അർബുദം ബാധിച്ച് ദക്ഷിണ കർണാടക സ്വദേശി മരിച്ചു
text_fieldsറിയാദ്: ജയിലിൽ എ.സി നന്നാക്കാൻ പോയി അഞ്ചുവർഷമായി തടവിലായിരുന്ന ദക്ഷിണ കർണാടക സ്വദേശി അർബുദ രോഗം ബാധിച്ച് മരിച്ചു. മംഗലാപുരത്തിന് സമീപം മുൽകി ബപ്പനാട് സ്വദേശി ജോഹ അവിൽ മൊേൻറരിയോ (54) റിയാദിലെ ശുമൈസി കിങ് സഉൗദ് ആശുപത്രിയിലാണ് മരിച്ചത്. ഒരുമാസമായി ഇവിടെ ചികിത്സയിലായിരുന്നു. 200 കിലോമീറ്ററകലെയുള്ള ദവാദ്മി സെൻട്രൽ ജയി ലിൽ നിന്ന് അസുഖം മൂർച്ഛിച്ചതിനെ തുടർന്നാണ് റിയാദിൽ കൊണ്ടുവന്നത്. തൊഴിൽ വിസയിൽ സൗദിയിലെത്തിയിട്ട് 15 വർഷമായെങ്കിലും നാട്ടിൽ പോയിട്ടില്ല. ദവാദ്മിയിൽ നാട്ടുകാരനായ ഒരു കരാറുകാരെൻറ കീഴിൽ ഇലക്ട്രീഷ്യനും എ.സി മെക്കാനിക്കുമായി ജോലി ചെയ്യുകയായിരുന്നു.
പിന്നീട് കരാറുകാരൻ നാട്ടിൽ പോയപ്പോൾ ഒരു മെയിൻറനൻസ് കമ്പനിയുടെ കീഴിൽ പുറംകരാർ ജോലികളെടുത്തു ചെയ്യാൻ തുടങ്ങി. അങ്ങനെയാണ് ദവാദ്മി സെൻട്രൽ ജയിലിലെ ഇലക്ട്രിക്കൽ, എ.സി റിപ്പയറിങ് ജോലികൾ സ്ഥിരമായി ചെയ്യാൻ തുടങ്ങിയത്. പതിവായി അവിടെ പോയി ജോലികൾ ചെയ്തുവന്നു. ഒരിക്കൽ പുതുതായി ഘടിപ്പിക്കാൻ കൊണ്ടുപോയ ഏ.സികളിലൊന്നിൽ നിന്ന് എന്തോ ലഹരി വസ്തു ജയിലധികൃതർ പിടികൂടി. ജോഹനും സഹായിയായ കണ്ണൂർ സ്വദേശിയും അറസ്റ്റിലായി. മലയാളിയെ പിന്നീട് വിട്ടയച്ചു. തടവിന് ശിക്ഷിക്കപ്പെട്ട് അഞ്ചുവർഷമായി അവിടെ കഴിയുന്നതിനിടെ ജോഹനെ രണ്ട് വർഷം മുമ്പാണ് അർബുദം പിടികൂടിയത്. അസുഖം കൂടുേമ്പാഴെല്ലാം ജയിലധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകാറുണ്ടായിരുന്നു. ഒരു മാസം മുമ്പ് ആരോഗ്യ നില തീർത്തും വഷളായി. തുടർന്ന് ദവാദ്മി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവിടെ നിന്നാണ് ശുമൈസി ആശുപത്രിയിേലക്ക് മാറ്റിയത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലമാണ് നാട്ടിൽ വരാത്തതെന്നും ഒടുവിൽ ജയിലിലായതോടെ എല്ലാ പ്രതീക്ഷയും അസ്തമിച്ചെന്നും ഭർത്താവ് പറയാറുണ്ടായിരുന്നതായി ഭാര്യ അമീന പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് മുതൽ സഹായിയായ ദവാദ്മി കെ.എം.സി.സി ഭാരവാഹി ഹുസൈൻ എടരിക്കോടാണ് മരണ വിവരം നാട്ടിലെ കുടുംബത്തെ അറിയിച്ചത്. ജോഹൻ മിശ്ര വിവാഹമാണ് നടത്തിയത്. അതുകൊണ്ട് ഭാര്യ അമീനയും മക്കളായ കരിഷ്മയും നിർമാനും അവരുടെ ബന്ധുക്കളിൽ നിന്നകന്ന് ഒറ്റപ്പെട്ടാണ് കഴിയുന്നത്. ജോഹൻ ജയിലിലാകുന്നതുവരെ പണം കൃത്യമായി അയച്ചിരുന്നു. അതിനുശേഷം ജോഹെൻറ ബന്ധുക്കളുടെ സഹായം ഇടക്കിടെ ലഭിക്കുന്നത് കൊണ്ടാണ് കുടുംബത്തിെൻറ നിത്യജീവിതം കഴിഞ്ഞുപോകുന്നതത്രെ. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹം വൈകാതെ നാട്ടിലയക്കുമെന്ന് ഹുസൈൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.