Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസജ കമാൽ:...

സജ കമാൽ: ഫുട്ബാളിനെ പ്രണയിച്ച സൗദി പെൺകൊടി

text_fields
bookmark_border
സജ കമാൽ: ഫുട്ബാളിനെ പ്രണയിച്ച  സൗദി പെൺകൊടി
cancel
camera_alt??? ??????

ദമ്മാം: സൗദിയുടെ അന്നത്തെ ഫുട്ബാൾ താരം യാസിർ അൽ ഖഹ്താനി ദമ്മാമിൽ കളിക്കുന്നെന്നറിഞ ്ഞ് പിതാവിനോട് കാണാൻ പോകാനായി കെഞ്ചിയിരുന്നു സജ കമാൽ എന്ന 12കാരി സൗദിപെൺകുട്ടി. മകളു ടെ നിരന്തരമായ ചോദ്യങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ അവളുടെ മുടി മുകളിലേ ക്കായി ചുരുട്ടിക്കെട്ടി തലയിൽ തൊപ്പി വെച്ച് പാൻറ്സും ഷർട്ടും ധരിപ്പിച്ച് കളി കാണാൻ കൊണ്ടു പോകേണ്ടിവന്നു പിതാവിന്. കാലം കടന്നുപോയിട്ടും കാൽപന്ത് പ്രണയം തുടർന്നു.

നാലാം വയസ്സിൽ പന്ത് തട്ടിക്കളിച്ചു തുടങ്ങി ഇന്ന് 29ാമത്തെ വയസ്സിൽ രണ്ട് ഗിന്നസ് റെക്കോഡുകൾക്കുടമയും ആദ്യത്തെ സൗദി വനിത ഫുട്ബാൾ കമേൻററ്ററുമായി മാറിയിരിക്കുകയാണ് അവർ. നാലാം വയസ്സിൽ പിതാവ് സൗദി അറാംകോ സോക്കറിൽ ചേർത്തു. കിഴക്കൻ പ്രവിശ്യയിലെ അറാംകോയിലാണ് ഗ്രൗണ്ട്. അന്ന് സൗദി പെൺകുട്ടികളോ സ്ത്രീകളോ ഫുട്ബാൾ കളിക്കാറുണ്ടായിരുന്നില്ല. ഹൈസ്കൂൾ പഠനകാലത്ത് ഫുട്ബാൾ കളിക്കുന്ന സ്കൂളിലെ ഏക പെൺകുട്ടിയും സജയായിരുന്നു.

ഫുട്ബാളിനെ സജ അതിയായി സ്നേഹിച്ചിരുന്നു. അത് പരിശീലിക്കണമെന്ന് ചെറുപ്പത്തിലേ തോന്നി. കഠിനാധ്വാനത്തിലൂടെ അത് സാധ്യമായി എന്ന് സജ അഭിമാനത്തോടെ പറയുന്നു. പുറത്ത് ഗ്രൗണ്ടുകളിൽ പരിശീലനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ക്യാമ്പുകളിൽ പരിശീലനം നടത്തി. ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് പിതാവ് സജയെയും അനുജത്തിയെയും ബഹ്റൈനിലെ ആഴ്സനൽ സോക്കർ സ്കൂളിൽ ചേർത്തു. അവിടെവെച്ച് നല്ല റൈറ്റ് ഫോർവേഡറായി മികവ് തെളിയിക്കാനും കഴിഞ്ഞു. പഠിക്കാനും മിടുക്കിയായ സജ ബോസ്റ്റൺ യൂനിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും, പ്രോജക്റ്റ് മാനേജ്മെൻറിൽ പി.ജിയും ചെയ്തു. പുറംരാജ്യങ്ങളിൽ നടക്കുന്ന യൂത്ത് ടൂർണമെൻറുകളിൽ സൗദിയെ പ്രതിനിധാനം ചെയ്ത് കളിച്ചു.

മിനിസോടയിൽ നടന്ന യു.എസ്.എ കപ്പിലും പങ്കെടുത്തു. രണ്ട് ലോക റെക്കോഡ് മാച്ചുകളിൽ കളിക്കാനായി. 2019ലെ ഏഷ്യ കപ്പ് അംബാസഡറായി ക്ഷണിക്കപ്പെട്ടു. സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിങ് അനുവദിക്കപ്പെട്ടപ്പോൾ സജ കമാൽ ഡ്രൈവിങ് പരിശീലകയുമായി. ഇന്ന് സൗദി സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയയായ സജ ദുബൈയിൽ സീനിയർ ഗവൺമെൻറ് കൺസൾട്ടൻറും വനിത ഫുട്ബാൾ ക്ലബിെൻറ കോച്ചുമാണ്. നേട്ടങ്ങൾക്കു കാരണം പിതാവും മാതാവും അന്നെടുത്ത തീരുമാനമാണെന്നും സജ ഓർക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballsaudigulf newsmalayalam news
News Summary - saudi -football-gulf news
Next Story