സൗദിയിൽ മഴ തുടരുന്നു; മരിച്ചവരുടെ എണ്ണം 14 ആയി
text_fieldsജിദ്ദ: സൗദിയുടെ വിവിധ പ്രവിശ്യകളില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട മൂന്നൂറോളം പേരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് അറിയിച്ചു. ബിഷ^ റിയാദ് റോഡിലെ റാണിയ താഴ്വരയിൽ ഉണ്ടായ അസാധാരണ മലവെള്ളപ്പാച്ചിലിൽ ഒട്ടകക്കൂട്ടങ്ങൾ വരെ വെള്ളത്തിനടിയിലായി. വാഹനങ്ങൾ ഒഴുകിപ്പോയി. രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴക്ക് ശേഷം കാലാവസ്ഥ തണുപ്പിന് വഴിമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരാഴ്ചക്കിടെ രാജ്യത്തിെൻറ വ്യത്യസ്ത ഭാഗങ്ങളില്‍ അതിശക്തമായ മഴയാണ് ലഭിച്ചത്. മലയോര മേഖലയില്‍ മഴ തിമിര്‍ത്ത് പെയ്യുകയാണ്. അസീറിൽ ചൊവ്വാഴ്ചയും ഇടിെവട്ടിപ്പെയ്തു. യാമ്പുവിൽ മഴ കനത്തതിനെ തുടർന്ന് സ്കൂളിന് അവധി നൽകി. മലവെളളപ്പാച്ചിലില്‍ മക്ക, ത്വാഇഫ് മേഖലയില്‍ ജനങ്ങള്‍ ഒറ്റപ്പെട്ടു.
സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് പുറത്തു വിട്ട കണക്ക് പ്രകാരം മക്കയില്‍ നാലു പേര്‍ മരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളിൽ 115 പേരെ രക്ഷപ്പെടുത്തി. അല്‍ബാഹയില്‍ മൂന്ന് പേര്‍ മരിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് പേരാണ് മരിച്ചത്. റിയാദ്, തബൂക്ക്, അസീര്‍, ഹാഇല്‍ എന്നിവിടങ്ങളിലും മരണങ്ങളുണ്ടായി. മലവെള്ളപ്പാച്ചിലില്‍ റിയാദിലെ താഴ്‌വരകളില്‍ നിന്ന് 37 പേര രക്ഷപ്പെടുത്തി. ശര്‍ഖിയയ്യില്‍ 64 പേരെയും തബൂക്കില്‍ 25 പേെരയും അല്‍ബാഹയില്‍ 25 പേരെയും രക്ഷപ്പെടുത്തി. ഭൂരിഭാഗം പേരും മലവെള്ളപ്പാച്ചില്‍ വാഹനങ്ങളിൽ കുടുങ്ങിയാണ് അത്യാഹിതങ്ങളിൽ പെട്ടത്. വ്യാഴാഴ്ച രാത്രി വരെ ഒറ്റപ്പെട്ട മേഖലകളില്‍ മഴ ശക്തമാകുമെന്നാണ് പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.