മരുഭൂമിയുടെ വരദാനമായി ഫഖഅ കിഴങ്ങ് വന്നുതുടങ്ങി
text_fieldsദമ്മാം: മരുഭൂവാസികൾക്ക് അമൃതായി പ്രകൃതി കനിഞ്ഞു നൽകിയ ഫഖഅ കിഴങ്ങുകൾ പുതുകാല അനുഭവമായി ഇത്തവണയും വന്നു തുട ങ്ങി. പഴയ കാലജീവിതത്തിെൻറ രുചി ഒാർമകൾ പകരുന്ന ഇത് സൗദികൾക്ക് പ്രിയം നിറഞ്ഞതാണ്. ഇടിമിന്നലോടുകൂടി മഴ പെയ്താൽ മാത്രം മരുഭൂമിയിൽ പ്രത്യക്ഷപ്പെടുന്നതാണ് ഇത്. വേരുകൾ പോലുമില്ലാതെ പെെട്ടാന്നുരു ദിനം കൂണു പോല െ പ്രത്യക്ഷപ്പെടുന്ന ഇതിനെ പ്രകൃതിയുടെ അൽഭുത പ്രതിഭാസമായി സൗദികൾ കണക്കാക്കുന്നു. ചില മരുഭൂപ്രദേശങ്ങളിൽ മാത്രമാണ് ഇത് കാണപ്പെടുന്നത്. നാരിയ, ഹഫർ അൽ ബാത്വിൻ എന്നിവിങ്ങളിലാണ് കൂടുതൽ ലഭിക്കുന്നത്. ഹസ്സയിലും, ബുറൈദയിലുമൊക്കെ ചില സമയങ്ങളിൽ കാണപ്പെടും.
കിലോക്ക് 140 റിയാൽ വരെയാണ് വില. സാധാരണ ചെറിയ കിഴങ്ങ് രൂപത്തിൽ കാണപ്പെടുന്ന ഇതിനെ മരുഭൂമിയിൽ നിന്ന് മണൽ മാറ്റി പെറുക്കിയെടുക്കുകയാണ് ചെയ്യുന്നത്. പ്രത്യേക തരം കൂണു വിഭാഗത്തിൽ പെട്ട കിഴങ്ങുകൾ ഏറെ പോഷക സമൃദ്ധമാണ്. ഒാരോ തവണയും ഒാരോ ഭാഗങ്ങളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത.് മഴക്ക് ശേഷം വിരുന്നെത്തുന്ന തണുപ്പിനെ അറബികൾ വരവേൽക്കുന്നത് ഫഖഅ കിഴങ്ങുകൾക്കൊപ്പമാണ്. കഴിഞ്ഞ തവണ ‘സറാറി’ലായിരുന്നു ഇതിെൻറ കേന്ദ്രം. ഇത്തവണ നാരിയ ഖഫ്ജിക്കിടയിലെ മരുഭൂമികളിലാണ് ഇത് സമൃദ്ധമാകുന്നത്. ഇൗ മേഖലയിൽ പല ഭാഗങ്ങളിൽ നിന്നെത്തുന്ന അറബികൾ ടെൻറടിച്ച് കൂടും. പ്രത്യേക തരം കമ്പി ഉപയോഗിച്ച് മരുഭൂമിയിലെ മണ്ണ് നീക്കിയാണ് കിഴങ്ങുകൾ കണ്ടെടുക്കുന്നത്. ഇപ്പോൾ ഇതിനുള്ള പ്രത്യേക തരം പാരകൾ വിപണിയിൽ ലഭ്യമാണ്. ‘റബീഅ’ ഉൽസവം എന്നാണ് അറബികൾക്കിടയിൽ ഇൗ കാലമറിയപ്പെടുന്നത്.
ഇത്തവണ ഇടിമിന്നലോടുകൂടി മഴവന്നെങ്കിലും തണുപ്പെത്താൻ വൈകുന്നത് ഫഖഅ കിഴങ്ങുകളുടെ വരവിനേയും ൈവകിപ്പിച്ചിട്ടുണ്ട്. ജനുവരിയോടെ ഇതിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അറബികൾ. മരുഭൂമിയിൽ നിന്ന് ഫഖഅ കിഴങ്ങുകൾ കണ്ടെടുക്കുന്നതിൽ വിദഗ്ധർ യമനികളാണ്. സീസണിൽ ഇൗ കച്ചവടം ചെയ്യാനായി മാത്രം സൗദിയുടെ പല ഭാഗങ്ങളിൽ നിന്നും യമനികൾ ഇവിടെയെത്താറുണ്ട്. ഫഖഅ കിഴങ്ങുകൾ മണ്ണോടുകൂടി തന്നെ കമ്പിയിൽ കോർത്ത് ചുെട്ടടുത്തും, കറിയിൽ ചേർത്തുമൊക്കെ ഇത് കഴിക്കും. ഫഖഅ കിഴങ്ങുകൾ അറബ് ജീവിതത്തിെൻറ പഴയകാല ഒാർമകളുടെ പ്രതീകം കൂടിയാണ്. അതുകൊണ്ട് തന്നെ ഇൗ കാലം ഉൽസവമാക്കാൻ പുതിയ തലമുറയിലെ കുട്ടികളേയും ഞങ്ങൾ കൂട്ടാറുണ്ട്. ഹഫറൽ ബാത്വിനിൽ നിന്ന് ഫഖഅ കിഴങ്ങുകളുമായി ദമ്മാമിലെത്തിയ അൻവർ അൽ ഷംരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.