Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ കോസ്റ്റ്...

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘വിക്രം’ ദമ്മാം തീരത്ത്

text_fields
bookmark_border
ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘വിക്രം’ ദമ്മാം തീരത്ത്
cancel

ദമ്മാം: ഇന്ത്യൻ നാവിക സേനയുടെ തീരദേശ സംരക്ഷണ കപ്പലായ ’വിക്രം’ സൗദി ദമ്മാമിൽ എത്തി. ഇരു രാജ്യങ്ങൾക്കിടയിലെ സൗ ഹൃദ സന്ദർശനത്തിെൻറ ഭാഗമായാണ് കപ്പലെത്തിയത്. ഡിസംബർ ആറിന് മാംഗളുരു തീരത്ത് നിന്ന് യാത്ര ആരംഭിച്ച കപ ്പൽ 1800 നോട്ടിക്കൽ മൈൽ സഞ്ചരിച്ച് ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ദമ്മാം തീരത്ത് എത്തിയത്. മൂന്നു ദിവസത്തെ സന്ദർശനത്തിന് ശേഷം ചൊവ്വാഴ്ച്ച മടങ്ങുന്ന കപ്പൽ അബൂദബി, മസ്ക്കത്ത് എന്നീ തീരങ്ങളിൽ എത്തും. 98 സീരിസിൽ പെട്ട തീര സംരക്ഷണ കപ്പൽ വിഭാഗത്തിൽ പെട്ടതാണ് വിക്രം. കടലിലെ ഏത് അടിയന്തര സാഹചര്യങ്ങളേയും നേരിടാൻ ഉതകുന്ന തരത്തിലുള്ള അത്യാധുനിക ഉപകരണങ്ങളും, ആയുധങ്ങളും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. ആധുനിക നാവിഗേഷൻ കമ്യൂണിക്കേഷൻ ഉപകരണങ്ങൾ, സെൻസർ ടെക്നോളജി എന്നിവ ഇതിെൻറ പ്രത്യേകതകളാണ്. ഹെലി കോപ്ടറിനേയും, ൈഹ സ്പീഡ് ബോട്ടുകളേയും വഹിക്കാൻ പാകത്തിലാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളത്.

തീരദേശ പട്രോളിംഗ്, രക്ഷാപ്രവർത്തനങ്ങൾ, കടലിൽ അപകടങ്ങളിൽ പെടുന്നവർക്ക് സഹായങ്ങൾ എത്തിക്കൽ എന്നിവയാണ് ഇതിെൻറ ദൗത്യം. ജിദ്ദയിലും സന്ദർശനം നടത്തിയ കപ്പൽ സൗദി നാവിക, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും സംയുക്ത പരിശീലനവും നടത്തി. കഴിഞ്ഞ ദിവസം ഇന്ത്യൻ സാമൂഹ്യ പ്രതിനിധികളേയും കുട്ടികളേയും ഡിഫൻസ് അറ്റാഷെ, മനീഷ് നാഗ്പാൽ കമാൻറിംഗ് ഒാഫീസർ രാജ് കമാൽ സിൻഹയുടേയും നേതൃത്വത്തിൽ സ്വീകരിച്ചു. 110 ജീവനക്കാരണ് കപ്പലിലുള്ളത്. അടുത്തു തന്നെ സൗദി നാവിക സേന കപ്പൽ ഇന്ത്യൻ തീരവും സന്ദർശിക്കുമെന്ന് അംബാസഡർ അഹമ്മദ് ജാവേദ് പറഞ്ഞു. ഇന്ത്യൻ സാമൂഹ്യ പ്രതിനിധികൾക്കൊപ്പം സൗദി നാവിക സേനയുടെയും മറ്റ് വിഭാഗങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥരും കപ്പലിൽ ഒരുക്കിയ വിരുന്നിൽ പെങ്കടുത്തു. വീഡിയോ പ്രദർശനവും കപ്പൽ ജീവനക്കാർ അവതരിപ്പിച്ച പഞ്ചാബി നൃത്തവും അരങ്ങേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story