കേരള മനസ്സിന് അടിസ്ഥാനപരമായ ചില പ്രശ്നങ്ങളുണ്ട് ^അലക്സാണ്ടർ ജേക്കബ്
text_fieldsദമ്മാം: ഒരു വിഷയവും ആഴത്തിൽ പഠിക്കാതെ വൈകാരികമായി പ്രതികരിക്കുന്ന കേരള മനസ്സിേൻറത് അടിസ്ഥാപനപരമായ പ്രശ് നമാണന്ന് മുൻ ഡി ജി.പിയും എഴുത്തുകാരനും പ്രഭാഷകനുമായ അലക്സാണ്ടർ ജേക്കബ് അഭിപ്രായപെട്ടു. ദമ്മാം മീഡിയ ഫോറ ം സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസിൽ ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. 32 ഡിഗ്രി സെൽഷ്യസ് ചൂടിൽ ജീവിക്കുന്ന മലയാളി കടലിൽ നിന്നുവീശുന്ന കാറ്റിലും ചൂടിലായിരിക്കും. ഇൗ ശരീരിക സ്ഥിതി മനസ്സിനേയും ബാധിക്കുന്നതിനാലാണ് ഒരു വിഷയം കേട്ടാലുടനെ തന്നെ അതിെൻറ കാര്യകാരണങ്ങൾ തിരയാതെ തെരുവിലിറങ്ങുന്നത്. കേരളത്തിൽ സാക്ഷരതാനിലവാരം കൂടുതലാണങ്കിലും ഉന്നത വിദ്യാഭ്യാസം കുറവാണ്. ഇൗ മനോഭാവം കേരളത്തെ എല്ലാ അർഥത്തിലും പിന്നോട്ട് നയിക്കുകയാണ്.
1200 കൊല്ലത്തിനിപ്പുറം ഒരു നവോത്ഥാന നായകനെപ്പോലും സൃഷ്ടിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. ഉയർച്ചയിലേക്ക് യാത്ര ചെയ്യുന്ന ഒരുത്തനെ കണ്ടാൽ എല്ലാവരും കൂട്ടമായി താഴേക്ക് വലിച്ചിടാൻ ശ്രമിക്കും. കേരളത്തിെൻറ വിശ്വാസവും ആചാരവും ജീവിത രീതികളും ഭരണ ഘടനക്കനുസരിച്ചായിരിക്കണമെന്നും അതിനെ ലംഘിക്കുന്നേതാടെ ഇന്ത്യയെ തന്നെയാണ് നാം തള്ളിപ്പറയുന്നതെന്നും ശബരിമല വിഷയത്തെകുറിച്ച ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു. 1000 വർഷത്തിനുള്ളിൽ ഇന്ത്യക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് നമ്മുടെ ഭരണഘടന. അത് നഷ്ടപെട്ടാൽ ഇന്ത്യ തന്നെ ഇല്ലാതാകും. കേരളത്തിലെ പൊലീസ് സേനക്ക് കലാനുസൃത പരിഷ്കാരം ആവശ്യമാണ്. ചില സ്ഥാപിത താൽപര്യങ്ങൾ അതിന് തടസ്സം നിൽക്കുകയാണ്. കേരളം രൂപം കൊണ്ട വർഷം 8500 ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2018 ൽ അത് എട്ട് ലക്ഷമായി വർധിച്ചു.
കേരള പൊലീസിനെ കുറിച്ച് ആക്ഷേപങ്ങൾ ഉണ്ടെങ്കിലും ഏറ്റവും മികച്ച സേനയാണിത്. എല്ലാവരും അഴിമതിക്കാരും പക്ഷപാതികളുമാണെന്ന് അടച്ചാക്ഷേപിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. തെൻറ പൊലീസ് ജീവിതം മറ്റുള്ളവർക്ക് നന്മ ചെയ്യാനായിട്ടാണ് താൻ വിനിയോഗിച്ചത്. ദിവസവും 100 കേസുകളെങ്കിലും പരിഹരിക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി സൗദിയുടെ ബന്ധത്തിന് നാലായിരം വർഷത്തിലധികം പഴക്കമുണ്ട്. മലയാളത്തിലെ നിരവധി വാക്കുകൾ അറബി ഭാഷയിൽ നിന്ന് കടംകൊണ്ടവയാണ്. കേരളത്തിൽ ആദ്യമായി പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകിയത് ഇസ്ലാമിക പരിഷ്കർത്താവായ മാലിക് ഇബ്നു ഹബീബാണ്. മീഡിയ ഫോറം പ്രസിഡൻറ് ഇ.എം നഇൗം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്റഫ് ആളത്ത് സ്വാഗതവും സുബൈർ ഉദിനൂർ നന്ദിയും പറഞ്ഞു. മീഡിയ ഫോറം ഉപഹാരം ഹബീബ് ഏലംകുളം അലക്സാണ്ടർ ജേക്കബിന് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.