്ങൾക്ക്...

22 കൊല്ലങ്ങൾക്ക് ശേഷം ഷംസുദ്ദീൻ നാട്ടിെലത്തി; ഒരു വാക്കും ഉരിയാടാനാവാതെ

text_fields
bookmark_border
22 കൊല്ലങ്ങൾക്ക് ശേഷം ഷംസുദ്ദീൻ നാട്ടിെലത്തി; ഒരു വാക്കും ഉരിയാടാനാവാതെ
cancel
camera_alt????????? ???????????

ദമ്മാം: ബാബ്തൈൻ കാർഡിയാക് സെൻററിൽ രണ്ട് വർഷത്തിലധികമായി ജീവിതത്തിനും മരണത്തിനുമിടിയിലെ നൂൽപാലത്തിൽ അ ബോധാവാസ്ഥയിൽ കഴിഞ്ഞ തെലുങ്കാന സിൽസില സ്വദേശി ഷംസുദ്ദീനെ(49) നാട്ടിെലത്തിച്ചു. 22 വർഷം നീണ്ട പ്രവാസത്തിലെ ദുര ിത കാലങ്ങൾക്കൊടുവിലാണ് അതി സങ്കീർണമായ കടമ്പകൾ കഴിഞ്ഞ് വിദഗ്ധ ചികിൽസക്കായി ഷംസുദ്ദീനെ നാട്ടിൽ എത്തിക്കാൻ കഴിഞ്ഞത്.
രണ്ട് വർഷം മുമ്പുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ച് ഒാർമ നഷ്ടപ്പെ ടുകയും ചലന ശേഷി നിലക്കുകയും ചെയ്ത ഷംസുദ്ദീനെ തിരിച്ചറിയാനുള്ള രേഖകൾ ലഭ്യമായിരുന്നില്ല.


‘ഗൾഫ് മാധ്യമ ം’ ഉൾപെടെ മാധ്യമങ്ങൾ ഇയാളുടെ ബന്ധുക്കളെ തേടി പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപെട്ട് അൽ അഹ്സയിൽ ഹൗസ് ൈഡ്ര വറായി ജോലി നോക്കിയിരുന്ന സഹോദരൻ എത്തിയതോടെയാണ് ഷംസുദ്ദീനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. ഒരു കമ ്പനിയിൽ തുച്ഛ ശമ്പളത്തിൽ ഇലക്ട്രീഷ്യനായി ജോലി നോക്കുന്നതിനിടയിലാണ് ഷംസുദ്ദീന് ഹൃദയാഘാതം സംഭവിക്കുന്നത്. രോഗിയായതോടെ തങ്ങളുടെ സ്പോൺസർഷിപ്പിലല്ലാതിരുന്ന ഷംസുദ്ദീനെ അവരും ൈകയൊഴിയുകയായിരുന്നു.
വിദഗ്ധ ചികിത്സ ലഭ്യമായാൽ മാത്രമേ ഷംസുദ്ദീനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകൂ എന്ന ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്ന് പൊതുപ്രവർത്തകൻ നാസ് വക്കവും തെലുങ്കാന സ്വദേശികളായ സാമൂഹ്യ പ്രവർത്തകരും പത്ര പ്രവർത്തകനായ ഇർഫാനും നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് നാട്ടിലെ ആശുപത്രിയിലേക്ക് ഷംസുദ്ദീനെ എത്തിക്കാൻ കഴിഞ്ഞത്. 22 വർഷങ്ങൾക്ക് മുമ്പ് സൗദിയിലെത്തിയ ഷംസുദ്ദീൻ കാറ് വാടകക്കെടുത്ത വകയിൽ റെൻറ് എ കാർ കമ്പനിക്ക് 28000 റിയാൽ കുടിശ്ശികയാവുകയും തുടർന്നുള്ള കേസിൽ യാത്രാ വിലക്കിൽ പെടുകയും ചെയ്തു.


