കന്യാകുമാരി സ്വദേശിയുടെ രണ്ട് മാസം പഴക്കമുള്ള മൃതദേഹം റിയാദിലെ മുറിയിൽ കണ്ടെത്തി
text_fieldsറിയാദ്: ഏഴ് വർഷമായി നാട്ടിൽ പോകാതെയും ഒന്നര വർഷമായി പുറത്താരുമായും സമ്പർക്കമില്ലാതെയും റിയാദിലെ ഒറ്റ മു റിയിൽ കഴിഞ്ഞ തമിഴ്നാട്ടുകാരെൻറ രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കന്യാകുമാരി പള്ളിയാടി സ്വദേശി ച െല്ലയ കനകരാജ് (57) എന്നയാളാണ് മരിച്ചത്. എല്ലും തോലുമായി അവയങ്ങളെല്ലാം നശിച്ച് കറുത്ത് ചുരുണ്ട് മുറിക്കു ള്ളിൽ നിലത്തുകിടക്കുന്ന നിലയിലായിരുന്നു ശരീരം. പൊലീസ് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിേശാധനയിൽ രണ്ട് മാസം മുമ്പ് ഹൃദയാഘാതം മൂലം മരിച്ചതാണെന്ന് മനസിലായി. നവംബർ 28ന് കണ്ടെത്തിയ മൃതദേഹം ശുമൈസി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ഇത്തിഹാദ് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും. റിയാദിൽ 24 വർഷമായി കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു. നസീമിൽ സ്പോൺസറുടെ വീടിനോട് ചേർന്നുള്ള ചെറിെയാരു മുറിയിലായിരുന്നു താമസം. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബവുമായി നല്ല ബന്ധത്തിലല്ലാത്തതിനാൽ ഏഴുവർഷമായി നാട്ടിൽ പോയിട്ടില്ല.
നാലുവർഷമായി ഇഖാമ പുതുക്കിയില്ല. ഒന്നര വർഷം മുമ്പ് സ്പോൺസർ മരിച്ചു. അതിനുശേഷം ജോലിക്കും പോയിട്ടില്ല. റിയാദിലുള്ള സഹോദരനുൾപ്പെടെ ആരുമായും സമ്പർക്കവും പുലർത്താതെ ഏകാന്ത ജീവിതമാണ് നയിച്ചിരുന്നത്. സഹോദരൻ ജോസഫ് യനോക്കി ഇയാളെ കാണാൻ പോകാറുണ്ടായിരുന്നു. എന്നാൽ വാതിൽ തുറക്കുകയോ കാണാൻ കൂട്ടാക്കുകയോ ചെയ്യുമായിരുന്നില്ല. വാതിലിൽ പലപ്രാവശ്യം മുട്ടുേമ്പാൾ അകത്ത് നിന്ന് സംസാരിക്കും. കൂടെപിറപ്പിെൻറ ശബ്ദം കേൾക്കാൻ വേണ്ടി മാത്രം ജോസഫ് ഇങ്ങനെ ഇടയ്ക്കിടെ പോയികൊണ്ടിരുന്നു. അഞ്ച് മാസം മുമ്പ് നാട്ടിൽ പോകുന്ന സമയത്ത് യാത്ര ചോദിക്കാനും പോയി. അപ്പോഴും വാതിൽ തുറന്നില്ല. അകത്തുനിന്നുള്ള ശബ്ദം കേട്ട് യാത്ര പറഞ്ഞ് ജോസഫ് നാട്ടിൽ പോയി. മൂന്നുമാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീണ്ടും അവിടെ പോയി. പതിവ് പോലെ വാതിലിൽ മുട്ടി. തുറന്നില്ല, ഇത്തവണ അകത്തുനിന്ന് ശബ്ദവും കേട്ടില്ല. സംശയം തോന്നി സ്പോൺസറുടെ മകനെ വിവരം അറിയിച്ചു.
ഇഖാമയില്ലാത്തതിനാൽ പൊലീസ് പിടിച്ചുകൊണ്ടുപോയതാവും എന്ന് കരുതി സ്പോൺസറുടെ മകൻ ജയിലുകളിൽ പരിശോധന നടത്തി. വിവരമൊന്നും കിട്ടാതായപ്പോൾ ജോസഫ് വീണ്ടും മുറിയുടെ അടുത്തുപോയി ജനലിെൻറ ചില്ല് പൊട്ടിയ ഭാഗത്ത് ഒട്ടിച്ചിരുന്ന കാർഡ് ബോർഡ് പൊളിച്ചുനോക്കി. കറുത്ത എന്തോ ഒന്ന് താഴെ കിടക്കുന്നതായി കണ്ടു. ബെഡ്ഷീറ്റും മറ്റും എല്ലാം അലങ്കോലപ്പെട്ട രീതിയിലും കണ്ടു. പൊലീസ് എത്തി മുറി തുറന്നുനോക്കിയപ്പോൾ ചീഞ്ഞനിലയിൽ ശരീരം കണ്ടെത്തുകയായിരുന്നു. സാമൂഹിക പ്രവർത്തകരായ ജോസഫ് പലവിളയിൽ എബ്രഹാം, ശിഹാബ് കൊട്ടുകാട് എന്നിവരുടെ ശ്രമഫലമായാണ് നാട്ടിൽ കൊണ്ടുപോകാനുള്ള നിയമനടപടികൾ പൂർത്തീകരിച്ചത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ചെലവ് ജോസഫ് പലവിളയിൽ മാനേജരായ അൽതബിറ്റിയ ട്രേഡിങ് കമ്പനി വഹിച്ചു. കനകരാജ് കടുത്ത പെന്തക്കോസ്ത് വിശ്വാസിയായിരുന്നു. ഭാര്യയും മക്കളും തെൻറ വിശ്വാസ വഴിയിലേക്ക് വരാൻ തയാറാവാത്തത് കൊണ്ടാണ് അവരുമായി പിണങ്ങി കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.