Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി...

സൗദി പൗരന്മാർക്ക് ഇന്ത്യൻ ‘ഇ-–വിസ’ പ്രാബല്യത്തിൽ

text_fields
bookmark_border
സൗദി പൗരന്മാർക്ക് ഇന്ത്യൻ ‘ഇ-–വിസ’ പ്രാബല്യത്തിൽ
cancel

റിയാദ്: സൗദി പൗരന്മാർക്ക് ഇനി ഇന്ത്യ സന്ദർശിക്കാൻ ‘ഇ-വിസ’. ഒാൺലൈനിൽ അപേക്ഷ നൽകി 24 മണിക്കൂറിനകം ഇ-മെയിലിൽ കിട്ടുന്ന വിസയുമായി നിശ്ചിത ആവശ്യങ്ങൾക്ക് സൗദി പൗരന്മാർ ക്ക് ഇന്ത്യയിലെത്താം. വിനോദ സഞ്ചാരം, വ്യാപാരം, കോൺഫറൻസ്, ആരോഗ്യ ശുശ്രൂഷ, ചികിത്സക്ക് പോകുന്നയാൾക്ക് തുണ എന്നീ അഞ്ച് ആവശ്യങ്ങൾക്കാണ് ഇലക്ട്രോണിക് വിസ അനുവദിക്കുന്നത്. നാലു വർഷം മുമ്പ് ഇന്ത്യൻ സർക്കാർ നടപ്പാക്കിയ ഇ-ടൂറിസ്റ്റ് വിസയുടെ (ഇ.ടി.വി) പരിധിയിൽ ഇതുവരെ സൗദി അറേബ്യയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇൗ വർഷം ഫെബ്രുവരി 19, 20 തീയതികളിലെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ഇന്ത്യാസന്ദർശന വേളയിലാണ് ഇക്കാര്യത്തിൽ മാറ്റം വരുത്താൻ തീരുമാനമുണ്ടായത്.


ഇലക്ട്രോണിക് വിസക്ക് അർഹതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയെ ഉൾപ്പെടുത്തുമെന്ന് അന്നുതന്നെ പ്രഖ്യാപനമുണ്ടായെങ്കിലും പ്രാബല്യത്തിലായത് തിങ്കളാഴ്ച മുതലാണ്. www.indianvisaonline.gov.in/evisa/ എന്ന ലിങ്കിലാണ് ഇ വിസക്ക് അപേക്ഷിക്കേണ്ടത്. ഒാൺലൈനായി തന്നെ ഫീസും അടക്കാം. നടപടി പൂർത്തിയാക്കി കഴിഞ്ഞാൽ വിസ ഇ-മെയിലായി അപേക്ഷകന് ലഭിക്കും. അത് പ്രിെൻറടുത്ത് നേരെ ഇന്ത്യയിേലക്ക് പറക്കാം. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ കൗണ്ടറിൽ പ്രിൻറൗട്ട് കാണിച്ചാൽ പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യും. ഇത്രയും ലളിതമാണ് നടപടിക്രമം. വിരൽ, നേത്ര അടയാളങ്ങൾ ഉൾപ്പെടെയുള്ള ജൈവിക വിവരങ്ങൾ അവിടെ വെച്ചാണ് ശേഖരിക്കുക. ഇതുവരെ സൗദി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഇന്ത്യയിേലക്ക് പോവുക ഇത്ര എളുപ്പമായിരുന്നില്ല. ഇന്ത്യൻ എംബസി മുഖേന വിസ നേടണമായിരുന്നു. അതിനായി എംബസിയിലോ ഒൗട്ട്സോഴ്സിങ് ഏജൻസിയിലോ നേരിട്ടു പോയി ബയോ വിവരങ്ങളടക്കം അപേക്ഷ നൽകി ദിവസങ്ങളോളം കാത്തിരിക്കണമായിരുന്നു. അത്തരം കടമ്പകളെല്ലാമാണ് ഇപ്പോഴില്ലാതായത്.


മൾട്ടിപ്പിൾ റീഎൻട്രി സൗകര്യത്തോടെയാണ് ഒരു വർഷ കാലാവധിയിൽ ഇ-ടൂറിസ്റ്റ്, ഇ-ബിസിനസ് വിസകൾ ലഭിക്കുക. ഇ-കോൺഫറൻസ് വിസ സിംഗ്ൾ എൻട്രിയായി ഒരു മാസത്തേക്ക് മാത്രമേ അനുവദിക്കൂ. മെഡിക്കൽ വിസ മൂന്നു തവണ പോയി വരാൻ കഴിയും വിധം 60 ദിവസത്തേക്ക് അനുവദിക്കും. ഇന്ത്യൻ ഇലക്ട്രോണിക് വിസക്ക് അർഹതയുള്ള രാജ്യങ്ങളുടെ എണ്ണം ഇതോടെ 166 ആയി. ഒാൺലൈൻ വിസ സൗകര്യം സൗദി പൗരന്മാർക്ക് ലഭിക്കുന്നത് ഇന്ത്യാ ടൂറിസത്തിന് വൻതോതിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഓരോ വർഷവും ഇന്ത്യയിലേക്ക് വരുന്ന വിദേശികളിൽ വലിയൊരു പങ്ക് സൗദി അറേബ്യയിൽ നിന്നാണ്. ടൂറിസം, ആരോഗ്യ ശുശ്രൂഷ, വ്യാപാരം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് കാലങ്ങളായി സൗദിയിൽനിന്ന് ആളുകൾ ഇന്ത്യയിലേക്ക് വരുന്നുണ്ട്. വിസ ഓൺലൈനായതോടെ ഇനി വലിയ പ്രവാഹം തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തോട് അറബികൾക്ക് വലിയ പ്രിയമുള്ളതിനാൽ കേരള ടൂറിസത്തിനും വലിയ പ്രയോജനം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf news
News Summary - saudi-gulf news
Next Story