Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2018 1:01 PM IST Updated On
date_range 16 Nov 2018 1:01 PM ISTനഗരത്തിന് പുറത്തെ ഹൈവേകളിലും സീറ്റ് ബെല്‍റ്റ് കാമറ
text_fieldsbookmark_border
ജിദ്ദ: ഞായറാഴ്ച മുതല്‍ നഗരത്തിന് പുറത്തെ ഹൈവേകളിലും സീറ്റ് ബെല്‍റ്റ്-മൊബൈല്‍ ക്യാമറകൾ പ്രവര്‍ത്തിക്കുമെന്ന് അധികൃതർ. റിയാദ്, മക്ക, മദീന എന്നീ പ്രവിശ്യകളിലെ ഹൈവേകളിലാണ് ആദ്യഘട്ടം. വിവിധ പിഴകള്‍ കുത്തനെ വര്‍ധിപ്പിച്ചതോടെ സൗദിയില്‍ വാഹനാപകടങ്ങൾ ഗണ്യമായി കുറഞ്ഞെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍അഞ്ഞൂറ് റിയാല്‍ വരെ പിഴ ഈടാക്കും. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ കൈയിലെടുത്ത് സംസാരിച്ചാല്‍ 500 മുതല്‍ 900 റിയാല്‍ വരെ പിഴ ഈടാക്കും. നഗരങ്ങളിലും പുറത്തും ഇതു തന്നെയായിരിക്കും ശിക്ഷ. നിയമ ലംഘനത്തിെൻറ രീതിക്കനുസരിച്ചാണ് പിഴ ഉയരുക. ഡ്രൈവിങിനിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും കൈ കൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ക്യാമറകള്‍ നിരീക്ഷിക്കുന്നുണ്ട്. നഗരങ്ങളില്‍ പ്രാബല്യത്തിലുള്ള ഈ സംവിധാനം ഞായറാഴ്ച മുതല്‍ നഗരത്തിന് പുറത്തെ ഹൈവേകളിലേക്ക് വ്യാപിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story