Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപശ്ചിമേഷ്യൻ...

പശ്ചിമേഷ്യൻ സമാധാനത്തിന്​ സൗദി അറേബ്യയുടെ നയതന്ത്ര നീക്കം ശക്തം

text_fields
bookmark_border
പശ്ചിമേഷ്യൻ സമാധാനത്തിന്​ സൗദി അറേബ്യയുടെ നയതന്ത്ര നീക്കം ശക്തം
cancel
camera_alt

തുർക്കി വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാൻ, സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ

റിയാദ്: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷാവസ്ഥയ്ക്കു പരിഹാരം കാണുന്നതിനും സ്ഥിരത ഉറപ്പുവരുത്തുന്നതിനുമായി സൗദി അറേബ്യ നയതന്ത്ര ശ്രമങ്ങൾ ഊർജ്ജിതമാക്കി. ഇതിV ഭാഗമായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്​ദുലാത്തി, തുർക്കി വിദേശകാര്യ മന്ത്രി ഹാകാൻ ഫിദാൻ എന്നിവരുമായി വെവ്വേറെ ടെലിഫോൺ സംഭാഷണങ്ങൾ നടത്തി.

മേഖലയിലെ നിലവിലെ അസ്ഥിരതയും വർദ്ധിച്ചുവരുന്ന രാഷ്​ട്രീയ സംഭവവികാസങ്ങളും ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രിയുമായുള്ള ചർച്ചയിൽ വിശദമായി അവലോകനം ചെയ്തു. പശ്ചിമേഷ്യയിൽ സമാധാനം തിരികെ കൊണ്ടുവരുന്നതിനായി ഇരുരാജ്യങ്ങളും സംയുക്തമായി നടത്തിവരുന്ന നയതന്ത്ര നീക്കങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ യോഗത്തിൽ ധാരണയായി.

തുർക്കി വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ചയിൽ പ്രാദേശിക സുരക്ഷയ്ക്കൊപ്പം അന്താരാഷ്​ട്ര കപ്പൽഗതാഗതത്തിന്‍റെ സുരക്ഷക്കുമാണ് മുൻഗണന നൽകിയത്. ചെങ്കടലിലൂടെയും അറേബ്യൻ ഗൾഫിലൂടെയുമുള്ള തടസ്സമില്ലാത്ത ജലപാത ഗതാഗതം ലോക സമ്പദ്‌വ്യവസ്ഥക്കും പ്രാദേശിക സുരക്ഷക്കും അത്യന്താപേക്ഷിതമാണെന്ന് ഇരുനേതാക്കളും വിലയിരുത്തി. മേഖലയിലെ പിരിമുറുക്കം അയവുവരുത്തുന്നതിനുള്ള നയതന്ത്ര പരിശ്രമങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം, സൗദിയും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പുതിയ ഭാവി സാധ്യതകളും ചർച്ചയിൽ അവലോകനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsGulf UpdateSaudi ArabiaMiddle East Conflict
Next Story