ഗസ്സയിലെ ദുരിതബാധിതർക്ക് സൗദിയുടെ ഭക്ഷണപ്പൊതികൾ; 24,500 പേർക്ക് പ്രയോജനം ലഭിച്ചു
text_fieldsറിയാദ്: ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ആശ്വാസമേകാൻ സൗദി അറേബ്യയുടെ സൽമാൻ രാജാവ് ദുരിതാശ്വാസ കേന്ദ്രം (കെ.എസ്. റിലീഫ്) നടത്തുന്ന കാരുണ്യപ്രവർത്തനങ്ങൾ തുടരുന്നു. ഇതിെൻറ ഭാഗമായി, മധ്യ-തെക്കൻ ഗസ്സ മുനമ്പിലെ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങൾക്കായി കെ.എസ്. റിലീഫിെൻറ സെൻട്രൽ കിച്ചൺ വഴി 24,500 ചൂടുള്ള ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.
ഗസ്സയിലെ ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനായി സൗദി ആവിഷ്കരിച്ച ജനകീയ കാരുണ്യ കാമ്പയിെൻറ ഭാഗമായാണ് ഈ സഹായം എത്തിച്ചത്. ഈ പദ്ധതിയിലൂടെ പ്രദേശത്തെ 24,500 പേർക്കാണ് നേരിട്ട് ഭക്ഷണമെത്തിക്കാൻ സാധിച്ചത്.
നിലവിലെ കഠിനമായ സാഹചര്യങ്ങൾ നേരിടുന്ന ഗസ്സയിലെ ദുരിതബാധിത കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ അതിജീവനത്തെ ശക്തിപ്പെടുത്തുന്നതിനുമായി സൗദി അറേബ്യ നൽകിവരുന്ന അടിയന്തര മാനുഷിക ഇടപെടലുകളുടെ തുടർച്ചയായാണ് ഈ സഹായവിതരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

