Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാഹുലല്ല വിഷയം;...

രാഹുലല്ല വിഷയം; കോൺഗ്രസ് നയം മാറ്റണം -കോടിയേരി ബാലകൃഷ്ണൺ

text_fields
bookmark_border
രാഹുലല്ല വിഷയം; കോൺഗ്രസ് നയം  മാറ്റണം -കോടിയേരി ബാലകൃഷ്ണൺ
cancel

ജിദ്ദ: രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടി ബി.ജെ.പിക്കെതിരായ ജനവികാരം ഉപയോഗപ്പെടുത്തുകയല്ല, കോൺഗ്രസ് അതിെ ൻറ സാമ്പത്തിക, രാഷ്ട്രീയ നയമടക്കമുള്ള കാര്യങ്ങളിൽ മാറ്റം വരുത്തുകയാണ് വേണ്ടതെന്ന് സി. പി. എം സംസ്ഥാന സെക് രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജിദ്ദയിൽ ഹ്രസ്വസന്ദർശനം നടത്തുന്ന കോടിയേരി ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്ക ുകയായിരുന്നു. രാഹുൽ ഗാന്ധിയോ മോദിയോ എന്ന വിഷയത്തിന് ഉൗന്നൽ കൊടുക്കുന്നത് തൊലിപ്പുറത്ത് ചികിൽസിക്കു ന്നതിന് സമമാവും. ബി.ജെ.പിക്ക് ശക്തമായ ബദൽ വേണമെന്നതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ആവശ്യം. അതിന് കോൺഗ്രസ് അവ രുടെ സാമ്പത്തിക നയങ്ങളിൽ മാറ്റം വരുത്താൻ തയാറാവണം. 2014^ൽ ബി.ജെ.പിക്ക് അധികാരം കിട്ടാൻ കാരണം കോൺഗ്രസിെൻറ സാ മ്പത്തിക നയങ്ങളായിരുന്നു. ജനങ്ങളുടെ അസംതൃപ്തി ബി.ജെ.പിക്കു മുതലെടുക്കാനായി എന്നതാണ് വാസ്തവം. മോദിയുടെ വിജയമായിരുന്നില്ല 2014 ലേത്. ജനങ്ങളുടെ അസംതൃപ്തി വോട്ടാക്കി മാറ്റാൻ ആർ.എസ്.എസ് പണിയെടുത്തതിെൻറ ഫലമായിരുന്നു അത്.

ഇപ്പോൾ രാഹുൽ അത്ര ശക്തനായി എന്ന് വിലയിരുത്താനുമാവില്ല. അങ്ങനെ എങ്കിൽ രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് കഷ്ടിച്ച് ജയിച്ചാൽ പോരായിരുന്നു. മിസോറാമിൽ കോൺഗ്രസ് തോൽക്കാൻ പാടില്ലായിരുന്നു. ഇപ്പോഴുണ്ടായ ജയം രാഹുലിെൻറ വിജയമാണെന്ന് അവകാശപ്പെടുന്നത് പിന്നീട് അദ്ദേഹത്തിന് തന്നെ ദോഷം ചെയ്യും. സാഹചര്യങ്ങളാണ് നേതാക്കളെ സൃഷ്ടിക്കുന്നത്. അടിസ്ഥാനപരമായി ജനങ്ങളാണ് ആര് ജയിക്കണം തോൽക്കണം എന്ന് തീരുമാനിക്കുന്നത്. അതിൽ നേതാവല്ല വിഷയം. ബി.ജെ.പിക്കെതിരായ ബദലിനെയാണ് ജനം അന്വേഷിക്കുന്നത്. കോൺഗ്രസിെൻറ പഴയ സമീപനം തുടർന്നാൽ വീണ്ടും അപകടത്തിലേക്ക് പോവും. സാമ്പത്തിക നവഉദാരവത്കരണ നയങ്ങൾ മാറ്റണം. മുതലാളിത്തത്തിന് അകത്തു നിന്നുള്ള പരിഷ്കരണങ്ങൾ കൊണ്ട് കാര്യമില്ല. സോഷ്യലിസമാണ് യഥാർഥ പരിഹാരം. ബദൽ രാഷ്ട്രീയ ചർച്ച ഉയർന്നുവരേണ്ട സമയമാണിത്. 2007 മുതൽ ലോകത്ത് ഉണ്ടായ സാമ്പത്തികമാന്ദ്യം ഇപ്പോഴും തുടരുകയാണ്. അതിെൻറ ഭാഗമാണ് വലതുപക്ഷ രാഷ്ട്രീയത്തിെൻറ വളർച്ച. ഇന്ത്യ ബി.ജെ.പി സൃഷ്ടിച്ച തീവ്രവലതുപക്ഷത്തേക്ക് മാറിയത് കോൺഗ്രസിെൻറ നയങ്ങൾ കാരണമാണ്.

