Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒട്ടകസംരക്ഷണ...

ഒട്ടകസംരക്ഷണ രംഗത്ത് സൗദി മുന്നേറ്റം ആഗോള ശ്രദ്ധ നേടുന്നു

text_fields
bookmark_border
ഒട്ടകസംരക്ഷണ രംഗത്ത് സൗദി മുന്നേറ്റം ആഗോള ശ്രദ്ധ നേടുന്നു
cancel

യാംബു: അറബികളുടെ ജീവിതത്തിെൻറയും സംസ്കാരത്തിെൻറയും ഭാഗമായ ഒട്ടകത്തിന് രാജ്യം നൽകുന്ന പരിഗണനയും ഒട്ടക സംരക്ഷണ രംഗത്ത് രാജ്യം കൈവരിച്ച മുന്നേറ്റവും ആഗോള ശ്രദ്ധ നേടുന്നു.

റിയാദ് കേന്ദ്രമായി 2017ൽ രൂപവത്കരിച്ച ഇൻറർനാഷനൽ കാമൽ ഓർഗനൈസേഷെൻറ (ഐ.ഒ.സി) പ്രവർത്തനങ്ങൾ ഇതിന് വഴിവെച്ചതായാണ് റിപ്പോർട്ട്. രാജ്യത്തിെൻറ ജീവഘടകമായ ഒട്ടകത്തിന് മുന്തിയ പരിഗണനയാണ് ഭരണകൂടം നൽകുന്നത്.

സമ്പന്നരായ സ്വദേശികൾ ആഡംബരത്തിനായി ഒട്ടകങ്ങൾ വളർത്തുമ്പോൾ ഗോത്രവിഭാഗങ്ങളും സാധാരണക്കാരായ ആളുകളും ജീവിതമാർഗമായാണ് കാണുന്നത്.

ഐക്യരാഷ്ട്ര സഭക്ക് കീഴിലെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷെൻറ കണക്കുപ്രകാരം അറേബ്യൻ ഉപഭൂഖണ്ഡത്തിലുള്ള 16 ലക്ഷം ഒട്ടകങ്ങളിൽ 53 ശതമാനം സൗദിയിലാണുള്ളത്. രാജ്യത്തെ കൃഷി മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് 14 ലക്ഷം ഒട്ടകങ്ങൾ രാജ്യത്ത് മാത്രമുണ്ടെന്ന് പറയുന്നു.

ഒട്ടകവുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രാദേശികവും ആഗോളവുമായ മുന്നേറ്റത്തിന് മേൽനോട്ടം വഹിക്കാൻ അന്താരാഷ്ട്ര ഒട്ടക കൂട്ടായ്മ വഴി സൗദിക്ക് കഴിഞ്ഞത് വലിയ നേട്ടമായി വിലയിരുത്തുന്നു. ഒട്ടകങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൈതൃകമായി വികസിപ്പിക്കുന്നതിനും നല്ല പരിഗണന നൽകാനും ഈ സംഘടനയുടെ പ്രവർത്തനങ്ങൾ വഴി സാധ്യമാക്കിയിട്ടുണ്ട്.

നൂറിലധികം രാജ്യങ്ങൾ ഇതിനകം ഈ സംഘടനയിൽ ചേർന്നിട്ടുണ്ട്. സൗദിയിലെ കാമൽ ക്ലബിെൻറ ഡയറക്ടർ ബോർഡ് ചെയർമാനായ ശൈഖ് ഫഹദ് ബിൻ ഫലാഹ് ബിൻ ഹസ്ലീൽ ആണ് ഈ ആഗോള കൂട്ടായ്മക്ക് ഇപ്പോൾ നേതൃത്വം നൽകുന്നത്. ഒട്ടക സംസ്കാരത്തിെൻറ പൈതൃകം അന്താരാഷ്ട്രതലത്തിൽ ഏകീകരിക്കാനും ഓരോ രാജ്യത്തെയും ഒട്ടക വിശേഷങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്താനും അന്തർദേശീയ തലത്തിൽ അതിെൻറ പ്രചാരണം നടത്താനും അന്താരാഷ്ട്ര ഒട്ടകസംഘടന വഴി സാധ്യമായി. കൂടാതെ ഒട്ടകങ്ങളുമായി ബന്ധപ്പെട്ട ഫീൽഡ് പഠനങ്ങൾ വർധിപ്പിക്കുകയും ഒട്ടകമേളകൾക്ക് ആവശ്യമായ പിന്തുണ നൽകാനും കഴിഞ്ഞു.

ഒട്ടക വളർത്തുകേന്ദ്രങ്ങളുടെ ഉടമസ്ഥരുടെ പുരോഗതിക്കും ഒട്ടക പ്രജനനത്തിലും മറ്റും നേരിടുന്ന പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാരങ്ങൾ കണ്ടെത്താനും ഈ സംഘടന വഴി സാധ്യമാകുന്നതായി പ്രമുഖ അറബ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഒട്ടക സംരക്ഷണ ചട്ടങ്ങൾ പാലിക്കുന്നതിെൻറ പ്രാധാന്യത്തെക്കുറിച്ചും അതിെൻറ സംരക്ഷണത്തിെൻറ ആവശ്യകതയെ കുറിച്ചും അവബോധം ഉണ്ടാക്കാനും കഴിഞ്ഞു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങൾ പ്രയോഗവത്കരിക്കാൻ സമൂഹത്തെ ബോധവത്‌കരിക്കാനും ഐ.ഒ.സി വഴി കഴിഞ്ഞതും രാജ്യത്തിന് ഏറെ അഭിമാനമായതായി വിലയിരുത്തുന്നു. കിഴക്കൻ പ്രവിശ്യയിൽ വർഷംതോറും നടക്കാറുള്ള കിങ് അബ്ദുൽ അസീസ് ഒട്ടകമേള ലോകത്തിലെ ഏറ്റവും വലിയ ഒട്ടകമേളയാണ്. 44 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഒട്ടക ഓട്ടവും സൗന്ദര്യമത്സരവും നടത്തുന്നു.

കൂടാതെ ഒട്ടകത്തെ കുറിച്ചുള്ള സമഗ്രമായ ശാസ്ത്രീയ വിവരങ്ങൾ, ഒട്ടക അനുബന്ധ ഉൽപന്നങ്ങളുടെ പ്രദർശനം, വിൽപന എന്നിവയും ഉൾപ്പെടുത്താറുണ്ട്. പ്രത്യേകം പരിശീലനം സിദ്ധിച്ച നൂറുകണക്കിന് ഒട്ടകങ്ങളുടെ പ്രദർശനവും ഓട്ടമത്സരവുമാണ് മേളയിൽ മുഖ്യ ആകർഷണം.

ഒട്ടകങ്ങളുടെ ഇനം, നിറം, വയസ്സ് എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഓരോ മത്സരയിനവും ഒരുക്കാറുള്ളത്. ഇതും ഒട്ടക സംരക്ഷണ രംഗത്ത് ആഗോള ശ്രദ്ധ നേടിയ സൗദിയുടെ മുന്നേറ്റമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:camelcamel conservation
Next Story