Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2018 12:59 PM IST Updated On
date_range 20 Nov 2018 12:59 PM ISTഫാർമസികളിൽ സ്വദേശിവത്കരണം; ആദ്യഘട്ടം ഒരു മാസത്തിനകം -തൊഴിൽ മന്ത്രി
text_fieldsbookmark_border
റിയാദ്: സൗദി അറേബ്യയിൽ ഫാർമസികളിലെ സ്വദേശിവത്കരണം ഒരു മാസത്തിനകം ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രി എൻജി. അഹ്‌മദ് അൽ രാജ്‌ഹി പറഞ്ഞു. പുതുതായി ബിരുദമെടുത്ത് പുറത്തുവരുന്ന സ്വദേശികളെ ഫാർമസികളിൽ നിയമിക്കും. ഓരോ വർഷവും 6.7 ശതമാനം എന്ന തോതിൽ പത്ത് വർഷത്തിനകം സമ്പൂർണ സ്വദേശിവത്കരണം എന്നതാണ് മന്ത്രാലയത്തിെൻറ പദ്ധതി. ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് രാജ്യത്ത് 8,665 ഫാർമസികളാണുള്ളത്. ഇതിൽ 24,265 ഫാർമസിസ്റ്റുകളുണ്ട്. ഇതിൽ 93.1 ശതമാനം വിദേശികളും 6.9 ശതമാനം സ്വദേശികളുമാണ് നിലവിലുള്ളത്. 2027^നുള്ളിൽ സൗദി വിപണിക്ക് ആവശ്യമായ ഫാർമസിസ്റ്റുകൾ ബിരുദം കഴിഞ്ഞ് പുറത്തിറങ്ങും എന്നാണ് തൊഴിൽ മന്ത്രാലയത്തിെൻറ പ്രതീക്ഷ. അതനുസരിച്ചാണ് മന്ത്രാലയം പദ്ധതി തയാറാക്കിയിട്ടുള്ളത്. ഓരോ വർഷവും ബിരുദം കഴിഞ്ഞിറങ്ങുന്നവരെ ഉടൻ ജോലിയിൽ നിയമിച്ച് സ്വദേശി അനുപാതം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