ആർ. എസ്.എസിനെ നേരിടാൻ മൃദു ഹിന്ദുത്വപരീക്ഷണങ്ങളുമായി കോൺഗ്രസ് പഴയ സമീപനം തുടർന്നാൽ ബി.ജെ.പി വീണ്ടും നേട്ടം കൊയ്യും. ആർ.എസ്.എസിെൻറ പ്രവർത്തനങ്ങളെ നിസാരമായി കാണണ്ട. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിജയത്തിൽ അമിതമായ ആത്മവിശ്വാസവും വേണ്ട. ലോക് സഭ തെരെഞ്ഞടുപ്പ് അടുക്കുേമ്പാഴേക്കും ആർ.എസ്.എസ് രാജ്യത്ത് തീവ്രവർഗീയത ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കും. കടുത്ത മുസ്ലീം വിരോധവും പാകിസ്ഥാൻ വിരോധവും ഉയർത്തിെകാണ്ടുവരും. അത്തരം ഘട്ടങ്ങളിൽ കോൺഗ്രസ് എന്തു നിലപാട് എടുക്കും എന്നത് പ്രധാനമാണ്. ബാബരി മസ്ജിദ്, ബോംബെ കലാപം പോലുള്ള വിഷയങ്ങളിൽ കോൺഗ്രസ് സ്വീകരിച്ച പോലുള്ള ആർ.എസ്.എസ് മൃദുസമീപനം തിരുത്തണം. ശക്തമായ ഇടതുപക്ഷ ബദലാണ് കേന്ദ്രത്തിൽ ഉണ്ടാവേണ്ടത്. അതിന് പരമാവധി ഇടതു എം.പിമാരെ ജയിപ്പിക്കണം. അതിന് വേണ്ടതെല്ലാം സി.പി.എം ചെയ്യും. ബി. ജെ.പി.യെ തോൽപിക്കാൻ സി.പി.എം പോസിറ്റീവ് ആയ സമീപനം സ്വീകരിക്കും.

ബി.െജ.പിയെ ഒറ്റപ്പെടുത്താനുള്ള ഗ്യാരണ്ടിയാണ് കേന്ദ്രത്തിൽ ഇടതു എം.പിമാർ. അവരൊരിക്കലും ബി.ജെ.പി പക്ഷത്തേക്ക് പോവില്ല. കോൺഗ്രസ് എംപിമാരുടെ കാര്യത്തിൽ ഉറപ്പു പറയാനാവില്ല. കേരളത്തിൽ ബി.ജെ.പി ഒരു പ്രധാന കക്ഷിയേ അല്ല. കോൺഗ്രസും ഇടതുപക്ഷവും തമ്മിലാവും 2019^ൽ കേരളത്തിൽ മൽസരം. വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 2004 ആവർത്തിക്കും. 2004 ഇടതുപക്ഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ തൂത്തുവാരിയപോലെ 2019ലും സംഭവിക്കും. അന്ന് 18 സീറ്റും ഇടതുപക്ഷം നേടി. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് കോൺഗ്രസിനെക്കാൾ വിശ്വാസം ഇടതുപക്ഷത്തെയാണ്. കോൺഗ്രസുകാർ നാളെ ബി.ജെ.പിയിലേക്ക് പോവില്ലെന്ന് ആർക്കും ഒരു ഉറപ്പും പറയാനാവില്ല. ബി.ജെ.പിയുടെ 288 എം.പിമാരിൽ 103ഉം കോൺഗ്രസിൽ നിന്ന് കളം മാറി വന്നവരായിരുന്നു. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള സഖ്യം കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ പഴയ പോലെ ബി.ജെ.പി നേട്ടമുണ്ടാക്കും.

