സൗദി അരാംകോ ഒാഹരി : ആദ്യദിനം 10 ശതമാനം മൂല്യവര്‍ധന
text_fieldsദമ്മാം: സൗദി അരാംകോയുടെ ഓഹരികള്‍ സൗദി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ആദ്യദിനം 10 ശതമാനം മൂല്യവര്ധനയോടെ അരങ്ങേറ്റം. ഇനിഷ്യല്‍ പബ്ലിക് ഓഫറിങ്ങില്‍ (െഎ.പി.ഒ) പ്രഖ്യാപിച്ച ഓഹരി മൂല്യത്തില്‍ പരമാവധി 10 ശതമാനം വര്ധനയോടെയായിരുന്നു വിപണിയിലേക്കുള്ള അരങ്ങേറ്റം.
ഇനിഷ്യല്‍ പബ്ലിക് ഓഫറിങ് പൂര്‍ത്തിയാക്കി ലിസ്റ്റ് ചെയ്ത മൂന്നു ശതകോടി ഓഹരികളാണ് ബുധനാഴ്ച സൗദി സ്റ്റോക്ക് എക്സ്ചേഞ്ച് ആയ തദവ്വുലില്‍ ലിസ്റ്റ് ചെയ്തത്. 32 റിയാല്‍ മൂല്യമുള്ള അടിസ്ഥാന ഓഹരിയിലാണ് വര്‍ധന. 35.2 റിയാല്‍ നിരക്കിലാണ് ബുധനാഴ്ച വ്യാപാരം നടന്നത്.
ഐ.പി വിലയെക്കാള്‍ 10 ശതമാനം നിരക്ക് ഉയര്‍ത്തി വിപണി മൂല്യം ക്രമീകരികച്ചതോടെ കമ്പനിയുടെ മൊത്തം മൂല്യത്തിലും വര്‍ധന രേഖപ്പെടുത്തി. ഇതോടെ കമ്പനി മൂല്യം 1.88 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇതിനെത്തുടർന്ന് സൗദി അരാംകോ ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ പബ്ലിക് ലിസ്റ്റഡ് കമ്പനിയായി മാറി. യു.എസ് കമ്പനിയായ ആപ്പിളിനെ പിന്തള്ളിയാണ് സൗദി അരാംകോ ഒന്നാമതെത്തിയത്. സൗദിയുടെ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ ലോകത്തിലെ ഏറ്റവും വലിയ സംയോജിത എണ്ണ വാതക കമ്പനി കൂടിയായി ഇതോടെ മാറി. സ്വദേശികളും വിദേശികളും, നിക്ഷേപകരുമായ അഞ്ചു ദശലക്ഷത്തോളം ഓഹരിയുടമകളാണ് കമ്പനിക്കുള്ളത്. സൗദി അരാംകോയില്‍ വിശ്വസമര്‍പ്പിച്ച് ഇനിഷ്യല്‍ പബ്ലിക് ഓഫറിങ്ങില്‍ പങ്കാളികളായ ഓഹരിയുടമകള്‍ക്ക് കമ്പനി പ്രസിഡൻറും സി.ഇ.ഒയുമായ അമീന് നാസര്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.