ഇതോടെ നാട്ടിൽ പോകാനാവാതെ കുടുങ്ങിപ്പോയ ഷംസുദ്ദീൻ പലവിധ കമ്പനികളിൽ ജോലി ചെയ്ത് മുന്നോട്ടു പോവുകയായിരുന്നു.
ബാധ്യതകളുടെ നെരിപ്പോടിൽ നീറിയ ഷംസുദ്ദീൻ ശക്തമായ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നു. ഇതോടെ എല്ലാവരുമായുള്ള ബന്ധം മുറിഞ്ഞു. ഷംസുദ്ദീനെകുറിച്ച് കുടുംബത്തിനും അറിവുണ്ടായിരുന്നില്ല.
രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണ് ഇയാൾക്ക് ഉണ്ടായിരുന്നത്. അബോധാവസ്ഥയിൽ കഴിയുന്ന വിവരം അറിഞ്ഞതോടെ നാട്ടിലുള്ള രണ്ട് സഹോദരിമാരും സഹോദരനെ എങ്ങനെയും നാട്ടിലെത്തിക്കുന്നതിനായി സാമൂഹ്യ പ്രവർത്തകരുമായി നിരന്തം ബന്ധപ്പെട്ടു കൊണ്ടിരുന്നു. തുടർന്ന് നടത്തിയ അക്ഷീണ യത്നങ്ങൾക്കൊടുവിൽ വിദഗ്ധ ചികിത്സക്കായി ഷംസുദ്ദീനെ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവും വഹിക്കാൻ ഇന്ത്യൻ എംബസി തയാറാവുകയായിരുന്നു.


20 വർഷത്തിനു മുമ്പുള്ള റെൻറ് എ കാർ കമ്പനിയുമായുള്ള കേസ് അവസാനിപ്പിക്കുക എന്നതായിരുന്നു ആദ്യ കടമ്പ. പൊലീസ് മേധാവികളുടെ സഹായത്തോെട ഷംസുദ്ദീെൻറ നിലവിലെ അവസ്ഥ അവെര ബോധ്യപ്പെടുത്തുകയും വീഡിയോയിൽ പകർത്തി കാണിക്കുകയും ചെയ്തതോടെ കേസ് പിൻവലിച്ച് തുക ഒഴിവാക്കി കൊടുക്കാൻ റെൻറ് എ കാർ കമ്പനിക്കാർ തയാറായി. ജെറ്റ് എയർ വേയ്സിൽ നാട്ടിൽ കൊണ്ടു പോകാനുള്ള രേഖകൾ ഏറെ സമയമെടുത്ത് പൂർത്തിയാക്കി വന്നപ്പോഴേക്കും ‘ജെറ്റ് ’സർവീസുകൾ റദ്ദു ചെയ്തു. തുർന്ന് ശ്രീലങ്കൻ എയർവേയ്സിലെ ജീവനക്കാരുടെ സഹായമാണ് ഒടുവിൽ വിജയം കണ്ടത്.


കണ്ണു തുറന്നടക്കുന്നതല്ലാതെ ചലിക്കാൻ പോലുമാവാതെ കഴിഞ്ഞ ഷംസുദ്ദീനെ രണ്ട് വർഷത്തിലധികമാണ് ദമ്മാം മെഡിക്കൽ കോംപ്ലക്സിലെ ഡോക്ടർമാരും നഴ്സുമാരും പരിചരിച്ചത്. ബാബ് ടൈം കാർഡിയാക് സെൻററിലെ അബു തുർക്കി, അബൂ സാലി തുടങ്ങിയവർ നൽകിയ സേവനം വിവരണാതീതമാണന്ന് നാസ് വക്കം പറഞ്ഞു.


യാതൊരു പ്രതിഫലവും വാങ്ങാതെ ൈഹദരാബാദ് സ്വദേശിനിയായ നഴ്സ് മീന കുമാരി ഷംസുദ്ദീനെ അനുഗമിക്കാനും തയാറായി.
22 വർഷം മുമ്പ് കൈവിട്ടു പോയ സഹോദരനെ സഹോദരിമാരായ ഹസീനയും, അസീമയും ഏറെ വികാരവായ്പോടെയാണ് എതിരേറ്റതെന്ന് ഷംസുദ്ദീനെ അനുഗമിച്ച സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം പറഞ്ഞു. നേരെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ഷംസുദ്ദീനെ തങ്ങൾ എല്ലാ സ്നേഹവും കരുതലും നൽകി പരിചരിക്കുമെന്നും എത്രയും വേഗം ജീവിതത്തിലേക്ക് മടങ്ങിവരാൻ അത് ഇടയാക്കുമെന്നും ഇരുവരും പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dammamhospitalal ahsa
News Summary - saudi-saudi news-gulf news
Next Story