ശബരിമല വിഷയത്തിൽ ബി.ജെ.പിക്ക് യഥാർഥത്തിൽ നഷ്ടമാണ് സംഭവിക്കാൻ പോവുന്നത്. അതിെൻറ സൂചനയാണ് അടുത്ത കാലത്ത് കേരളത്തിൽ നടന്ന തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ നേട്ടം. ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ സർക്കാറിന് വീഴ്ച സംഭിച്ചുവെന്ന് കരുതുന്നില്ല. ആർ.എസ്.എസും കോൺഗ്രസും സംസ്ഥാനത്ത് ഭരണഘടനാപ്രതിസന്ധി സൃഷ്ടിക്കാൻ നടത്തിയ ശ്രമമാണ് കേരളത്തിൽ കണ്ടത്. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. അല്ലെങ്കിൽ എന്തിന് ഭരണത്തിൽ തുടരണമെന്ന് കോടതി ചോദിക്കും. അതുണ്ടാക്കുന്ന ഭരണഘടനാപ്രതിസന്ധി മുന്നിൽ കണ്ടാണ് സർക്കാർ പ്രവർത്തിച്ചത്. ശബരിമല സമരഭൂമിയാക്കാനുള്ള ബി.ജെ.പിയുടെ ശ്രമം പരാജയപ്പെട്ടു. അവരുടെ എല്ലാ സമരങ്ങളും പരാജയപ്പെട്ടുകൊണ്ടിരിക്കയാണ്. ശബരിമല വിഷയത്തിൽ കോൺഗ്രസിന് നഷ്ടമുണ്ടായോ എന്ന് ഇപ്പോൾ പറയാനാവില്ല. ജനുവരിയിൽ നടക്കുന്ന മനുഷ്യമതിൽ എല്ലാത്തിനുമുള്ള മറുപടിയാവും. 40 ലക്ഷം വനിതകളാണ് അതിൽ പെങ്കടുക്കുക.

മുസ്ലീംകളും ക്രിസ്ത്യാനികളുമടക്കം സമൂഹത്തിലെ എല്ലാ മതവിഭാഗങ്ങളിലുമുള്ള വനിതകൾ അതിൽ അണിചേരും. ക്ഷേത്രപ്രവേശന വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലമായതിനാലാണ് മറ്റ് മതവിഭാഗങ്ങളിലെ നവോത്ഥാന പ്രസ്ഥാനങ്ങളിലെ നേതാക്കളെ വനിതാ മതിൽ ആലോചനാ യോഗത്തിലേക്ക് ക്ഷണിക്കാതിരുന്നത്. വെള്ളാപ്പള്ളി നടേശൻ മുഖ്യ സംഘാടകനാവുന്നത് എസ്.എൻ.ഡി.പിയുടെ ചെയർമാൻ അദ്ദേഹമായതുകൊണ്ടാണ്. വ്യക്തിയല്ല ഇവിടെ വിഷയം. സംഘടനയാണ്. സൗദി അറേബ്യയിൽ നിന്നടക്കം പ്രവാസികളുടെ അസാധാരണമായ തിരിച്ചുവരവ് കേരളത്തിൽ വലിയ സാമൂഹിക പ്രശ്നം സൃഷ്ടിക്കും. ഇതു സംബന്ധിച്ച് ചർച്ചചെയ്യാൻ ലോക കേരള സഭയുടെ യോഗം ഇൗ മാസം 20^ന് ദുബൈയിൽ ചേരും. സർക്കാർ പുനരധിവാസത്തിന് പ്രേത്യക പദ്ധതി തയാറാക്കേണ്ടതുണ്ട്. കേന്ദ്രസഹായം ഇൗ വിഷയത്തിൽ ഉണ്ടാവണം. സംസ്ഥാനം മാത്രം വിചാരിച്ചാൽ പോര ^കോടിയേരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story