Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ രണ്ടായിരത്തിൽ...

സൗദിയിലെ രണ്ടായിരത്തിൽ പരം പാക് തടവുകാരെ വിട്ടയക്കാന്‍ തീരുമാനം

text_fields
bookmark_border
സൗദിയിലെ രണ്ടായിരത്തിൽ പരം  പാക് തടവുകാരെ വിട്ടയക്കാന്‍ തീരുമാനം
cancel
camera_alt?????????? ??????????????? ???? ?????? ???????????? ???? ??? ??????? ??????????? ???? ??????????? ???? ????????? ???????? ???????????? ??????????

ജിദ്ദ: തടവില്‍ കഴിയുന്ന രണ്ടായിരത്തിൽ പരം പാക് തടവുകാരെ വിട്ടയക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മ ാന്‍ ഉത്തരവിട്ടതായി പാക് വാര്‍ത്താ വിതരണ മന്ത്രി അറിയിച്ചു. തീരുമാനം ഉടൻ പ്രാബല്യത്തിലാക്കാനാണ് കിരീടാവകാശ ിയുടെ നിർദേശം. പ്രധാനമന്ത്രി ഇംറാന്‍ഖാനുമായുളള കൂടിക്കാഴ്ചയിലാണ് തീരുമാനം. പാകിസ്താനില്‍ 20 ബില്യണ്‍ ഡോളറിെൻറ നിക്ഷേപ പദ്ധതികള്‍ സൗദി ഞായറാഴ്ച ഒപ്പു വെച്ചിരുന്നു. ഞായറാഴ്ചയാണ് സൗദി കിരീടാവകാശി എഷ്യൻ രാഷ്ട്ര സന്ദർശനങ്ങളുടെ ഭാഗമായി പാകിസ്താനിലെത്തിയത്. ചൊവ്വാഴ്ച അദ്ദേഹം രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവരുമായി അദ്ദേഹം കുടിക്കാഴ്ച നടത്തും. നിരവധി നിക്ഷേപപദ്ധതികളിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട്.

പാക് സന്ദര്‍ശനത്തിെൻറ രണ്ടാം ദിനത്തിലാണ് മുവ്വായിരത്തോളം വരുന്ന പാക് തടവുകാരെ വിട്ടയക്കാന്‍ സൗദി കിരീടാവകാശി അനുവദിച്ചത്. പ്രധാനമന്ത്രി ഇംറാൻഖാെൻറ അഭ്യര്‍ഥനയിലാണ് തീരുമാനമെന്ന് പാക് വാർത്ത വിതരണ മന്ത്രി ഫവാദ് ചൗധരി അറിയിച്ചു. അരാംകോയുടെ എണ്ണ ശുദ്ധീകരണ കേന്ദ്രമടക്കം 20 ബില്യണ്‍ ഡോളറിെൻറ നിക്ഷേപം സൗദി പാകിസ്താനില്‍ നടത്തും. ഇതിെൻറ കരാറുകള്‍ ഒപ്പുവെച്ചു കഴിഞ്ഞു. വ്യവസായം, വൈദ്യുതി, പെട്രോ കെമിക്കല്‍ പ്ലാൻറുകള്‍, കൃഷി, ഭക്ഷണം, ഖനനം എന്നീ മേഖലയിലാണ് ബാക്കിയുള്ള കരാറുകള്‍. പാകിസ്താനുമായുള്ള സൗഹൃദം ദൃഢമായെന്ന് കിരീടാവകാശി പറഞ്ഞു. 20 ബില്യണ്‍ ഡോളറിെൻറ കരാറുകള്‍ ആദ്യ ഘട്ടത്തിലേതാണ്. അത് വളരും. ഓരോ മാസവും ഓരോ വര്‍ഷവും ഈ ബന്ധം വളരുമെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. പാകിസ്താെൻറ ഉയർന്ന സിവിലിയൻ ബഹുമതിയായ ‘നിഷാൻ ഇ പാകിസ്ഥാൻ’ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻസൽമാന് പാക് പ്രസിഡൻറ് ആരിഫ് അലവി സമ്മാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story