അറേബ്യൻ മലഞ്ചെരുവിലെ പൈതൃക ഗ്രാമം
text_fieldsജിദ്ദ: അബ്ഹയിലെ താഴ്്വാരങ്ങളിലൂടെ സഞ്ചരിച്ച് കുത്തനെയുള്ള സമാഅ് ചുരമിറങ്ങിയെത്തുന്നത് വിസ്മയിപ്പിക്കുന്ന പുരാതന നഗര സമുച്ചയത്തിലേക്കാണ്. നൂറ്റാണ്ടുകൾക്കപ്പുറത്തെ നിർമാണ വൈദഗ്ധ്യം വിളിച്ചോതുന്ന നഗരം. ശിൽപ ചാരുതയാർന്ന കെട്ടിടങ്ങളുടെ നിര. സംസ്കൃതികൾ കൂടു കൂട്ടിയ റിജാൽ അൽമഅ്ലെ ‘റിജാൽ’ പൈതൃക ഗ്രാമം. യുനസ്കോ പൈതൃക പട്ടികയിൽ ഇടം തേടാൻ ചമഞ്ഞൊരുങ്ങിയിരിക്കയാണീ കേന്ദ്രമിപ്പോൾ. അസീർ മേഖലയിലാണിത് സ്ഥിതി ചെയ്യുന്നത്.
യുനസ്കോവിന് കീഴിലെ സാംസ്കാരിക, കല, പൈതൃക വിഭാഗം സംഘത്തിെൻറ വരവും കാത്തിക്കുകയാണ് രാജ്യത്തെ ഏറ്റവും പുരാതന ഗ്രാമങ്ങളിലൊന്നായ റിജാൽ. വാണിജ്യം, കല, കെട്ടിട വാസ്തു ശിൽപങ്ങൾ എന്നിവയാൽ വേറിട്ടു നിൽക്കുന്നു ഇവിടം. വിസ്മയം ജനിപ്പിക്കുന്ന, ചാരുതയാർന്ന ചെറുതും വലുതുമായ എട്ട് കോട്ടകൾ ഗ്രാമത്തിലുണ്ട്. പലതും വ്യത്യസ്ത വലിപ്പത്തിലുള്ളത്. ചിലതിന് ആറ് നിലകൾ വരെയുണ്ട്. ‘മർവ്’ എന്ന പേരുള്ള കല്ലുകളാൽ അലങ്കരിച്ചതാണിവ. കവാടങ്ങളാകെട്ട ‘ഖത്വ് അസീരീ’ എന്ന പേരിലുള്ള അലങ്കാര കൊത്തുപണികളോട് കൂടിയതാണ്. രാജ്യത്തെ അറിയപ്പെട്ട പുരാതന കച്ചവട കേന്ദ്രം കൂടിയാണ് ‘റിജാൽ’ ഗ്രാമം.
പണ്ടുകാലങ്ങളിൽ ചെങ്കടൽ വഴിയും കാഫിലകളായും വിവിധ രാജ്യങ്ങളിൽ നിന്നുള്ള കച്ചവട സംഘങ്ങൾ ഇവിടെയെത്തിയിരുന്നുവെന്നാണ് ചരിത്രം. ഇന്ത്യ, ഇൗജിപ്ത്, യമൻ, ജപ്പാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള വിവിധയിനം ഉൽപന്നങ്ങൾ ഗ്രാമത്തിലെ കടകളിൽ വിൽപന നടത്തിയിരുന്നു. ഇന്ത്യയുമായുണ്ടായിരുന്ന ബന്ധത്തിെൻറ അടയാളമെന്നോണം വലിയൊരു പുളിമരവുമുണ്ടിവിടെ. ഇത് കേരളത്തിൽ നിന്നെത്തിയതാണെന്നാണ് നിഗമനം. സൗദി ടൂറിസവുമായി സഹകരിച്ച് മേഖല ഡെപ്യൂട്ടി ഗവർണർ അമീർ തുർക്കി ബിൻ ത്വലാലിെൻറ മേൽനോട്ടത്തിലാണ് യുനസ്കോയിൽ ഇടം നേടാൻ വേണ്ട നവീകരണ ജോലികൾ പൂർത്തിയാക്കിയിരുന്നത്. കവാടങ്ങൾ മാറ്റുക, നിലത്തും ചുവരുകളിലും നടപാതകളിലും മേൽകൂരകളിലും ഉണ്ടായ കേടുപാടുകൾ തീർക്കുക തുടങ്ങിയ ജോലികൾ കഴിഞ്ഞു. കൂടാതെ, െപെതൃക വസ്തുകൾ സന്ദർശകൾക്ക് കണത്തക്കവിധം സൂക്ഷിക്കുന്നതിനുവേണ്ട സംവിധാനങ്ങളും പൂർത്തിയായി.
