Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി സയാമീസ് ഇരട്ടകളെ...

സൗദി സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്ത്രക്രിയ തുടങ്ങി

text_fields
bookmark_border
സൗദി സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്ത്രക്രിയ തുടങ്ങി
cancel

റിയാദ്: നാലുമാസം പ്രായമുള്ള സൗദി സയാമീസ് ഇരട്ടകളെ വേർപ്പെടുത്താനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. സൗദി ദമ്പതികൾക്ക് പിറന്ന ശൈഖയും ഷുമുഖും എന്ന പെൺ ഇരട്ടകളെ ഇരുമെയ്യും ഇരു ജീവിതങ്ങളുമാക്കി വേർപ്പെടുത്തുന്ന ശസ്ത്രക്രിയയാണ് വ്യാഴാഴ്ച രാവിലെ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ആരംഭിച്ചത്. ഇവിടെയുള്ള കിങ് അബ്ദുൽ അസീസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ രാവിലെ 7.30ന് തുടങ്ങിയ ശസ്ത്രക്രിയ വൈകുന്നേരവും തുടരുകയാണ്.

12 മണിക്കൂർ ദൈർഘ്യമുള്ള ശസ്ത്രക്രിയ എട്ടു ഘട്ടങ്ങളായാണ് നടത്തുന്നത്. മുൻ ആരോഗ്യ മന്ത്രിയും റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ ആൻഡ് റിലീഖ് സെൻറർ (കെ.എസ് റിലീഫ്) മേധാവിയുമായ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ 30 ഡോക്ടർമാരാണ് ശസ്ത്രക്രിയയിൽ പങ്കാളിത്തം വഹിക്കുന്നത്. പുറമെ നിരവധി നഴ്സിങ് ജീവനക്കാരും മറ്റ് പാരാമെഡിക്കൽ സാേങ്കതിക വിദഗ്ധരും സഹായത്തിനുണ്ട്. നാലു മാസം പ്രായമുള്ള പെൺകുട്ടികളിൽ ഒാരോരുത്തർക്കും ആറ് കിലോഗ്രാം വീതം ഭാരമുണ്ട്. സൽമാൻ രാജാവിെൻറയും കിരീടവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശാനുസരണമാണ് കുരുന്നുകൾക്ക് വെവ്വേറെ ജീവിതം നൽകാനുള്ള ഇൗ ജീവകാരുണ്യ പ്രവർത്തനത്തിന് ഡോ. അബ്ദുല്ല അൽറബീഅ നേതൃത്വം നൽകുന്നത്.

സൗദി അറേബ്യയുടെ ഏറ്റവും വലിയ ജീവകാരുണ്യ പദ്ധതിയാണ് സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന ശസ്ത്രക്രിയ. റിയാദിൽ ഒന്നര ദശകം മുമ്പാണ് ഇതാരംഭിച്ചത്. പിറവികൊണ്ട് സംഭവിച്ചുപോയ ദുരവസ്ഥയിൽ നിന്ന് കുരുന്നുകളെ രക്ഷപ്പെടുത്തുന്ന പ്രവർത്തനം പൂർണമായും സൗജന്യമായാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ ലോകത്തിെൻറ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റാൻ പദ്ധതിക്കായി. മൂന്ന് ഭൂഖണ്ഡങ്ങളിലെ 21 രാജ്യങ്ങളിൽ നിന്നുള്ള 45 സയാമീസുകളെ ഇൗ കാലയളവിൽ വിജയകരമായി വേർപ്പെടുത്തി. 46ാമത്തെ സയാമീസുകളാണ് ശൈഖയും ഷുമുഖും. ആറ് കിലോ വീതം ശരീര ഭാരവും നാല് മാസം പ്രായവുമുള്ള ഇൗ കുരുന്നുകളുടെ അടിവയറും നാഭിയുമാണ് ഒട്ടിച്ചേർന്ന അവസ്ഥയിലുള്ളതെന്നും അതീവ സങ്കീർണമായ ഒാപറേഷനാണ് നടത്തുന്നതെന്നും വൈദ്യസംഘത്തിലെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രി പീഡിയാട്രിക് സർജറി ഡിപ്പാർട്ട്മെൻറ് മേധാവി ഡോ. മുഹമ്മദ് അൽനംഷാൻ പറഞ്ഞു. അസ്ഥികളും നാഭിയും പരസ്പരം ചേർന്നിരിക്കുകയാണ്.

ദഹന, പ്രത്യുൽപാദന വ്യവസ്ഥകളും ഒരുമിച്ചാണുള്ളത്. ഇതെല്ലാം കൃത്യമായും കുറ്റമറ്റ രീതിയിലും വേർപ്പെടുത്തണം. ഇൗ സങ്കീർണതകളെല്ലാം അതിജീവിച്ച് സൂക്ഷ്മതലത്തിലുള്ള ശസ്ത്രക്രിയ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരമൊരു ജീവകാരുണ്യപ്രവർത്തനം നടത്താൻ അവസരമൊരുക്കിയതിനും വിഷൻ 2030 പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്തെ ആരോഗ്യരംഗത്തെ ആധുനികവത്കരിക്കാനും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനും നടപടികൾ കൈക്കൊള്ളുന്നതിനും ഭരണാധികാരികൾക്ക് നാഷനൽ ഗാർഡ് ഹെൽത്ത് അഫയേഴ്സ് സി.ഇ.ഒ ഡോ. ബന്ദർ ബിൻ അബ്ദുൽ മുഹ്സിൻ അൽഖ്നാവി പറഞ്ഞു. നാഷനൽ ഗാർഡ് മന്ത്രി അമീർ ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് ഇൗ പ്രവർത്തനങ്ങൾക്ക് സ്തുത്യർഹമായ പിന്തുണയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiGulf Newsmalayalam news onlinesaudi news. gulf news
News Summary - saudi-saudi news-gulf news
Next Story