Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right18 വയസ്സിനു...

18 വയസ്സിനു മുമ്പുള്ള വിവാഹം തടഞ്ഞ് സൗദി നീതി മന്ത്രാലയം

text_fields
bookmark_border
18 വയസ്സിനു മുമ്പുള്ള വിവാഹം തടഞ്ഞ് സൗദി നീതി മന്ത്രാലയം
cancel

റിയാദ്: 18 വയസ്സിനു മുമ്പുള്ള വിവാഹം തടഞ്ഞ് സൗദി നീതി മന്ത്രാലയം ഉത്തരവ്. 18 വയസ്സ് പൂർത്തിയാകുന്നതിന് മുമ്പുള്ള വിവാഹം സാധുവാക്കരുതെന്ന് നിർദേശിച്ച് നീതിമന്ത്രിയും സുപ്രീം ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ശൈഖ് ഡോ. വലീദ് അൽസമാനി രാജ്യത്തെ മുഴുവൻ കോടതികൾക്കും വിജ്ഞാപനം അയച്ചു.

വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 18 ആയി നിജപ്പെടുത്തിയെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആണിനും പെണ്ണിനും ബാധകമാണ് നിയമം. ശിശുസംരക്ഷണ നിയമത്തിലെ നിബന്ധനകൾക്ക് വിധേയമായി വേണം വിവാഹാനുമതി നൽകാൻ. അനുമതി തേടിയെത്തുന്ന എല്ലാ അപേക്ഷകളും ശിശുസംരക്ഷണ നിയമം കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിക്ക് കൈമാറണം. പ്രായപൂർത്തിയായെന്ന് കോടതികൾ ഉറപ്പുവരുത്തണം.

എട്ടു വർഷമായി പ്രത്യേക സമിതി രൂപവത്കരിച്ച് നിയമനിർമാണപ്രവർത്തനങ്ങളിലായിരുന്നു. നീതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചതോടെ നിയമം പ്രാബല്യത്തിലായി. നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കാൻ വിജ്ഞാപനം കോടതികളോട് ആവശ്യപ്പെട്ടു. സൗദിയിൽ വിവാഹം സാധുവാകുന്നത് കോടതി നടപടികളിലൂടെയാണ്. ഫലത്തിൽ രാജ്യത്ത് ബാലവിവാഹം നിയമംമൂലം നിരോധിക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssaudi news
News Summary - saudi government stops early marriage
Next Story