വിവിധ ഘട്ടങ്ങളായാണ് നവീകരണ ജോലികൾ പൂർത്തിയാക്കിയിരിക്കുന്നത്. 615 ചതുരശ്ര മീറ്ററിൽ ഒാപൺ തിയറ്ററും ഒരുക്കിയിട്ടുണ്ട്. ഇതിൽ ആയിരത്തോളം ആളുകളെ ഉൾക്കൊള്ളും. സ്ഥലത്തെ പ്രധാന ഉൽപന്നങ്ങൾ വിൽക്കാൻ കച്ചവട കേന്ദ്രങ്ങൾ, കവാടങ്ങളിൽ കുടുംബങ്ങൾക്ക് ഇരിക്കാൻ തണലിടുന്ന കുടകൾ, നടപ്പാതകൾ, പ്രധാന റോഡുകളിൽ നിന്ന് ഗ്രാമം വരെ ലൈറ്റുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പുരാതന വസ്തുക്കൾ സൂക്ഷിക്കുന്നത് ഒരു കോട്ടയിലാണ്. 12 റൂമുകളിലായി 2800 ഒാളം പുരാതന വസ്തുകൾ അതിലുണ്ട്. കൃഷി ഉപകരണങ്ങൾ, വസ്ത്രങ്ങൾ, പഴയ ആയുധങ്ങൾ, പാത്രങ്ങൾ, യാത്രക്ക് ഉപയോഗിച്ചിരുന്ന വസ്തുക്കൾ, പഠന സാമഗ്രികൾ തുടങ്ങിയവ അതിലുണ്ട്. ഗ്രാമത്തിെൻറ പുരാതന കലയും സംസ്കാരവും തുറന്നു കാട്ടുന്ന അപൂർവമായ കൊത്തുപണികൾ വേറെയുണ്ട്.
ഗ്രാമത്തിലേക്ക് എത്തുന്നതിനായി പല റോഡുകളുണ്ട്. അബ്ഹ പട്ടണത്തേയും റിജാൽ അൽമഅ് മേഖലയേയും ബന്ധിപ്പിക്കുന്ന സമാഅ് ചുരമാണ് പ്രധാന വഴി. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധിയാളുകളാണ് ഇൗ പൈതൃക ഗ്രാമം കാണാനെത്തിക്കൊണ്ടിരിക്കുന്നത്. ദേശീയ അന്തർദേശീയ തലത്തിൽ രാജ്യത്തിെൻറ സംസ്കാരവും പൈതൃകവും തുറന്നു കാട്ടുന്ന റിജാൽ ഗ്രാമത്തെ സംരക്ഷിക്കുന്നതിന് പ്രദേശവാസികൾ കാണിക്കുന്ന താൽപര്യവും യുനസ്കോ പട്ടികയിൽ ഇടം നേേടണ്ടതിെൻറ പ്രാധാന്യവും അസീർ മേഖല ഗവർണർ അമീർ ഫൈസൽ ബിൻ ഖാലിദ് അന്താരാഷ്ട്ര സ്മാരക സൈറ്റ് കൗൺസിൽ അംഗമായ ഡോ. ഹംസ നസ്റുല്ലയുമായുളള കൂടിക്കാഴ്ചയിൽ എടുത്തു പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.