സൗദിയിൽ 17 പേർ മരിച്ചു; 1,581 പുതിയ രോഗികൾ
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേർ മരിച്ചു. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷമുണ്ടായ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ ആകെ മരണസംഖ്യ 458 ആയി. മക്ക (7), ജിദ്ദ (7), മദീന (1), ദമ്മാം (2) എന്നിവിടങ്ങളിലാണ് മരണം. പുതുതായി 1,581 പേർക്ക് കോവിഡ് പരിശോധന ഫലം പോസിറ്റിവായി.
2460 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് പോസിറ്റിവായവരുടെ എണ്ണം 81,766 ആണ്. ഇതിൽ 57,013 പേർ സുഖം പ്രാപിച്ചു. 24,295 ആളുകൾ മാത്രമേ ആശുപത്രികളിൽ ചികിത്സയിലുള്ളൂ. രാജ്യത്താകെ ഇതുവരെ 7,87,465 കോവിഡ് പരിശോധനകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 40ാം ദിവസത്തിലെത്തി.
വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധനക്ക് പുറമെ മൂന്നാം ഘട്ടമായി ജൂൺ ഒന്ന് മുതൽ മൊബൈൽ ലാബുകളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പരിശോധനകൾ നടത്തും. അതിനിടെ റിയാദിൽ പുതിയ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി. കഴിഞ്ഞ കുറച്ചുനാളുകളായി വളരെ ഉയർന്ന നിലയിലായിരുന്നു.
പുതുതായി 483 രോഗികളെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. മക്കയിലും ജിദ്ദയിലും ഏഴുപേർ വീതമാണ് വെള്ളിയാഴ്ച മരിച്ചത്. ഇതോടെ മക്കയിൽ 206 ഉം ജിദ്ദയിൽ 133 ഉം ആയി മരണസംഖ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.