ലോക രാജ്യങ്ങൾക്ക് വാക്സിനെത്തിക്കാൻ സൗദി എയർലൈൻസ് കാർഗോ വിമാനവും
text_fieldsജിദ്ദ: െഎക്യരാഷ്ട്ര സഭക്ക് കീഴിൽ ലോകമെമ്പാടും വാക്സിൻ എത്തിക്കാൻ സൗദി എയർലൈൻസിെൻറ കാർഗോ വിമാനങ്ങളും. യുനിസെഫിന് കീഴിലെ വാക്സിനെത്തിക്കുന്ന മാനുഷിക പദ്ധതിയിലാണ് സൗദിയ കാർഗോ വിമാനങ്ങളും പങ്കാളിയാകുന്നത്. സൗദി എയർലൈൻസ് കാർഗോ കമ്പനിയും യുനിസെഫും ഇതിനുള്ള കരാറിൽ ഒപ്പുവെച്ചു.
ഇതോടെ കോവിഡിനെ പ്രതിരോധിക്കാനുള്ള ആഗോള ശ്രമങ്ങളിലും സംരംഭങ്ങളിലും സൗദിഎയർലൈൻസിനു കീഴിലെ കാർഗോ വിമാനങ്ങളും പെങ്കടുക്കും. വാക്സിനുകൾ ന്യായമായി വിതരണം ചെയ്യാനുള്ള ആഗോള 'കോവാക്സ്'പദ്ധതിയുടെ ഭാഗമായി നൂറിലധികം രാജ്യങ്ങളിലേക്ക് വാക്സിനെത്തിക്കുന്ന സംരംഭത്തിൽ പത്തോളം വിമാനക്കമ്പനികളാണ് ഇതുവരെ പങ്കാളികളായത്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള പദ്ധതിയിലൂടെ 2021െൻറ ആദ്യ പകുതിയിൽ 145 രാജ്യങ്ങളിലെ മൂന്ന് ശതമാനം ജനങ്ങൾക്ക് കുത്തിെവപ്പ് ലഭ്യമാക്കാനാണ് പദ്ധതി.
വിവിധ രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിൻ എത്തിക്കുന്നതിന് സൗദിയ കാർഗോ വിമാനങ്ങൾ പൂർണ സജ്ജമായതായി സി.ഇ.ഒ ഉമർ അൽഹരീരി പറഞ്ഞു. യുനിസെഫുമായി കൈകോർത്ത് ലോകത്ത് കോവിഡ് വാക്സിനെത്തിക്കാൻ കമ്പനി ശ്രമിക്കും. കോവിഡ് കാലത്ത് സൗദിയ കാർഗോ ലോക ഭൂഖണ്ഡങ്ങൾക്കിടയിൽ ഷിപ്പിങ് എത്തിക്കുന്നതിനായി സാധ്യമായ പ്രവർത്തന ശേഷി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേകിച്ച് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും എത്തിക്കാൻ അതീവ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ലോകത്തെ വിവിധ വിപണിയിലേക്ക് ഷിപ്പിങ് നടത്തുന്നതിനിടയിലും മാനുഷികവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ശക്തിപ്പെടുത്താനുള്ള ഏത് സംരംഭങ്ങൾക്കും കമ്പനി പിന്തുണ നൽകിയിട്ടുണ്ടെന്നും സൗദി കാർഗോ സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.