Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹിഫ്സുറഹ്മാന്...

ഹിഫ്സുറഹ്മാന് ഇന്ത്യൻ പൗരാവലിയുടെ യാത്രാമംഗളം

text_fields
bookmark_border
ഹിഫ്സുറഹ്മാന് ഇന്ത്യൻ പൗരാവലിയുടെ യാത്രാമംഗളം
cancel

റിയാദ്: സിറിയന്‍ അംബാസഡറായി നിയോഗിതനായ റിയാദിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഹിഫ്സുറഹ്മാന് സൗദിയിലെ ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി. എംബസി ഉദ്യോഗസ്ഥരും ഇന്ത്യക്കാരുമടക്കം നൂറുകണക്കിനാളുകൾ പരിപാടിയില്‍ സംബന്ധിച്ചു. റിയാദ് ക്രൗണ്‍ പ്ലാസ ഹോട്ടലിൽ വിവിധ ഇന്ത്യൻ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ ഡോ. സുഹൈല്‍ അജാസ് ഖാന്‍, പ്രോഗ്രാം കണ്‍വീനര്‍ എൻജി. മുഹമ്മദ് സഹ്റം ഖാന്‍, മലയാളി സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് തുടങ്ങിയവർ പങ്കെടുത്തു.

ഹിഫ്സുറഹ്മാെൻറ ഒൗദ്യോഗിക ജീവിതത്തെ കുറിച്ചുള്ള ലഘുചരിത്രം സലീം മാഹി അവതരിപ്പിച്ചു. വിവിധ സംഘടനകളുടേയും ഇന്ത്യന്‍ സമൂഹത്തിെൻറയും പ്രതിനിധികൾ ഉപഹാരങ്ങൾ കൈമാറി. ഇന്ത്യൻ എംബസിയിൽ പ്രസ് ആൻഡ് ഇൻഫർമേഷൻ ഫസ്റ്റ് സെക്രട്ടറിയാണ് നിലവിൽ ഡോ. ഹിഫ്സുറഹ്മാൻ. സിറിയാൻ അംബാസഡറായി നിയമിച്ചുകൊണ്ട് ഇന്ത്യൻ വിദേശ മന്ത്രാലയത്തിെൻറ വിജ്ഞാപനം വന്നത് കഴിഞ്ഞ മാസം 22നാണ്. വൈകാതെ പുതിയ ചുമതലയിലേക്ക് പോകും. അറബ് മേഖലയിലെ ഇന്ത്യൻ മിഷനുകളിൽ ദീർഘകാലമായി സേവനം അനുഷ്ഠിക്കുന്നു.

ഉത്തർപ്രദേശിലെ അഅ്സംഖഢ് സ്വദേശിയാണ്. 2001ൽ ഇന്ത്യൻ വിദേശസർവീസിൽ ചേർന്നു. 2005വരെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഇൻഫർമേഷൻ ഓഫീസറും ഇന്ത്യൻ ഹജ്ജ് സംഘത്തിെൻറ നിരീക്ഷകനുമായിരുന്നു. 2005ൽ റിയാദിൽ പ്രസ് സെക്രട്ടറിയായി എത്തിയ അദ്ദേഹം 2011ൽ തുനീഷ്യയിലേക്ക് പോയി. 2014 ന് വീണ്ടും റിയാദിലെത്തി. യമനിലെ ആഭ്യന്തര യുദ്ധകാലത്ത് സൻആയിൽ കുടുങ്ങിയ ഇന്ത്യൻ നഴ്സുമാരെ രക്ഷിക്കുന്നതിനുള്ള ഇന്ത്യൻ ദൗത്യ സംഘത്തിൽ അംഗമായി. അറബി ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദധാരിയാണ്. അറബ് ലിറ്ററേച്ചർ ഓൺ സൗദി ഫിക്ഷൻ എന്ന വിഷയത്തിൽ പി.എച്ച്ഡി നേടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story