അൽജൗഫിൽ കനത്ത മഴ
text_fieldsസകാക: അൽജൗഫ് മേഖലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു. പല റോഡുകളിലും വെള്ളം കയറി. സകാക പട്ടണത്തിലെ റോഡുകളിൽ കെട്ടി നിൽക്കുന്ന വെള്ളം നീക്കം ചെയ്യുന്നതിന് മുനിസിപ്പാലിറ്റിക്ക് കീഴിൽ നിരവധി തൊഴിലാളികളാണ് രംഗത്തുള്ളത്. കനത്ത മഴയെ തുടർന്നുണ്ടായ മാലിന്യം നീക്കം ചെയ്യുന്നതിനും റോഡിലെ കേടുപാടുകൾ ശരിയാക്കുന്നതിനും അൽജൗഫ് മേഖലയിൽ സേവന, സുരക്ഷ വകുപ്പുകൾ സജീവം.
കഴിഞ്ഞ ദിവസം ശുചീകരണ ജോലികൾക്കായി 500 തൊഴിലാളികളെയും 25 സൂപർവൈസർമാരെയും നിയോഗിച്ചതായി മേഖല മേയർ എൻജിനീയർ ദർവീഷ് അൽഗാമിദി പറഞ്ഞു. കോടായ റോഡുകളുടെ അറ്റക്കുറ്റ പണികൾ നടത്തിവരികയാണെന്ന് ഗതാഗത ബ്രാഞ്ച് ഒാഫീസ് മേധാവി എൻജിനീയർ അത്വീഖ് അൽശംമരി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമുണ്ടായ മഴക്കിടയിൽ സഹായം തേടി 30 ഒാളം കാളുകളെത്തിയതായി സിവിൽ ഡിഫൻസ് വക്താവ് കേണൽ അബ്ദുറഹ്മാൻ അൽദുവൈഹി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.