ഇന്ത്യയിൽ നിന്ന് മനുഷ്യക്കടത്ത് ഗണ്യമായിക്കുറഞ്ഞു -അംബാസഡർ
text_fieldsദമ്മാം: ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള അനധികൃത മനുഷ്യക്കടത്തിന് തടയാൻ സാധിച്ചതായി അംബാസഡർ അഹമ്മദ് ജാവ േദ്. ദമ്മാം തീരത്തണഞ്ഞ ഇന്ത്യൻ കോസ്റ്റ്ഗാർഡ് കപ്പലായി ‘വിക്ര’ മിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായ ിരുന്നു അദ്ദേഹം. എംബസിയുടെ മുന്നിൽ നിത്യവും വന്നിരുന്ന സങ്കീർണമായ പ്രശ്നമായിരുന്നു സൗദിയിലെത്തുന്ന ഇന്ത്യൻ വീട്ടുേവലക്കാരുടെ പരാതികൾ. ഇതിെൻറ വേരുകൾ അന്വേഷിച്ച് ചെല്ലുേമ്പാൾ ഇന്ത്യയിൽ നിന്ന് വീട്ടുവേലക്കാരെ കൊണ്ടു വരുന്നതിന് കൃത്യമായ മാർഗ രേഖകൾ രൂപപ്പെടുത്തിയിട്ടും അതിനെ മറികടന്ന് അനധികൃത മാർഗത്തിലൂടെ എത്തിയവരായിരുന്നു അധികവും. കുറുക്കുവഴി തേടുന്ന റിക്രൂട്ട്മെൻറ് കമ്പനികൾ മറ്റ് രാജ്യങ്ങൾ വഴി സ്ത്രീകളെ സൗദിയിൽ എത്തിച്ച് ആളുകൾക്ക് കൈമാറ്റം ചെയ്തു കൊണ്ടിരുന്നു.
50 പേരിലധികം ഒരേ സമയം അഭയ കേന്ദ്രത്തിൽ എത്തുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു. നാട്ടിൽ നിന്ന് യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെ എത്തുന്ന സ്ത്രീകളാണ് ഇവരുടെ കെണിയിൽ പെട്ടിരുന്നത്. ഇത്തരം കേസുകൾ വ്യാപകമായതോടെ താൻ തന്നെ പ്രത്യേക താൽപര്യമെടുത്ത് നിത്യവും റിപ്പോർട്ടുകൾ ശേഖരിച്ച് ബദൽ മാർഗങ്ങൾ ആസൂത്രണം ചെയ്തതായും അദ്ദേഹം പറഞ്ഞു. നിലവിൽ അഞ്ച് സ്ത്രീകൾ മാത്രമേ അഭയ കേന്ദ്രത്തിൽ ഉള്ളൂ. വീട്ടുവേലക്കാരുടെ വിസാനടപടികൾ സങ്കീർണമാണ് എന്നായിരുന്നു പരാതി. ഇപ്പോൾ ഇ മൈഗ്രേറ്റ് സംവിധാനം വഴി നടപടികൾ എളുപ്പം പൂർത്തിയാക്കാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫിലെ മൽസ്യത്തൊഴിലാളികൾ ജോലിക്കിടയിൽ അറിയാതെ കടലിെൻറ അതിരുകൾ ഭേദിച്ച് പോവുകയും മറ്റ് രാഷ്ട്രങ്ങളുടെ സുരക്ഷാസേനയുടെ പിടിയിലാവുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് എംബസിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ സെൻറർ ആരംഭിച്ചിട്ടുണ്ട്. ഏത് ഇന്ത്യൻ പ്രവാസിക്കും ഇൗ നമ്പറിൽ വിളിച്ച് സഹായം തേടാമെന്നും അദ്ദേഹം പറഞ്ഞു. ലെവി വ്യവസ്ഥ ഇടത്തരക്കാരായ നിരവധി ഇന്ത്യൻ കുടുംബങ്ങളുടെ മടങ്ങിപ്പോക്കിന് കാരണമായാതായി അദ്ദേഹം പറഞ്ഞു.
നിതാഖാത്ത് കാലത്തെ പൊതുമാപ്പ് ഇളവിൽ 80,000 ഇന്ത്യക്കാരാണ് മടങ്ങിയത്. എന്നാൽ ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി ക്രമപ്പെടുത്താൻ ഇൗ കാലം സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും സൗദിയും തമ്മിൽ എല്ലാ മേഖലയിലും ബന്ധം കൂടുതൽ ദൃഢമാവുകയാണ്. നിയമവും, അച്ചടക്കവും പാലിക്കുന്ന ഏറ്റവും വലിയ പ്രവാസി സമൂഹമാണ് സൗദിയിലെ ഇന്ത്യക്കാരെന്നും അദ്ദേഹം പറഞ്ഞു. പ്രതിവർഷം 1,75,000 ഇന്ത്യൻ ഹാജിമാരാണ് സൗദിയിലെത്തുന്നത്. ഇന്ത്യയുടെ ടൂറിസ്റ്റ് മേഖലകളിലേക്കും സൗദികളുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ റിസർച്ച്, പുതിയ വ്യവസായ സാധ്യതകൾ, വ്യാപാരം,അടിസ്ഥാന വികസനം, പ്രതിേരാധ സഹകരണം, മിലിട്ടറി പരിശീലനം എന്നിവയിൽ ഇന്ത്യയും സൗദിയുമായി ഏറ്റവും നല്ല ബന്ധമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.