ഇല്ലാത്ത പാസ്പോർട്ട് സറണ്ടർ ചെയ്യണമെന്ന് എംബസി; വഴിയറിയാതെ ഷാജർ ആറ് കൊല്ലമായി അലയുന്നു
text_fieldsദമ്മാം: പുതുക്കാൻ നൽകിയ പാസ്പോർട്ട് ഇന്ത്യൻ എംബസി പിടിച്ചു വെച്ചതോടെ ഇഖാമ പുതുക്കാനോ, നാട്ടിൽ പോകാനോ വഴിയറിയാതെ യുവാവ് നിസ്സഹായനായി അലയുന്നു. തിരുവനന്തപുരം, കോട്ടുർ ജാസ്മിൻ മൻസിലിൽ മുഹമ്മദ് ഷാജറാണ് (39) ഹതഭാ ഗ്യൻ. 15 കൊല്ലമായി സൗദിയിലുള്ള ഷാജർ സഫ, ഉമ്മുസാഹിഖിലെ സ്പോൺസറുടെ പേരിലുള്ള ഹൗസ് ൈഡ്രവർ വിസയിൽ ജിദ്ദയിൽ ജോ ലി ചെയ്യുകയായിരുന്നു. നിതാഖാത്ത് കാലമായതോെട തിരികെ വിളിച്ചു വരുത്തി സ്പോൺസർഷിപ്പ് മാറാൻ ആവശ്യപ്പെട്ടു. അതിെൻറ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് പാസ്പോർട്ട് കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. പാസ്പോർട്ട് പുതുക്കുന്നതിനുള്ള നടപടി ക്രമം അനുസരിച്ച് ദമ്മാമിലെ ഇന്ത്യൻ എംബസി ഒൗട്ട് സോഴ്സ് ഒാഫീസിൽ നൽകിയെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും പാസ്പോർട്ട് പുതുക്കി ലഭിച്ചില്ല. ഒരു മാസത്തിന് ശേഷം നാട്ടിലെ താമസ രേഖകൾ സഹിതം റിയാദ് ഇന്ത്യൻ എംബസിയിൽ നേരിട്ട് ഹാജരാകാൻ നിർദേശം ലഭിച്ചു.
ഇത് പ്രകാരം റേഷൻകാർഡും സ്കൂൾ സർട്ടിഫിക്കറ്റുകളും സഹിതം സർവരേഖകളും ഹാജരാക്കി. വീണ്ടും മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം നാട്ടിൽ നിന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട് ലഭിച്ചാലേ പാസ്പോർട്ട് പുതുക്കി നൽകാനാകൂ എന്ന അറിയിപ്പ് കിട്ടി. കാത്തിരിപ്പുകൾക്കൊടുവിൽ നാട്ടിലെ പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് അനുകൂലമായി ലഭിച്ചിട്ടും തനിക്ക് പാസ്പോർട്ട് പുതുക്കി നൽകാൻ എംബസി അധികൃതർ തയാറാകുന്നില്ലെന്ന് ഷാജർ ആരോപിക്കുന്നു. പൊലീസ് നൽകിയ റിപ്പോർട്ടിെൻറ പകർപ്പും തെൻറ കൈവശമുണ്ടെന്നും ഇയാൾ പറഞ്ഞു. വീണ്ടും ബന്ധപ്പെട്ടപ്പോൾ തെൻറ പേരിൽ മറ്റൊരു പാസ്പോർട്ട് കൂടി ഉണ്ടെന്നും അത് സറണ്ടർ ചെയ്യാതെ പാസ്പോർട്ട് പുതുക്കി തരാൻ സാധിക്കില്ലെന്നുമാണ് എംബസി അധികൃതർ പറയുന്നതെന്ന് ഷാജർ പറഞ്ഞു. തനിക്കറിയാത്ത പാസ്പോർട്ട് താനെങ്ങനെ നൽകുമെന്നാണ് ഷാജറിെൻറ ചോദ്യം. സ്പോൺസർഷിപ്പ് പോലും മാറാൻ കഴിയാതെ വന്നതോടെ സ്പോൺസർ തന്നെ നിരവധി തവണ എംബസിയുമായി ബന്ധപ്പെട്ടു. എന്നാൽ സ്പോൺസർക്ക് വ്യക്തമായ ഒരു മറുപടിയും എംബസിയിൽ നിന്ന് കിട്ടിയില്ലത്രെ.
ഇതോടെ സർവ വഴിയുമടഞ്ഞ താൻ പിന്നെ ഇതിനെകുറിച്ച് അന്വേഷിക്കാൻ പോയില്ലെന്ന് ഷാജർ പറയുന്നു. ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് മൂന്ന് വർഷം കഴിഞ്ഞു. ഇഖാമ കാലാവധി കഴിഞ്ഞതോടെ ജോലിക്ക് പോകാനോ ചികിത്സ തേടാനോ കഴിയാത്ത അവസ്ഥയിലായി. സുഹൃത്തുക്കളുടെ കാരുണ്യത്താൽ നിത്യവൃത്തി കഴിഞ്ഞുപോകുന്നു. ആറ് മാസം മുമ്പ് ഉമ്മ മരിച്ചു. രോഗക്കിടക്കയിൽ കിടന്ന് ഉമ്മ കരഞ്ഞ് പറഞ്ഞത് മരിക്കുന്നതിന് മുമ്പ് ഏക മകനായ തന്നെ ഒരു നോക്ക് കാണണമെന്നായിരുന്നുവെന്ന് ഷാജർ വിലപിക്കുന്നു. ഉമ്മ മരിച്ച ആഘാതത്തിൽ നിന്ന് ഷാജർ ഇനിയും മുക്തനായിട്ടില്ല. ഷാജറിെൻറ അവസ്ഥയറിഞ്ഞ് കഴിഞ്ഞ ദിവസം റഹീമയിലെ ‘ഒാർമ’യുടെ പ്രവർത്തകർ ഷാജറിനെ സന്ദർശിച്ചിരുന്നു. എംബസിയിൽ ബന്ധപ്പെട്ടപ്പോൾ വ്യക്തമായ ഒരു ഉത്തരവും ലഭിച്ചില്ലെന്ന് ഒാർമയുടെ പ്രവർത്തകൻ അനിൽകുമാർ പറഞ്ഞു. പാസ്പോർട്ട് നൽകാൻ ആവില്ലെന്നും ആവശ്യമെങ്കിൽ ഇ.സി നൽകാമെന്ന് അറിയിച്ചതായും അനിൽ പറഞ്ഞു. എങ്ങനെയും നാട്ടിലെത്തിയാൽ മതിയെന്ന ചിന്തയിലാണ് ഷാജറിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.