ലെവി ഇളവ്: മൂന്നര ലക്ഷം സ്ഥാപനങ്ങൾക്ക് അനുഗ്രഹമാവും
text_fieldsറിയാദ്: സൗദി സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ ജോലിക്കാർക്ക് തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയ െലവി ഇളവ് ചെയ്യാനു ള്ള രാജ തീരുമാനം മൂന്നര ലക്ഷം സ്ഥാപനങ്ങൾക്ക് അനുഗ്രഹമാവുമെന്ന് തൊഴിൽ മന്ത്രാലയത്തിെൻറ കണക്കുകൾ. 2018 ലെ െലവിയാണ് കഴിഞ്ഞ ദിവസം സൽമാൻ രാജാവ് പ്രഖ്യാപിച്ചതനുസരിച്ച് തിരിച്ചു നൽകുകയോ വിട്ടുവീഴ്ച നൽകുകയോ ചെയ്യുക. ഭാഗികമായി അടച്ചവർക്ക് അത്രയും സംഖ്യ തിരിച്ചു നൽകുകയും ബാക്കിവരുന്ന സംഖ്യ ഒഴിവാക്കുകയും ചെയ്യും. െലവി അടക്കാത്ത, നിതാഖാത്തിൽ മഞ്ഞ, ചുവപ്പ് ഗണത്തിലുള്ള സ്ഥാപനങ്ങൾക്ക് പൂർണമായും ഇളവ് ലഭിക്കും.
12 മാസത്തെ ലെവി ഇളവ് ലഭിക്കുന്നതോടെ ഇത്തരം സ്ഥാപനങ്ങൾക്ക് നിയമാനുസൃതമായി മാറാനാവും. െലവി തിരിച്ചുകിട്ടാൻ അപേക്ഷിക്കേണ്ട രീതിയും തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. തൊഴിൽ മന്ത്രാലയത്തിെൻറ കീഴിലുള്ള ‘ഹാഫിസ്’ സംവിധാനം വഴിയാണ് സംഖ്യതിരിച്ചു നൽകുക.
സൗദിയില്‍ വിദേശി ജോലിക്കാരുടെ ലെവി കാരണം പ്രയാസമനുഭവിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സല്‍മാന്‍ രാജാവ് പ്രത്യേക ധനസഹായം പ്രഖ്യാപിച്ചത് ശനിയാഴ്ചയാണ്. 2018 ലെ െലവി സംഖ്യക്ക് പകരമാണ് ധനസഹായം ലഭിക്കുക. സ്വകാര്യ മേഖലയെ പിന്തുണക്കുന്നതിെൻറയും പ്രോല്സാഹിപ്പിക്കുന്നതിെൻറയും ഭാഗമായാണ് ധനസഹായം നല്‍കാനുള്ള തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.