Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആയിരം വർഷം കഴിഞ്ഞാലും...

ആയിരം വർഷം കഴിഞ്ഞാലും അവസാനിക്കില്ലീ ചരിത്രസൗഹൃദം

text_fields
bookmark_border
ആയിരം വർഷം കഴിഞ്ഞാലും അവസാനിക്കില്ലീ ചരിത്രസൗഹൃദം
cancel
camera_alt???? ????????? ????????????????? ???? ??????????? ???????????????

ജിദ്ദ: ആയിരം വർഷങ്ങൾ കഴിഞ്ഞാലും ഇന്ത്യ^സൗദി സൗഹൃദം പൂത്തുലഞ്ഞുതന്നെ നിൽ ക്കുമെന്ന് സൗദി രാജകുമാരൻ. ന്യൂഡൽ ഹിയിൽ ഇന്ത്യൻ പ്രസിഡൻറ് രാംനാഥ് കോവിന്ദിെൻറയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നേതൃത്വത്തിൽ ലഭിച്ച ഉൗഷ്മള സ്വീകരണച്ചടങ്ങിലായിരുന്നു സൗദി കിരീടാവകാശി അമീർമുഹമ്മദ് ബിൻ സൽമാെൻറ സ്നേഹവാക്കുകൾ. നൂറ്റാണ്ടുക ളായുള്ള ഇന്ത്യ സൗദി സുഹൃദ് ബന്ധത്തെ ശക്തിപ്പെടുത്തുന്നതാണീ സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും സൗദിയ ും തമ്മിൽ നൂറ്റാണ്ടുകൾക്കപ്പുറത്തെ ജനിതക ബന്ധമാണെന്നായിരുന്നു കിരീടാവകാശിയുടെ വാക്കുകൾ.

പശ്ചാത്തലവികസ നം, ടൂറിസം, ഭവനനിർമാണം, ബ്രോഡ്കാസ്റ്റിംഗ്, സോളാർ, തുടങ്ങിയ സുപ്രധാന മേഖലകളിലാണ് ഇരുരാജ്യങ്ങളും ബുധനാഴ്ച ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്. രണ്ട് വർഷത്തിനകം രാജ്യത്തിലെ നിക്ഷേപ അവസരങ്ങൾ 100 ശതകോടി ഡോളർ ആകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വ്യാപാര ബന്ധത്തിന് ശക്തി പകരുന്ന ചരിത്ര സന്ദർശനമാണ് അമീർ മുഹമ്മദ് പൂർത്തിയാക്കിയിരിക്കുന്നത്. ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി വർധിപ്പിച്ച സുപ്രധാന നടപടിയും ശ്രദ്ധേയമായി. ഇരുരാജ്യങ്ങൾക്കിടയിൽ അവസരങ്ങളടെ വലിയ ലോകമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കും സൗദിക്കും ഗുണകരമായ പദ്ധതികളിൽ പ്രതീക്ഷയുണ്ട്. രാഷ്പ്രതിയുടെ അത്താഴവിരുന്നും കഴിഞ്ഞ് ചൈനയിലേക്കാണ് കിരീടാവകാശി യാത്ര തിരിച്ചത്.

2006 ൽ അബ്ദുല്ല രാജാവിനും 2014 ൽ കിരീടാവകാശിയായിരുന്ന സൽമാൻ രാജാവിനും ശേഷം സൗദി ഭരണകൂടത്തിൽ നിന്ന് ഒരു പ്രധാനി ഇന്ത്യയിലെത്തിയതിെൻറ പ്രാധാന്യവും ഇൗ സന്ദർശനത്തിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ലോകം ശ്രദ്ധിച്ച സന്ദർശനമായിരുന്നു ഇത്. പാകിസ്ഥാനിൽ നിന്ന് തുടങ്ങിയ ഏഷ്യൻ പര്യടനം ഫുൽവാമ ഭീകരാക്രമണ പശ്ചാത്തലത്തിലായതും രാഷ്ട്രീയ പ്രസക്തമാക്കി. ഇന്ത്യ^പാക് സൗഹൃദം വഷളായി നിൽക്കുന്ന സന്ദർഭത്തിലാണ് സൗദി കിരീടാവകാശി ഇരുരാജ്യങ്ങളിലുമെത്തിയത്.

ഭീകരതക്കെതിരായ പൊതു പ്രസ്താവനയാണ് അദ്ദേഹം ഇന്ത്യസന്ദർശനത്തിനിടയിൽ നടത്തിയത്. അതേ സമയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം പൂര്‍വസ്ഥിതിയിലാക്കാനും സുഹൃദബന്ധം തുടരാനും ശ്രമം നടത്തുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു.

2006ൽ റിപ്പബ്ലിക് ദിന ആഘോഷപരിപാടികളിലെ അതിഥിയായാണ് അബ്ദുല്ല രാജാവ് ഇന്ത്യയിലെത്തിയിരുന്നത്. ‘ഇന്ത്യ എെൻറ രണ്ടാമത്തെ വീടാണെന്ന’ അദ്ദേഹത്തിെൻറ അന്നത്തെ പ്രസ്താവന ഇരുരാജ്യങ്ങളിലെയും ജന-ങ്ങളെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിനോടൊപ്പം അബ്ദുല്ല രാജാവ് നടത്തിയ ‘ഡൽഹി പ്രഖ്യാപന’മാണ് ഉഭയകക്ഷി സൗഹൃദത്തിന്നപ്പുറം സർവമേഖലകളിലും സഹകരണം എന്ന ആശയത്തിന് നാന്ദികുറിച്ചത്. 2010 ജനുവരി അവസാനം ഡോ. മൻമോഹൻ സിങ് നടത്തിയ ദ്വിദിന സൗദി സന്ദർശനവും 2014 ഫെബ്രുവരി 26 മുതൽ കിരീടാവകാശിയെന്ന നിലയിൽ സൽമാൻ രാജാവ് ഇന്ത്യയിൽ നടത്തിയ ത്രിദിന സന്ദർശനവും ചരിത്രപരമായിരുന്നു. 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനവും സ്നേഹ സൗഹൃദങ്ങൾക്ക് ശക്തിപകർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi-saudi news-gulf news
News Summary - saudi-saudi news-gulf news
Next Story