Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ സ്ഥിരം...

സൗദിയിൽ സ്ഥിരം ഇഖാമ പ്രാബല്യത്തിൽ: അപേക്ഷ സ്വീകരിച്ചു തുടങ്ങി

text_fields
bookmark_border
സൗദിയിൽ സ്ഥിരം ഇഖാമ പ്രാബല്യത്തിൽ: അപേക്ഷ സ്വീകരിച്ചു തുടങ്ങി
cancel

റിയാദ്: സൗദിയിൽ വിദേശികൾക്ക് സ്ഥിര താമസത്തിനുള്ള പ്രിവിലേജ്ഡ് ഇഖാമ നൽകാനുള്ള ഒ രുക്കങ്ങൾ പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. ഇതനുസരിച്ച് സന്നദ്ധരായ വിദേശി കളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു തുടങ്ങും.

എട്ട് ലക്ഷം റിയാൽ നൽകുന്നവർക്കാണ് സ്ഥിര താമസ ഇഖാമ ലഭിക്കുക. ഒരു വർഷ കാലാവധിയുള്ള പ്രിവിലേജ്ഡ് ഇഖാമക്ക് ലക്ഷം റിയാലാണ് ഫീസ്. നിലവിൽ സൗദിയിലുള്ള വിദേശികൾക്കും പ്രിവിലേജ്ഡ് ഇഖാമക്ക് അപേക്ഷിക്കാവുന്നതാണ്.

കാലാവധിയുള്ള പാസ്‌പ്പോർട്ട്, 21 വയസ് പൂർത്തിയായിരിക്കൽ, രാജ്യം പ്രതീക്ഷിക്കുന്ന സാമ്പത്തിക ശേഷിയുണ്ടെന്ന് തെളിയിക്കാനുള്ള രേഖകൾ, ക്രിമിനൽ പശ്ചാത്തലത്തിൽ നിന്ന് മുക്തമായിരിക്കൽ, പകർച്ചവ്യാധി രോഗമില്ലെന്ന് തെളിയിക്കുന്ന ആരോഗ്യ സാക്ഷ്യപത്രം എന്നിവയാണ് പ്രാഥമിക നിബന്ധനകൾ. സൗദിയിലുള്ളവർ അപേക്ഷിക്കുകയാണെങ്കിൽ അവർക്ക് കാലാവധിയുള്ള ഇഖാമയുണ്ടായിരിക്കണം. അപേക്ഷ പരിഗണിച്ചാൽ 30 ദിവസത്തിനകം ഫീസടച്ചിരിക്കണം. കൂടാതെ മെഡിക്കൽ ഇൻഷുറൻസും എടുത്തിരിക്കണം.

രണ്ട് മാസം തടവോ ലക്ഷം റിയാൽ പിഴയോ ലഭിക്കുന്ന കുറ്റകൃത്യത്തിൽ പെടുന്നയാളുടെ പ്രിവിലേജ്ഡ് ഇഖാമ രാഷ്ട്രം റദ്ദ് ചെയ്യും. സൗദിയിൽ നിന്ന് നാടുകടത്തണമെന്ന് കോടതി വിധിക്കുന്ന വേളയിലും സമാന നടപടിയുണ്ടാകും. അപക്ഷകൻ നൽകിയ വിവരങ്ങൾ സത്യസന്ധമല്ലെന്ന് വെളിപ്പെടൽ, രാഷ്ട്രത്തിെൻറ നിബന്ധനകൾ പാലിക്കാതിരിക്കൽ, പ്രിവിലേജ്ഡ് ഇഖാമയിൽ നിന്ന് സ്വയം വിരമിക്കൽ, മരണം, യോഗ്യത നഷ്ടപ്പെടൽ എന്നിവയാണ് റദ്ദ് ചെയ്യാനുള്ള മറ്റു കാരണങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi iqamaSaudi Iqama issueSaudi Privilege IqamaPrivilege Iqama
News Summary - saudi arabia iqama-gulf news
Next Story