ഒപ്പുവെച്ചത് 60 ശതകോടി ഡോളറിെൻറ കരാർ
text_fieldsറിയാദ്: മൂന്ന് ദിവസങ്ങളിലായി നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനീഷ്യേറ്റീവിൽ ഒപ്പുവെച്ചത് അറുപത് ശതകോടി ഡോളറിെൻറ കരാറുകൾ. ആരോഗ്യ^പാര്‍പ്പിട മേഖലയിലായി സംഗമത്തിെൻറ അവസാന ദിനത്തിൽ പുതിയ കരാറുകള്‍ ഒപ്പുവെച്ചു. കാല്‍ലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ് കരാറുകള്‍ സൃഷ്ടിക്കുക എന്നാണ് കണക്ക്. പ്രകൃതി വാതകം, പശ്ചാത്തല വികസനം എന്നീ മേഖലകളിൽ 5,000 കോടിയിലേറെ ഡോളറിെൻറ കരാറുകൾ ഊർജ, ധനമന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു. ഇതിന് പുറമെയാണ് ആരോഗ്യ- പാര്‍പ്പിട മേഖലയിലെ വികസന പദ്ധതികള്‍. ആറ് ദശലക്ഷം ഡോളറിെൻറ നിക്ഷേപമാണ് അഞ്ച് വര്‍ഷത്തിനകം സൗദിയിലെ ആരോഗ്യ മേഖലയിലുണ്ടാവുക.
സ്വകാര്യ നിക്ഷേപമാണ് എല്ലാം. എന്‍.എം.സി, ഹസാന എന്നീ കമ്പനികളുടേതാണ് നിക്ഷേപം. 10,000 ജോലികളാണ് ഇതു വഴി സൃഷ്ടിക്കുക. ആദ്യ ഘട്ടത്തില്‍ 300 ബെഡുകളുള്ള ആശുപത്രിക്കാണ് കരാര്‍. 4.4 ബില്യണ്‍ ഡോളറിെൻറ നിക്ഷേപമാണ് പാര്‍പ്പിട മേഖലയില്‍ ഉണ്ടാവുക. യു എസ്, ചൈന കമ്പനികളാണ് ഈ മേഖലയില്‍ നിക്ഷേപമിറക്കുക. 15000 ജോലികള്‍ ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നാണ് കണക്ക്. അഞ്ച് വര്‍ഷത്തിനകമാണ് ഇത്രയും ജോലി സാധ്യതകള്‍. 3400 കോടി ഡോളറിെൻറ സംയുക്ത പദ്ധതികൾക്കുള്ള ധാരണാപത്രങ്ങളാണ് സൗദി അറാംകൊ ഒപ്പുവെച്ചത്. ആഗോള നിക്ഷേപ സമ്മേളനം അവസാനിക്കുമ്പോൾ കരാറുകള്‍ വഴി മാത്രം സൃഷ്ടിക്കപ്പെടുക കാല്‍ ലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ് എന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.