ശാസ്ത്ര മേഖലയിലെ നാല് അമേരിക്കൻ പ്രതിഭകൾക്ക് കിങ് ഫൈസൽ അവാർഡ്
text_fieldsജിദ്ദ: രാജ്യത്തെ ഏറ്റവും വലിയ അവാർഡ് ആയ കിങ് ഫൈസൽ അന്താരാഷ്‌ട്ര പുരസ്കാരങ്ങൾ മക്ക ഗവർണറും അവാർഡ് കമ്മിറ ്റി സി.ഇ.ഒയുമായ അമീർ ഖാലിദ് അൽ ഫൈസൽ പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് അൽ സബൈലും പ്രഖ്യാപനച്ചടങ ്ങിൽ സംബന്ധിച്ചു. ഇസ്ലാമിക സേവനം, ഇസ്ലാമിക പഠനം, സയൻസ്, മെഡിസൻ, അറബി ഭാഷ സാഹിത്യം എന്നീ മേഖലകളിലെ മികച്ച സംഭാവനക്ക് ആറ് പേർക്കാണ് പുരസ്കാരം.
ഇസ്ലാമിക സേവനത്തിന് ആഫ്രിക്കയിലെ ഇൻറർ നാഷനൽ യൂനിവേഴ്സിറ്റിക്കാണ് അവാർഡ്. ഡോ. അബ്ദുൽ അലി മുഹമ്മദ് വദ്ഗീരി (മൊറോക്കോ മുഹമ്മദ് അഞ്ചാമൻ യൂണിവേഴ്സിറ്റി) ഡോ. മഹ്മൂദ് ഫഹ്മി ഹിജാസി (കൈറോ യൂണിവേഴ്സിറ്റി) എന്നിവർക്കാണ് അറബി ഭാഷക്കും സാഹിത്യത്തിനുമുള്ള ഇൗ വർഷത്തെ പുരസ്കാരം.
മെഡിസിൻ വിഭാഗത്തിൽ അമേരിക്കയിലെ പ്രഫ. ബിയോറൻ റീനോ ഒാൾസൻ, സ്റ്റീവൻ ടീറ്റെൽ ബൗൺ, രസതന്ത്രത്തിൽ അമേരിക്കയിലെ പ്രഫ. അലൻ ജോസഫ് ബാർഡ്, പ്രഫ. ജോൺ. എം.ജെ ഫ്രേഷറ്റ് എന്നിവരാണ് അർഹരായത്. 1979 മുതലാണ് അവാർഡ് നിലവിൽ വന്നത്. 43 രാഷ്ട്രങ്ങളിലെ 253പ്രതിഭകൾ ഇതിനകം അവാർഡ് നേടിയിട്ടുണ്ട്. പ്രഥമ അവാർഡ് അബുൽ അഅ്ല മൗദൂദിക്കായിരുന്നു. റിയാദിലെ ഫൈസലിയ ഹോട്ടലിൽ അമീർ സുൽത്താൻ ഹാളിലായിരുന്നു 41ാമത് അവാർഡ് പ്രഖ്യാപനം. 1975ല്‍ അന്തരിച്ച സൗദി രാഷ്ട്ര ശില്‍പികളിലൊരാളായ അമീർ ഫൈസലിെൻറ പേരിലുള്ള കിങ് ഫൈസല്‍ ഫൗണ്ടേഷനാണ് 1979 മുതൽ എല്ലാവർഷവും അവാര്‍ഡ് നല്‍കി വരുന്നത്. 7.5 ലക്ഷം സൗദി റിയാലും 25 പവൻ സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് കിങ് ഫൈസല്‍ അവാര്‍ഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.