എപ്പോഴും സൗദിക്കൊപ്പമുണ്ടാവും –ഇംറാൻ ഖാൻ
text_fieldsജിദ്ദ: സൗദിയിലെത്തിയ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ സൽമാൻ രാജാവുമായി കൂടിക്കാ ഴ്ച നടത്തി. വ്യാഴാഴ്ചയാണ് പാക് പ്രധാമന്ത്രി സൗദിയിൽ എത്തിയത്. അബ്ഖൈഖ്, ഖുറൈസ്, അരാംകോ നിലയങ്ങൾക്ക് നേരെയുണ്ടായ അക്രമവും ദേശീയ-അന്തർദേശീയ സംഭവ വികാസങ്ങളും ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധങ്ങളും അദ്ദേഹം രാജാവുമായി ചർച്ച ചെയ്തു.
അരാംകോ നിലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ പാക് പ്രധാനമന്ത്രി അപലപിച്ചു. സൗദി അറേബ്യക്ക് പൂർണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ആക്രമണങ്ങളെ കൈകാര്യം ചെയ്യാനുള്ള ശക്തി സൗദി അറേബ്യക്കുണ്ടെന്നും മേഖലയിലെ സ്ഥിരതയും സമാധാനവും തകർക്കുകയും ആഗോള എണ്ണ വിപണിയെയും ലക്ഷ്യമിട്ടുള്ളതാണ് അക്രമമെന്നും സൽമാൻ രാജാവ് പറഞ്ഞു.
മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, സ്റ്റേറ്റ് മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഅയ്ബാൻ, വിദേശകാര്യ മന്ത്രി ഡോ. ഇബ്രാഹീം അൽഅസാഫ്, ധനകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ജദ്ആൻ, സൽമാൻ രാജാവിെൻറ പ്രൈവറ്റ് അസി. സെക്രട്ടറി തമീം ബിൻ അബ്ദുൽ അസീസ്, പാകിസ്താനിലെ സൗദി അംബാസഡർ നവാഫ് ബിൻ സഇൗദ് അൽമാലികി എന്നിവർക്ക് പുറമെ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി മഖ്ദൂം ശാ ഖുറൈശി, പ്രധാനമന്ത്രി ഉപദേഷ്ടാവ് അബ്ദുൽ ഹഫീദ് ശൈഖ്, സൗദിയിലെ പാക് അംബാസഡർ റജാഅ് അലി ഇഅ്ജാസ് എന്നിവർ സന്നിഹിതരായിരുന്നു. വ്യാഴാഴ്ച ഇംറാൻ ഖാൻ സൗദി കിരീടാവകാശി അമീർ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ എന്നും കൂടെയുണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.