ദേശീയദിനം: രാജ്യമൊരുക്കുന്നത് പുത്തൻ ആഘോഷവിരുന്നുകൾ
text_fieldsജിദ്ദ: ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യമൊരുങ്ങുന്നത് പുതുപുത്തൻ ആഘോഷവിരുന്ന ുകൾക്ക്. ‘സീസൺ നാഷനൽ ഡേ 2019’ നോടനുബന്ധിച്ച് രാജ്യത്തെ 13 മേഖലകളിൽ നടക്കുന്ന പരിപ ാടികൾ വൈവിധ്യമാർന്നതും സൗജന്യവുമായിരിക്കുമെന്ന് ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി സി.ഇ.ഒ അംറു ബാനാജ പറഞ്ഞു. ജനങ്ങളെ സന്തോഷിപ്പിക്കുന്നതിനുവേണ്ടിയാണിത്. ഗവൺമെൻറ്, സ്വകാര്യ വകുപ്പുകളുടെയും വ്യക്തികളുടെയും പങ്കാളിത്തത്തോടെയായിരിക്കും പരിപാടികൾ.
‘ ഉച്ചകോടിയിലെത്തും വരെ ഉൗർജസ്വലത’ എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖരായ കലാകാരന്മാരെ അണിനിരത്തി പ്രത്യേക നിരക്കിൽ വേറിട്ട സംഗീത കച്ചേരികളുണ്ടാകും. ഒാരോ മേഖലയിലെയും മാനത്ത് വെടിക്കെട്ടുകളാൽ വർണ വിസ്മയം തീർക്കുമെന്നും അംറു ബാനാജ പറഞ്ഞു.ദേശീയ ദിനാഘോഷ പരിപാടികൾ അന്താരാഷ്ട്ര നിലവാരത്തിൽ വേറിട്ടതും മികച്ചതുമാകണമെന്നാണ് ആഗ്രഹിക്കുന്നത്. രാജ്യത്തെ 13 മേഖലകളിലായി 57 സീസൺ സ്റ്റോറുകളുണ്ടാകും. റിയാദ്, ജിദ്ദ, അൽഖോബാർ എന്നിവിടങ്ങളിൽ എയർഷോകളുമുണ്ടാകും. ആദ്യമായാണ് 70 ഒാളം പരിപാടികളുമായി ദേശീയദിനം ആഘോഷിക്കാൻ പോകുന്നത്. സൗദിയിൽ എവിടെനിന്നും പരിപാടികൾക്ക് ബുക് ചെയ്യാൻ ഇലക്ട്രോണിക് പോർട്ടൽ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.