Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅനിശ്ചിതമായ...

അനിശ്ചിതമായ കാത്തിരിപ്പിനറുതി; പ്രമീള നാട്ടിലെത്തി

text_fields
bookmark_border
അനിശ്ചിതമായ കാത്തിരിപ്പിനറുതി; പ്രമീള നാട്ടിലെത്തി
cancel

ദമ്മാം: ഒരു വർഷത്തിലധികം നീണ്ട അനിശ്ചിതത്വത്തിനും കാത്തിരിപ്പുകൾക്കുമൊടുവിൽ സൗദിയിൽ വീട്ടുവേലക്കെത്തിയ പ്രമീള നാടണഞ്ഞു. ഭയം മുറ്റിയ മനസ്സുമായി അമ്മയെ കാത്തിരുന്ന മകൾക്ക് പുനഃസമാഗമത്തിെൻറ ആശ്വാസം. രണ്ടര വർഷം മ ുമ്പ് സൗദിയിൽ ദമ്മാമിലെ ഒരു വീട്ടിൽ ജോലിക്കെത്തിയ കോഴിക്കോട് ബാലുശ്ശേരി ചെറാലറവയലിൽ ചീക്കിലോട് ദാമേ ാദരെൻറ ഭാര്യ പ്രമീളയെ (52) കുറിച്ച് ഒരു വർഷമായി വിവരമില്ലാത്തതിനെ തുടർന്ന് കുടുംബം സാമൂഹ്യ പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. ദമ്മാമിലെ മലയാളി സാമൂഹികപ്രവർത്തകൻ ഷാജി വയനാടിെൻറ ഇടപെടലിനെ തുടർന്നാണ് ഇവരെ നാട്ടിലെത്തിക്കാനായത്. വ്യാഴാഴ്ച ഉച്ചയോടെ ദമ്മാമിൽ നിന്ന് വിമാനം കയറിയ പ്രമീള വെള്ളിയാഴ്ച വൈകുന്നേരമാണ് കോഴിക്കോട് വിമാനമിറങ്ങിയത്. പ്രമീള യാത്ര ചെയ്യുന്ന വിമാനത്തെ കുറിച്ചുള്ള വിവരം നൽകാൻ സ്പോൺസർ മടിച്ചതോടെ വ്യാഴാഴ്ച രാത്രി മുതൽ അമ്മയെ കാത്തു നിന്ന മകൾ ആശങ്കയിലായിരുന്നു. ദുബൈയിൽ നിന്ന് മുംബൈയിലേക്കും അവിടെ നിന്ന് കോഴിക്കോേട്ടക്കും ഉള്ള വിമാനങ്ങളിൽ കയറിയാണ് പ്രമീള നാട്ടിലെത്തിയത്.

അമ്മയെ നാട്ടിലെത്തിക്കാൻ തങ്ങളെ സഹായിച്ച സാമൂഹ്യ പ്രവർത്തകരോട് മകൾ ശ്രീജ ഫോണിൽ നന്ദി പറഞ്ഞു. തബലിസ്റ്റ് ചീക്കിലോട് ദാമോദരെൻറ ഭാര്യയാണ് പ്രമീള. സ്വന്തമായി വീടില്ലാത്ത അവസ്ഥയിൽ രോഗിയാവുകയും നിത്യ ജീവിതം തന്നെ പ്രയാസത്തിലാവുകയും ചെയ്ത ഘട്ടത്തിലാണ് പ്രമീള ഗൾഫിൽ വീട്ടുവേലക്കാരിയാകാൻ തീരുമാനിച്ചത്. ആദ്യമൊക്കെ കൃത്യമായി പണമയക്കുകയും ഫോൺ വിളിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഒരു വർഷമായി ഫോൺ വിളി നിലച്ചതോടെയാണ് കുടുംബം ആശങ്കയിലായത്. അമ്മയെ ബന്ധപ്പെടാനുള്ള മക്കളുെട എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ നാട്ടിലെത്തിയ ചില െക.എം.സി.സി പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. അവർ ദമ്മാമിലുള്ള സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിെൻറ നമ്പർ ഇവർക്ക് ൈകമാറി. തുടർന്ന് ഒരു വർഷത്തിലേറെയായി നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് പ്രമീള നാടണയുന്നത്. സ്പോൺസറെ കണ്ടു പിടിക്കുകയായിരുന്നു ആദ്യത്തെ കടമ്പ. കുടുംബം നൽകിയ നമ്പർ പ്രകാരം നിരവധി തവണ ഫോൺ ചെയ്തെങ്കിലും ഇവർ പ്രതികരിക്കാൻ കൂട്ടാക്കിയില്ല.

തുടർന്ന് വാട്സാപ്പിൽ ‘ഇനിയും നിങ്ങൾ പ്രമീള എന്ന സ്ത്രീയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയില്ലെങ്കിൽ നിയമപരമായി പോലീസിൽ പരാതി നൽകുമെന്ന്’ സന്ദേശം അയച്ചു. ഇതോടെ തിരിച്ചുവിളിച്ച സ്പോൺസർ പ്രമീള സുഖമായിരിക്കുന്നുവെന്നും കരാർ കലാവധിയനുസരിച്ച് നാട്ടിലയക്കും എന്ന് അറിയിക്കുയായിരുന്നു. ബന്ധുക്കൾ ഇവരെ നാട്ടിലയക്കണമെന്ന് അഭ്യർഥിച്ചതിനെ തുടർന്ന് മൂന്ന് വർഷം കഴിഞ്ഞ് മാത്രം തനിക്ക് നാട്ടിൽ പോയാൽ മതിയെന്ന് ഇവർ പ്രമീളയെ കൊണ്ട് ഇഖാമ പകർപ്പിൽ എഴുതി വാങ്ങിയിരുന്നു. ബന്ധുക്കളുെട നിർബന്ധം അധികമായപ്പോഴാണ് പ്രമീളയുടെ നാട്ടിലേക്കുള്ള ഫോൺ വിളികൾ സ്പോൺസർ തടഞ്ഞത്. തുടർന്ന് എംബസിയുടെ സഹായത്തോടെ ഷാജി നടത്തിയ അനുരജ്ഞന സംഭാഷണങ്ങളാണ് ഒടുവിൽ വിജയത്തിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story